Connect with us

More

മ്യാന്മര്‍ സൈന്യം കുറ്റവാളികളെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍

Published

on

യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര്‍ സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര്‍ സെയ്ദ് റാആദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. പീഡനങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ ജനത അക്രമണങ്ങളെ ഭയന്നാണ് ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തത്. യുഎന്‍ കണക്ക് പ്രകാരം 6.26 ലക്ഷം പേര്‍ മ്യാന്മര്‍ വിട്ടു പോയി. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടതുണ്ട്.

അതേസമയം, ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതായി മ്യാന്മാര്‍ അംബാസിഡര്‍ ഹറ്റിന്‍ ലയ്ന്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ക്യാമ്പു പോലും അവശേഷിപ്പിക്കാതെ റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്മറിലെത്തിക്കുകയാണ് ലക്ഷ്യം. ഹറ്റിന്‍ ലയ്ന്‍ പറഞ്ഞു.

ജനീവയില്‍ നടന്ന യുന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം സെയ്ദ് വ്യക്തമാക്കിയത്. ക്രൂരതകളാണ് ഒരു ജനവിഭാഗം അനുഭവിച്ചത്. ഓരോ കുടുംബത്തിലും കൊലപാതകങ്ങള്‍ നടന്നു. കുട്ടികളും സ്ത്രീകളും പീഡനങ്ങള്‍ക്ക് ഇരയായി. സ്ത്രീകളും പെണ്‍കുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി റോഹിന്‍ഗ്യക്കാരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. വിദ്യാലയങ്ങളും പൊതു മാര്‍ക്കറ്റുകളും മസ്ജിദുകളും നശിപ്പിക്കപ്പെട്ടു. ആരാണ്, ഇതിന് ഉത്തരവാദി. ആരും ഈ ഹിനകൃത്യങ്ങള്‍ തടഞ്ഞില്ല. സെയ്ദ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്മറില്‍ എത്തിയാല്‍ ക്രൂരതകളുടെ ശേഷിപ്പുകള്‍ കാണാനാകും. 2011 മുതല്‍ ഒരു ജനത ക്രൂരതകള്‍ക്ക് ഇരയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള കഥകളാണ് മ്യാന്മറില്‍ നിന്നും കണ്ടെത്തിയതെന്ന് സെക്്‌സ്ഷ്യല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്‌ളിക്റ്റ് സെക്രട്ടറി ജനറല്‍ പ്രമീള പത്താന്‍ പറഞ്ഞു. മതത്തിലും ഗോത്രത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം എത്രത്തോളം ലൈംഗിക ക്രൂരതയാണ് അനുഭവിച്ചത്. പട്ടാളക്കാര്‍ കൂട്ടത്തോടെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവങ്ങള്‍ നടന്നു. ലൈംഗികമായി അടിമപ്പെടുത്താനുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending