Connect with us

kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൂത്തുവാരി യു.ഡി.എഫ്, എൽ.ഡി.എഫിന് തിരിച്ചടി; ബി.ജെ.പിക്ക് ക്ഷീണം

33 ല്‍ 17 ഇടത്ത് യു.ഡി.എഫിന
വിജയം

Published

on

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി യു.ഡി.എഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 2 എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ 6 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റുകള്‍ മാത്രമേ നേടാന്‍ ആയുള്ളൂ.

എല്‍ഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ്.ഡി.പി.ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഇതായിരുന്നു സീറ്റ് നില. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നേട്ടം ഉണ്ടാക്കിയത് യുഡിഎഫിനാണ്. 11 സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയ യുഡിഎഫ് എല്‍ഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്. കോഴിക്കോട്ടെ 4 സീറ്റുകളും യുഡിഎഫ് തൂത്തുവാരി.

കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കല്‍ ഡിവിഷനുകള്‍ ഇടതില്‍ നിന്ന് പിടിച്ചെടുത്തത് യു.ഡി.എഫ് വിജയത്തിന്റേ തിളക്കം കൂട്ടി. ഇടത് മുന്നണിയുടെ 10 സീറ്റുകളില്‍ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡ് മലപ്പുറം ഒഴൂര്‍ പതിനാറാം വാര്‍ഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്.

അതേ സമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം, ബിജെപിയോട് തോറ്റു. ഒ ഈരാറ്റുപേട്ട നഗരസഭ പതിനൊന്നാം ഡിവിഷന്‍ എസ്ഡിപിഐ യും നിലനിര്‍ത്തി.ഇടുക്കി കരിങ്കുന്നം ഏഴാം വാര്‍ഡ് വിജയിച്ച ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യം അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നവ കേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്നതിനിടയിലാണ് സര്‍ക്കാരിന് ഷോക്കായുള്ള ഉപതിരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍

കോഴിക്കോട് വാണിമേല്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡായ കൊടിയൂറ യുഡിഎഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ (കോണ്‍ഗ്രസ്) അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു. വില്യാപ്പള്ളി 16ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. മടവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുല്ലാളൂര്‍ യുഡിഎഫ് നിലനിര്‍ത്തി. മാവൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡ് പാറമ്മല്‍ യുഡിഎഫ് നിലനിര്‍ത്തി.

എറണാകുളം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസ് വിജയിച്ചു. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ യുഡിഎഫിലെ ബിനിത പീറ്റര്‍ വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് ബിനിത വിജയിച്ചത്. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

തൃശ്ശൂര്‍ മാള പഞ്ചായത്ത് പതിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 677 വോട്ടാണ് നിത നേടിയത്. തുടര്‍ച്ചയായി കൗണ്‍സിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്

പാലക്കാട് വടക്കഞ്ചേരി ആറാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ്‌കുമാര്‍ 325 വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് 14-ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 142 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപിമുഹമ്മദ് വിജയിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 11-ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 93 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് തങ്ങള്‍ വിജയിച്ചു. മലമ്പുഴ ബ്ലോക്ക് ആറാം ഡിവിഷനും യുഡിഎഫ് നിലനിര്‍ത്തി.

കൊല്ലം തഴവ പതിനെട്ടാം വാര്‍ഡ് നിലനിര്‍ത്തി. കൊല്ലം പോരുവഴി 15ാം വാര്‍ഡ് എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഒന്നാം ഡിവിഷന്‍ എല്‍ഡിഎഫ് ല്‍ നിന്ന് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ ഡിവിഷനും എല്‍ഡിഎഫ് പിടിച്ചെടുത്തു. വയനാട് മുട്ടില്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡും പിടിച്ചെടുത്തു. കാസര്‍കോട് പള്ളിക്കര ഇരുപത്തിരണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

 

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending