Connect with us

More

ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ

Published

on

 

തിരുവനന്തപുരം: ദക്ഷിണ റയില്‍വേയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ വിളിച്ച കേരള- തമിഴ്‌നാട് എം.പിമാരുടെ യോഗം പ്രഹസനമാക്കി കേരള എം.പിമാര്‍. ഇടതു- ബി.ജെ.പി എം.പിമാര്‍ പൂര്‍ണമായും യോഗത്തില്‍ നിന്നു വിട്ടുനിന്നു. രാജ്യസഭാംഗം ഉള്‍പെടെ ആറ് യു.ഡി.എഫ് എം.പിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ വിളിച്ച യോഗമാണ് എം.പിമാരുടെ അസാന്നിധ്യം മൂലം പ്രഹസനമായത്.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എം.പിമാരില്‍ നിന്ന് ചോദിച്ചറിയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിന്നുള്ള 20 ലോക്‌സഭാംഗങ്ങളില്‍ കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. രാജ്യസഭാംഗങ്ങളില്‍ നിന്നും മുസ്‌ലിംലീഗിന്റെ പി.വി അബ്ദുല്‍ വഹാബ് മാത്രം. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും യോഗത്തിന് എത്താനാവില്ലെന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ വഹാബിനെ ചുമതലപ്പെടുത്തിയിരുന്നു. പങ്കെടുത്തവര്‍ തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായി എ.വിജയകുമാറും, വിജിലാ സത്യനാഥും പങ്കെടുത്തു.
രണ്ടാഴ്ചക്ക് മുമ്പു തന്നെ എല്ലാ എം.പിമാരേയും യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാണ് പുതിയ ജനറല്‍ മാനേജര്‍ പ്രധാനമായും യോഗം വിളിച്ചത്. റയില്‍ബജറ്റില്‍ കേരളം തഴയപ്പെടുന്ന പ്രവണതയാണ് വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഇക്കുറിയും ഇത് ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ട്. പാത ഇരട്ടിപ്പും പ്രത്യേക റയില്‍വേ മേഖലയും ഉള്‍പെടെ നിരവധി ആവശ്യങ്ങള്‍ റെയില്‍വേ ധരിപ്പിക്കാനുള്ള അവസരമാണ് ഇന്നലെ ഇടതു എം.പിമാര്‍ നഷ്ടമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റൊരാവശ്യമായ ശബരി റെയില്‍വേ പൂര്‍ത്തിയാക്കുന്നതിനും എം.പിമാരുടെ നിരന്തരസമ്മര്‍ദ്ദമുണ്ടായേ തീരു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രാരംഭനടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെയും ഫണ്ടില്ലാതെയും പദ്ധതിയുടെ പ്രവര്‍ത്തനം തടസപ്പെട്ട് കിടക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനം നിര്‍ബന്ധമായിരിക്കെ പഠനവും ആരംഭിച്ചില്ല.
ശബരിപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വിലയും ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ എം.പിമാര്‍ക്ക് നിരന്തരം നിവേദനം നല്‍കി വരികയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയില്‍വേക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്, എന്നാല്‍ 20 വര്‍ഷം കൊണ്ട് ഇതുവരെ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. അതേസമയം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നത് ആറുമാസംകൂടി തുടരുമെന്ന് കുല്‍സ്രേഷ്്ഠ യോഗത്തില്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് സമയക്രമത്തില്‍ മാറ്റംവന്നത്. പണികള്‍പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൃത്യസമയം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും

Published

on

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.

ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

Trending