Connect with us

kerala

അന്താരാഷ്ട്ര പുഷ്പോത്സവത്തിന് 10 ദിവസത്തിനിടെ എത്തിയത് രണ്ടര ലക്ഷം സന്ദര്‍ശകര്‍

5നാണ് പുഷ്പോത്സവം സമാപനം.

Published

on

കല്‍പ്പറ്റ: അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ കേരള കാര്‍ഷിക സര്‍ലകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പോത്സവത്തിന്റെ (പൂപ്പൊലി2023) എട്ടാമത് പതിപ്പില്‍ 10 ദിവസത്തിനിടെ എത്തിയത് രണ്ടര ലക്ഷം സന്ദര്‍ശകര്‍. ജനുവരി ഒന്നിനു ആരംഭിച്ച പുഷ്പോത്സവം പത്തു ദിവസം പിന്നിട്ടപ്പോള്‍ 1.1 കോടി രൂപയാണ് ടിക്കറ്റ് വിറ്റുവരവ്.

മുതിര്‍ന്നവര്‍ക്കു 50ഉം കുട്ടികള്‍ക്കും 30 രൂപയാണ് പൂപ്പൊലി നഗരിയില്‍ പ്രവേശന നിരക്ക്. 15നാണ് പുഷ്പോത്സവം സമാപനം. ചൊവ്വാഴ്ച വരെ രണ്ടര ലക്ഷം സന്ദര്‍ശകര്‍ പുഷ്പോത്സവ നഗരിയില്‍ എത്തിയതായി ഗവേഷണകേന്ദ്രം മേധാവി കെ.അജിത്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ പ്രഫ.ജി. രാജശ്രീ, അസി.പ്രഫ.എം.വി. ശ്രീരേഖ, ഡോ.വി.പി. ഇന്ദുലേഖ എന്നിവര്‍ പറഞ്ഞു. ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി 10.30 വരെയാണ് പുഷ്പോത്സവനഗരയില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിപ്പ്. ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ സാംസ്‌കാരിക പരിപാടികള്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്നു അമ്പലവയലിലേക്കും തിരിച്ചുമുള്ള കെഎസ് ആര്‍ടിസി ബസ് സര്‍വീസ് പുഷ്പോത്സവനഗരില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ എത്തുന്നതിനു സഹായകമാകുന്നുണ്ട്. പൂക്കളുടെ വൈവിധ്യം തന്നെയാണ് ഇക്കുറിയും പൂപ്പൊലി നഗരിയുടെ മുഖ്യ ആകര്‍ഷണം.

പൂക്കളുടെ വിപുലമായ ശേഖരമാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന പുഷ്പോത്സവത്തിനായി ഒരുക്കിയത്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, തായ്ലന്‍ഡില്‍നിന്നു ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവ ചേതോഹരമാക്കുകയാണ് പത്ത് ഏക്കറിലധികം വരുന്ന പുഷ്പോത്സവനഗരിയെ. റോക്ക് ഗാര്‍ഡന്‍, മൂണ്‍ ഗാര്‍ഡന്‍, ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, ജലധാരകള്‍ എന്നിവയും നഗരിയുടെ ഭാഗമാണ്.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വാകര്യ സ്ഥാപനങ്ങളുടേതുമായി 300ലധികം സ്റ്റാളുകള്‍ പുഷ്പോത്സവനഗരിയിലുണ്ട്. ഒരു കോടി രൂപയാണ് സ്റ്റാള്‍ ഇനത്തില്‍ ഗവേഷണ കേന്ദ്രത്തിനു വരവ്. ദിവസം ശരാശരി ഒരു ലക്ഷം രൂപയുടെ പ്ലാന്റിംഗ് സാമഗ്രികളുടെ വില്‍പന നടക്കുന്നുണ്ട്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഉല്ലാസത്തിനു രണ്ടര ഏക്കര്‍ വിസ്തൃതിയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സജ്ജമാക്കിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് കേന്ദ്രത്തില്‍ അനുഭവപ്പെടുന്നത്.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending