X
    Categories: Newsworld

വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പേ ട്രംപിന്റെ മകളുടെ വിവാഹ നിശ്ചയം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പായി ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തില്‍ വിവാഹ നിശ്ചയം. ഇളയമകള്‍ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്നത്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും ടിഫാനി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാമത്തെ ഭാര്യയായ മാര്‍ല മാപ്ലെസില്‍ ഉണ്ടായ മകളാണ് 27 കാരിയായ ടിഫാനി. 23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്.

നെജീരിയയിലെ വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ് ബൗലസ്. 2018 ല്‍ ലണ്ടനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ട്രംപിന്റെ മറ്റൊരു ഭാര്യയായ ഇവാന ട്രംപിലുണ്ടായ മകള്‍ ഇവാങ്ക ട്രംപിനെ അപേക്ഷിച്ച് ടിഫാനി പൊതുവെ മാധ്യമശ്രദ്ധയിവേക്ക് വലിയ രീതിയില്‍ വന്നിട്ടില്ല.

അതേസമയം ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ട്രംപിനു വേണ്ടി ടിഫാനിയും രംഗത്തുണ്ടായിരുന്നു. ഒക്ടോബറില്‍ ട്രംപ് നടത്തിയ ട്രംപ് പ്രൈഡ് എന്ന പ്രചാരണ പരിപാടിയില്‍ ടിഫാനി നടത്തിയ പ്രസംഗം വാര്‍ത്തയായിരുന്നു.

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കുകയാണ്. ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസും സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

അതേസമയം ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ സമൃദ്ധിനിലനിര്‍ത്തുന്നതിനായി പുതിയ ഭരണകൂടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

web desk 3: