Connect with us

Culture

‘ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രന്’ സ്വന്തം മണ്ഡലത്തില്‍ അഗ്നിപരീക്ഷ

Published

on

പി.സി. ജലീല്‍

ന്യൂഡല്‍ഹി: ‘എന്തൊക്കെയായിരുന്നു, ഗംഗാ ശുചീകരണം, സ്മാര്‍ട്ട് സിറ്റി, പിന്നെ സ്വച്ഛ്ഭാരത്’. അങ്ങനെയങ്ങനെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫറുകള്‍ തലയിലുള്‍ക്കൊള്ളാന്‍ പറ്റാത്തത്രയുമായിരുന്നു. എന്നാല്‍ ആകെക്കൂടി കാശിക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി വകയായുള്ള ‘ഓഫറിങ് പ്രെയേഴ്‌സ്’ അല്ലാതെ മറ്റൊരു ഓഫറുകളും ഇന്നോളം പൂവണിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വാരാണസിയിലെത്തിയ പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെത്തുമ്പോഴും ആ പുരാതന കാലത്തെ കാശിയെ അതേപടി നിലനിര്‍ത്തിയിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും കണ്ടെത്താനാവുന്നില്ല. പിന്നെ ഒന്നു കൂടിയുണ്ടായി. പട്ട് കച്ചവടക്കാരുടെ നഗരം മൊത്തത്തില്‍ നോട്ടു അസാധുവാക്കലിലൂടെ പൂട്ടിക്കിട്ടി.
ചെറുകിട ബിസിനസുകളും ഷോപുകളും നിറഞ്ഞ വാരാണസി നഗരം നിലനില്‍ക്കുന്നത് പട്ട് കച്ചവടത്തെ കേന്ദ്രീകരിച്ചാണ്. മോദിയുടെ കള്ളപ്പണക്കാര്‍ക്കെതിരെയെന്ന പേരില്‍ കുത്തകകള്‍ക്കു വേണ്ടി നടത്തിയ പുട്ടുകച്ചവടത്തില്‍ നടുവൊടിഞ്ഞവരുടെ നഗരമായിരിക്കുന്നു ക്ഷേത്രനഗരി. മോദിയുടെ ഡീമോണറ്റൈസേഷന് റഫറണ്ടവുമായാണ് ഈ നഗരം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്.
ആസന്നമരണന് കാശിയില്‍ ഭഗവാന്‍ ശ്രീശങ്കരന്‍ താരകമന്ത്രം ഉപദേശിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിപദത്തില്‍ മോദിയുടെ ആസന്നമരണത്തിന്റെ മന്ത്രോച്ചാരണമാകുമെന്നേ കരുതാനാവൂ. കാശിയില്‍ ഗംഗാതീരത്തു നാല്‍പത്തൊന്നു കടവുകളുണ്ട്. ഗായ്ഘട്ടം പഞ്ചഗംഗാഘട്ടം, മണികര്‍ണികാഘട്ടം, ദശാശ്വമേധഘട്ടം തുടങ്ങി പ്രധാനപ്പെട്ട പലതും. നാല്‍പത്തൊന്നു കടവുകളിലും ക്ഷേത്രങ്ങളുണ്ട്. അതുപോലെ കുണ്ഡങ്ങളും തീര്‍ത്ഥങ്ങളുമുണ്ട്. നഗരങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ഗംഗാനദിയെ രക്ഷിക്കുമെന്ന പ്രഖ്യാപനം കേട്ട് പുണ്യനദിക്കായി സ്വയം സമര്‍പ്പിച്ച് മോദിക്കു മുന്നില്‍ വീണവര്‍ മൂന്നു വര്‍ഷം കഴിഞ്ഞ്് നോക്കുമ്പോഴും നദിക്കു മോക്ഷം ലഭിച്ചതായി കാണാത്തതിന്റെ രോഷത്തിലാണ്.
വാരാണസിയില്‍ അഞ്ചു നിയമസഭാ സീറ്റുകളാണുള്ളത്. സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത്, സേവാപുരി, റൂഹാനിയ്യ, കന്റോണ്‍മെന്റ്. സൗത്തില്‍ ബിജെപിക്കു വേണ്ടി നീല്‍കാന്ത് തിവാരിയും സേവാപൂരിയില്‍ അപ്‌നാദളിന്റെ നീല്‍കാന്ത് പട്ടേലും റൂഹാനിയ്യയില്‍ സുരേന്ദ്ര നാരായണ്‍ സിങും കന്റോണ്‍മെന്റില്‍ സൗരഭ് ശ്രീവാസ്തവയും എന്‍ഡിഎക്കായി ജനവിധി തേടുന്നു. കന്റോണ്‍മന്റില്‍ കോണ്‍ഗ്രസിന്റെ അനില്‍ ശ്രീവാസ്തവയാണ് ബിജെപിയുടെ മുഖ്യ എതിരാളി. ബിഎസ്പി മുസ്്‌ലിം സ്ഥാനാര്‍ഥിയെ ആണ് പരീക്ഷിക്കുന്നത്. രിള്്‌വാന്‍ അഹമ്മദ്. എന്നാല്‍ കന്റോണ്‍മെന്റ് പൊതുവെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാറുള്ള മണ്ഡലമാണ്. ഇത്തവണയും അങ്ങോട്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രധാനപ്പെട്ട ക്ഷേത്രാചാര്യന്മാരും മഹന്തുമാരും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പിന്നിലാണ്. സുനില്‍ കുമാര്‍ ശുക്ല ആചാര്യന്മാര്‍ക്കായി മത്സരിക്കും. സൗത്തില്‍ സതീഷ് കുമാര്‍ അഗ്രഹാരിയും ദശാശ്വമേദ്ഘട്ടില്‍ ജനങ്ങളെ സേവിക്കാനായി പ്രതിജ്ഞ ചെയ്ത് രംഗത്തിറങ്ങിക്കഴിഞ്ഞു.
വാരാണസി നോര്‍ത്തില്‍ ബിജെപിയുടെ രവീന്ദ്ര ജയ്‌സ്വാളിനെ നേരിടുന്നത് കോണ്‍ഗ്രസിലെ അബ്ദുല്‍സമദ് അന്‍സാരിയാണ്. ബിഎസ്പിക്കായി സുജിത് കുമാര്‍ മൗര്യയും ആര്‍എല്‍ഡിക്കു വേണ്ടി വിഭ്യകുമാറും മത്സരിക്കുന്നു. കഴിഞ്ഞ തവണ ബിജെപി മണ്ഡലം പിടിച്ചത് വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending