Connect with us

News

ടൈറ്റാനിലെ മര്‍ദം കുറക്കുന്ന സംവിധാനം തകരാറിലായത് അപകടകാരണം:മുന്നറിയിപ്പുകള്‍ ഉടസ്ഥര്‍ അവഗണിച്ചു

പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്‌സാദയുടേത്. ആദ്യം മകന്‍ സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്.

Published

on

കെ.പി ജലീല്‍

ടൈറ്റാന്‍ മുങ്ങല്‍പേടകത്തിന്റെ തകര്‍ച്ചക്ക് കാരണം അകത്തെ മര്‍ദം കുറക്കുന്ന സംവിധാനം തകരാറിലായതെന്ന് നിഗമനം. ഇന്നലെയാണ് ടൂറിസ്റ്റ് പേടകത്തിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചത്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് പൊട്ടിപ്പൊളിഞ്ഞ ഭാഗം കണ്ടെത്തിയതായി ആദ്യം അറിയിച്ചത്. മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ വീണ്ടെടുക്കാനാകുമോ എന്ന ്‌വ്യക്തമല്ല. ടൂര്‍ ഓപ്പറേറ്റര്‍മാരും ടൈറ്റാന്റെ ഉടമകളുമായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് വൈസ് ചെയര്‍മാനും പാക് ബിസിനസുകാരായ ഷഹ്‌സാദ യാക്കൂബും മകന്‍ 19 കാരന്‍ സുലൈമാനും ഉള്‍പ്പെടെ അഞ്ചുപേരാണ് അപകടത്തിനിരയായത്. ടൈറ്റാന്റെ സ്‌ഫോടനം ഞായറാഴ്ചതന്നെ അമേരിക്കന്‍ നേവി കേട്ടിരുന്നതായും വാര്‍ത്തകളുണ്ട്.

22 അടി നീളമുള്ള പേടകമാണ് ഇത്. തിമിംഗലത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പേടകത്തിന് പതിനായിരം കിലോ ആണ് ഭാരം. ഇതിലെ താപവും മറ്റും നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അപകടസാധ്യതയുണ്ടെന്ന് നേരത്തെതന്നെ പരാതിയുയര്‍ന്നിരുന്നു. എന്നിട്ടും അത് വകവെക്കാതെയാണ് ടൂര്‍ നടത്തിയിരുന്നത്. 2021ലാണ് ആദ്യമായി ടൈറ്റാന്‍ അന്തര്‍വാഹിനിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് ഇരപിക്കാനായി പ്രത്യേക ഇരിപ്പിടമൊന്നും ഇതിനകത്തില്ലായിരുന്നു. നിവര്‍ന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എട്ടുദിവസത്തേക്കുള്ള യാത്രക്ക് 2 കോടി ഇന്ത്യന്‍ രൂപയാണ് ചെലവ്. വലിയ സമ്പന്നരാണ് യാത്ര ചെയ്യുകയെന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ യാത്രമാത്രമേ നടത്തിയിരുന്നുള്ളൂ.

പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്‌സാദയുടേത്. ആദ്യം മകന്‍ സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കാണുക എന്നത് ഷഹ്‌സാദയുടെ ചിരകാലാഭിലാഷമായിരുന്നു. പലപ്പോഴും ഇതിന്റെ ചിത്രങ്ങള്‍ കൗതുകത്തോടെ കാണുമായിരുന്നു പിതാവെന്ന് മൂത്ത മകന്‍ പറഞ്ഞു.
വെള്ളിയാഴ്ച പുറപ്പെട്ട് മാതൃകപ്പലായ പോളാര്‍ പ്രിന്‍സ് വഴി നിയന്ത്രിക്കപ്പെട്ട് ഞായറാഴ്ചയാണ് 3.8 കിലോമീറ്റര്‍ താഴ്ചയിലെത്തിയത്. ഇത്രയും അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പകുതിയായി പൊട്ടിപ്പിളര്‍ന്നാണ് കപ്പല്‍ തകര്‍ന്ന് കിടക്കുന്നത്. പല മറ്റ് അവശിഷ്ടങ്ങളും അടുത്തുണ്ട്. 1912ലാണ് ടൈറ്റാനിക് കപ്പല്‍ ഐസ് മലയിലിടിച്ച് ആദ്യയാത്രയില്‍ തന്നെ തകര്‍ന്നത്. മൂന്ന് ബ്രിട്ടീഷുകാരാണ് പാക്കിസ്താന്‍ പൗരന്‍മാര്‍ക്ക് പുറമെ പേടകത്തിലുണ്ടായിരുന്നത്. ഇവര്‍ പര്യവേക്ഷകരും പൈലറ്റുമാണ്. കുട്ടികള്‍ കളിവിമാനം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന തരത്തിലുള്ള റിമോട്ടാണ് പേടകത്തെ നിയന്ത്രിക്കാനായി അതിനകത്ത് പൈലറ്റ് ഉപയോഗിക്കുന്നത്. മറ്റ് നിയന്ത്രണങ്ങള്‍ കടലിന് മുകളിലെ കപ്പലില്‍നിന്നാണ്.
ജനലുകളില്ലാത്ത പേടകത്തിന് ഒരു ടോയ്‌ലറ്റുണ്ട്. ചെറിയൊരു ഗ്ലാസ് ദ്വാരത്തിലൂടെയാണ് പുറത്തെ കാഴ്ചകള്‍ കാണാനാകുക. പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ച പേടകത്തിന് പെട്ടെന്നുള്ള ആഘാതത്തെ തടയാനാകും. പുറത്തുനിന്നാണ് ബോള്‍ട്ടുകളിട്ട് ഇത് അടച്ചിരിക്കുന്നത് എന്നതിനാല്‍ അകത്തുനിന്ന് തുറക്കാനാകില്ല. ഇത് പേടകത്തിന്റെ പോരായ്മകളിലൊന്നാണ്.
‘ അപകടം വീടിന് പുറത്തിറങ്ങിയാലും സംഭവിക്കില്ലേ, അല്ലെങ്കില്‍ അടച്ചിട്ട് ഇരിക്കണം’ ഇതാണ് ഓഷ്യന്‍ ഗേറ്റ് ഉടമ ക്രഷ് നേരത്തെ പേടകത്തിന്റെ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെട്ടവരോട് പറഞ്ഞിരുന്നത്. ഏതായാലും അപ്രതീക്ഷിതമല്ലെങ്കിലും ഭയപ്പെട്ടത് സംഭവിച്ചു. ധനികരുടെയും പര്യവേക്ഷകരുടെയും അന്ത്യാഭിലാഷമായി ടൈറ്റാന്‍ യാത്ര മറ്റൊരു ടൈറ്റാനിക് ദുരന്തമായി മാറുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending