Connect with us

More

ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ

Published

on

 

തിരുവനന്തപുരം: ദക്ഷിണ റയില്‍വേയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ വിളിച്ച കേരള- തമിഴ്‌നാട് എം.പിമാരുടെ യോഗം പ്രഹസനമാക്കി കേരള എം.പിമാര്‍. ഇടതു- ബി.ജെ.പി എം.പിമാര്‍ പൂര്‍ണമായും യോഗത്തില്‍ നിന്നു വിട്ടുനിന്നു. രാജ്യസഭാംഗം ഉള്‍പെടെ ആറ് യു.ഡി.എഫ് എം.പിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ വിളിച്ച യോഗമാണ് എം.പിമാരുടെ അസാന്നിധ്യം മൂലം പ്രഹസനമായത്.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എം.പിമാരില്‍ നിന്ന് ചോദിച്ചറിയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിന്നുള്ള 20 ലോക്‌സഭാംഗങ്ങളില്‍ കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. രാജ്യസഭാംഗങ്ങളില്‍ നിന്നും മുസ്‌ലിംലീഗിന്റെ പി.വി അബ്ദുല്‍ വഹാബ് മാത്രം. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും യോഗത്തിന് എത്താനാവില്ലെന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ വഹാബിനെ ചുമതലപ്പെടുത്തിയിരുന്നു. പങ്കെടുത്തവര്‍ തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായി എ.വിജയകുമാറും, വിജിലാ സത്യനാഥും പങ്കെടുത്തു.
രണ്ടാഴ്ചക്ക് മുമ്പു തന്നെ എല്ലാ എം.പിമാരേയും യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാണ് പുതിയ ജനറല്‍ മാനേജര്‍ പ്രധാനമായും യോഗം വിളിച്ചത്. റയില്‍ബജറ്റില്‍ കേരളം തഴയപ്പെടുന്ന പ്രവണതയാണ് വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഇക്കുറിയും ഇത് ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ട്. പാത ഇരട്ടിപ്പും പ്രത്യേക റയില്‍വേ മേഖലയും ഉള്‍പെടെ നിരവധി ആവശ്യങ്ങള്‍ റെയില്‍വേ ധരിപ്പിക്കാനുള്ള അവസരമാണ് ഇന്നലെ ഇടതു എം.പിമാര്‍ നഷ്ടമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റൊരാവശ്യമായ ശബരി റെയില്‍വേ പൂര്‍ത്തിയാക്കുന്നതിനും എം.പിമാരുടെ നിരന്തരസമ്മര്‍ദ്ദമുണ്ടായേ തീരു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രാരംഭനടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെയും ഫണ്ടില്ലാതെയും പദ്ധതിയുടെ പ്രവര്‍ത്തനം തടസപ്പെട്ട് കിടക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനം നിര്‍ബന്ധമായിരിക്കെ പഠനവും ആരംഭിച്ചില്ല.
ശബരിപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വിലയും ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ എം.പിമാര്‍ക്ക് നിരന്തരം നിവേദനം നല്‍കി വരികയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയില്‍വേക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്, എന്നാല്‍ 20 വര്‍ഷം കൊണ്ട് ഇതുവരെ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. അതേസമയം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നത് ആറുമാസംകൂടി തുടരുമെന്ന് കുല്‍സ്രേഷ്്ഠ യോഗത്തില്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് സമയക്രമത്തില്‍ മാറ്റംവന്നത്. പണികള്‍പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൃത്യസമയം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Continue Reading

kerala

കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

Published

on

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്‌.

ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

Trending