Connect with us

Culture

ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം എഫ്.ബി.ഐ മേധാവി നിഷേധിച്ചു

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം പരസ്യമായി നിഷേധിക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിനോട് കോമി ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസും എന്‍ബിസിയും പറയുന്നു. ഒബാമയുടെ ഉത്തരവു പ്രകാരം ട്രംപിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നത് എഫ്ബിഐ നിയമം ലംഘിച്ചുവെന്ന് സമ്മതിക്കുന്നതിന് തുല്യമാവും. അതുകൊണ്ടാണ് പ്രശ്‌നത്തില്‍ കോമി അടിയന്തരമായി ഇടപെട്ടതെന്ന് യു.എസ് മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്തയോട് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ആരോപണത്തിന് ബലം നല്‍കുന്ന തെളിവുകളൊന്നും ഇല്ലെന്ന് കോമി വിശ്വസിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും എന്‍ബിസിയും വ്യക്തമാക്കി. യു.എസ് പ്രസിഡന്റിനെതിരെ ഒരു എഫ്.ബി.ഐ ഡയറക്ടര്‍ രംഗത്തെത്തുന്നതും ആദ്യമാണ്.

ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍നിന്നുള്ള ട്രംപിന്റെ ഫോണുകള്‍ ചോര്‍ത്തിയെന്ന് സ്ഥാപിക്കാവുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. ട്രംപിന്റെ ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആക്ട്(ഫിസ) കോര്‍ട്ടിലൂടെയല്ലാതെ പ്രസിഡന്റിന് ഫോണ്‍ ചോര്‍ത്തലിന് ഉത്തരവിടാന്‍ സാധിക്കില്ല. ഒബാമയില്‍നിന്ന് ഫിസ കോര്‍ട്ട് ഓര്‍ഡര്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പറും വ്യക്തമാക്കിയിട്ടുണ്ട്. ഒബാമ ഫോണ്‍ ചോര്‍ത്തിയതിന് തെളിവു കൊണ്ടുവരാന്‍ പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെല്ലാം ട്രംപിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രംപിന്റെ ടീം അംഗങ്ങള്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് യു.എസ് കോണ്‍ഗ്രസും എഫ്.ബി.ഐയും അന്വേഷണം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാനും ട്രംപിനെ വിജയിപ്പിക്കാനും റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഒബാമക്കെതിരെ ട്രംപ് ആരോപണമുന്നയിച്ചതെന്ന് കരുതുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending