Connect with us

gulf

ഉംറ പെര്‍മിറ്റ് ഇന്നുകൂടി മാത്രം; ജൂണ്‍ 18ന് മുമ്പായി ഉംറ വിസക്കാര്‍ മടങ്ങണം

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: ഹജ്ജ് കര്‍മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അനുമതി നാളെ മുതല്‍ ലഭ്യമാകില്ല.ഇനി ഹജ്ജിന് ശേഷം മാത്രമേ ഉംറക്ക് അനുമതി ലഭിക്കുകയുള്ളൂ.

നാട്ടില്‍ നിന്ന് ഉംറ വിസയടിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതിയും ഇന്നാണ്. ഉംറ വിസയില്‍ സഊദിയിലുള്ളവര്‍ ജൂണ്‍ 18ന് മുമ്പായി സഊദിയില്‍ നിന്ന് മടങ്ങണം. ഉംറ വിസയിലെത്തി മടങ്ങാത്തവര്‍ക്ക് കനത്ത പിഴയും മറ്റു ശിക്ഷ നടപടികളുമാണ് നേരിടേണ്ടി വരിക. ഹജ്ജ് തീര്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുല്‍ഖഅദ് 15 ന് ഉംറ തീര്‍ത്ഥാടകരുടെ വരവ് നിയന്ത്രിക്കുകയും ദുല്‍ഖഅദ് മുപ്പതിനകം ഉംറ വിസയിലെത്തിയവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്നുമാണ് ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

gulf

യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയര്‍ലൈന്‍സ്

വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല.

Published

on

യാത്രക്കാരെ ദുരിതത്തിലാക്കി സഊദി എയര്‍ലൈന്‍സിന്റെ അവഗണന. ഇന്നലെ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നും കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല. ഇതോടെ 12 മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അധികൃതരോട് വിമാനത്തിന്റെ ക്രമീകരണം ചോദിച്ചുവെങ്കിലും മൗനമായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനം നൂറിലേറെ യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരുന്നു 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണെന്നായിരുന്നു അധികൃതര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. ഇറക്കിവിട്ട യാത്രക്കാരുടെ തുടര്‍ യാത്ര സംബന്ധിച്ച് ഇതുവരെയും അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്തവരോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ 4മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

Continue Reading

gulf

90 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ലിബിയയിലേക്ക് സഊദിയുടെ അഞ്ചാമത് വിമാനം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു.

Published

on

യാംബു: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു. 90 ടണ്‍ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമായി രാജ്യത്തിന്റെ അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലെത്തുന്ന സാധനങ്ങള്‍ സന്നദ്ധ സംഘടനയായ കെ.എസ് റിലീഫ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്റെ മേല്‍നോട്ടത്തിലാണ് ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നത്.

Continue Reading

Trending