Connect with us

More

ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിക്കാതെ സമാധാനം സാധ്യമാവില്ലെന്ന് അമേരിക്ക

Published

on

ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇസ്രാഈലിനും അറബ് ലോകത്തിനുമിടയില്‍ സമാധാനം സാധ്യമാകൂ എന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇസ്രാഈല്‍ ഏകപക്ഷീയമായി തീവ്ര നിലപാടുകളെടുക്കുകയാണെന്നും ഇസ്രാഈലിനെ അന്ധമായി പിന്തുണക്കുക എന്നത് അമേരിക്കയുടെ നയമല്ലെന്നും നയപ്രസംഗത്തില്‍ കെറി വ്യക്തമാക്കി.

‘അവര്‍ (ഇസ്രാഈല്‍) ഈ സുഹൃത്തിനെ (അമേരിക്ക) തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മറ്റേതു രാജ്യത്തേക്കാളും ഇസ്രാഈലിനെ പിന്തുണക്കുകയും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള നീക്കങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്ത സുഹൃത്തിനെ. മേഖലയിലെ സമാധാനത്തിനായി ഞങ്ങള്‍ മുന്നോട്ടുവെച്ച ഇരുരാഷ്ട്ര പരിഹാരം ഞങ്ങളുടെ കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഇസ്രാഈലിനെ വേണ്ടവിധം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.’ – കെറി പറഞ്ഞു.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നിരുന്നു. പ്രമേയം പാസായത് ഇസ്രാഈലിനെ ചൊടിപ്പിച്ചു. അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭയിലെ പ്രമേയം ദ്വിരാഷ്ട്ര പരിഹാരം നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നുവെന്നും, ഇസ്രാഈലിനെതിരാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കെറി പറഞ്ഞു. ‘ജൂത ജനാധിപത്യ രാഷ്ട്രമായി ഇസ്രാഈല്‍ നിലനിന്നു കാണാനും അയല്‍ രാഷ്ട്രങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ടു പോകാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വെക്കുന്നത്. പ്രമേയം ഇസ്രാഈലിനെ നശിപ്പിക്കാനാണെന്ന വിമര്‍ശനം തള്ളിക്കളയുന്നു. ഈ പ്രമേയമല്ല ഇസ്രാഈലിനെ ഒറ്റപ്പെടുത്തുന്നത്. അനധികൃത ഭൂമി കയ്യേറി അവര്‍ കെട്ടിട നിര്‍മാണം നടത്തുന്നതാണ് സമാധാന പ്രക്രിയ അവതാളത്തിലാക്കുന്നത്.’ കെറി പറഞ്ഞു. ഇസ്രാഈലില്‍ ഇപ്പോഴുള്ള ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭരണമാണെന്നും കെറി വിമര്‍ശിച്ചു.

കയ്യേറ്റത്തിലും കെട്ടിട നിര്‍മാണത്തിലുമുള്ള നയങ്ങളായിരിക്കും ഇസ്രാഈലിന്റെ ഭാവി തീരുമാനിക്കുകയെന്നും ഇക്കാര്യത്തില്‍ പിടിവാശി കാണിക്കുന്നത് അവരുടെ സുരക്ഷാ ഉത്തരവാദിത്തം വര്‍ധിപ്പിക്കുമെന്നും കെറി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റവും സമാധാനവും ഒന്നിച്ചു പോകില്ല. ഓസ്ലോ കരാര്‍ മാനിക്കാതെ ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെറി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending