Connect with us

More

ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം

Published

on

മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും എച്ച് ഐ വി രോഗബാധിതരായവര്‍ക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.

1996-ല്‍ ആരംഭിച്ച യുഎന്‍എയിഡ്‌സ് ആണ് ലോക എയിഡ്‌സ് ദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള എയിഡ്‌സ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തില്‍ ഒതുക്കാതെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എയിഡ്‌സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആണ് യുഎന്‍ എയിഡ്‌സ് 1997 മുതല്‍ നടപ്പാക്കുന്നത്.

ഇപ്പോഴും ലോകത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗമാണ് എയ്ഡ്‌സ്. വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയ ഈ രോഗം വലിയ സാമൂഹിക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. ACQUIRED IMMUNO DEFICIENCY SYNDROME എന്നാണ് എയ്ഡ്‌സ് എന്ന വാക്കിന്റെ പൂര്‍ണരൂപം .

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന വൈറസാണ് എച്ച് ഐ വി വൈറസിന്റെ പ്രവര്‍ത്തനംമൂലം പ്രതിരോധശേഷി തകരാറിലാവുകയും തന്മൂലം ശരീരത്തിലേക്ക് കയറിക്കൂടുന്ന മറ്റ് അണുബാധകള്‍ മരണത്തിലേക്ക് നയിക്കുന്നു. ഈ രോഗം പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്കും അണു വിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ളകുത്തിവയ്പിലൂടെയും ആണ്. രോഗിയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഒരുമിച്ച് താമസിക്കുന്നത് കൊണ്ടോ രോഗിയെ തൊടുന്നതു കൊണ്ടോ ഹസ്തദാനം ചെയ്യുന്നതു കൊണ്ടോപകരുകയില്ല.

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നതായയുള്ള വിവരം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചിരുന്നു. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍. ആകെ എച്ച്ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം

എയ്ഡ്‌സിനെതിരെ പോരാടുവാനും ജനങ്ങളില്‍ വേണ്ടവിധം ബോധവല്‍ക്കരണം നടത്താനും നാമോരോരുത്തരും ബാധ്യസ്ഥരാണ്. എയ്ഡ്‌സിനെ പ്രതിരോധിക്കാം കൃത്യ സമയത്തെ രോഗനിര്‍ണ്ണയത്തിലൂടെയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും.
നന്മയുള്ള ലോകത്തിനായി കൈകോര്‍ക്കാം.

india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

Published

on

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

Continue Reading

More

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

Continue Reading

kerala

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു.

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

 

Continue Reading

Trending