Connect with us

india

കര്‍ണാടകയിലും മല്‍സരിക്കാന്‍ ഉവൈസി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം. ഐ. എം.

Published

on

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം. ഐ. എം. നിര്‍ണായക തിരഞ്ഞെടുപ്പുകളിലെല്ലാം മതേതര- ന്യൂനപക്ഷ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസിനും ബി.ജെ.പി വിരുദ്ധ കക്ഷികള്‍ക്കും ‘പണി’കൊടുക്കുന്ന ഉവൈസി കര്‍ണാടകയിലേക്ക് വണ്ടി കയറുന്നതും ഇതേ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം ശക്തമാണ്.

നാലു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഇതിനകം തന്നെ എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്‍ഗാവി നോര്‍ത്ത്, ഹുബ്ബള്ളി, ദര്‍വാദ് ഈസ്റ്റ്, വിജയ്പുര ജില്ലയിലെ ബാസവന ബഗവാഡി എന്നീ സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഇതിനു പുറമെ 20 സീറ്റുകളില്‍കൂടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തമെന്നാണ് പ്രഖ്യാപനം. കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ദാ രാമയ്യയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

ബാസവരാജ് ബൊമ്മെ സര്‍ക്കാറിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം തുറന്നു കാട്ടാന്‍ കോണ്‍ഗ്രസ് തുടക്കമിട്ട പേ സി.എം ക്യാമ്പയിന്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. മാത്രമല്ല ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ കൂട്ട രാജിയും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്കും സംസ്ഥാന രാഷ്ട്രീയത്തിലെ ആസന്നമായ അടിയൊഴുക്കായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഉവൈസിയുടെ സംഘം വരുന്നതോടെ പരമ്പരാഗത വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പക്ഷത്ത് സജീവമാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എം. ഐ.എം മത്സരിച്ചിരുന്നില്ല. ദേവഗൗഡയുടെ പാര്‍ട്ടിയായ ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്‍ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹോളിലാണ് യോഗം നടക്കുക.

Published

on

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹോളിലാണ് യോഗം നടക്കുക. എല്ലാ എംപിമാരോടും വോട്ട് ചെയ്യണമെന്ന് ഇന്‍ഡ്യാ സഖ്യ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിപക്ഷ എംപിമാരുമായും ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ പരിചയപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി എല്ലാ എംപിമാരും തനിക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

Continue Reading

india

399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി

Published

on

ഓപ്പണ്‍എഐ, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആയ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചു, പ്രതിമാസം 399 രൂപ മാത്രമാണ് ഇതിനായുള്ള ചിലവ്. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് നൂതന എഐ ഉപകരണങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓപ്പണ്‍എഐയെ സംബന്ധിച്ചിടത്തോളം, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ മുതല്‍ സംരംഭകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യ ചാറ്റ്ജിപിടിയുടെ ലോകമെമ്പാടുമുള്ള രണ്ടാമത്തെ വലിയ വിപണിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. പഠനം, സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാരം മുതലായവ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഉപയോക്താക്കള്‍ എഐ ചാറ്റ്ബോട്ടിലേക്ക് തിരിയുന്നു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ അടിത്തറയോടെ, ഓപ്പണ്‍എഐ ചാറ്റ്ജിപിടി ഗോയെ ഒരു എന്‍ട്രി ലെവല്‍ സബ്സ്‌ക്രിപ്ഷന്‍ ടയറായി അവതരിപ്പിച്ചു, അത് അതിന്റെ മറ്റ് പ്ലാനുകളുടെ വിലയുടെ ഒരു ചെറിയ ഭാഗത്തിന് വിപുലീകരിച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

ChatGPT Go സബ്സ്‌ക്രൈബര്‍മാര്‍ക്ക് OpenAI-യുടെ ഏറ്റവും നൂതനമായ മോഡലായ GPT-5-ലേക്ക് ആക്സസ് ലഭിക്കും, ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണയും ഇതില്‍ ലഭിക്കും. സൗജന്യ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോള്‍, ChatGPT Go GPT-5-ല്‍ 10 മടങ്ങ് ഉയര്‍ന്ന സന്ദേശ പരിധികള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഇമേജ് ജനറേഷനുകള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഇമേജ് അപ്ലോഡുകള്‍, കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ക്കായി രണ്ട് മടങ്ങ് ദൈര്‍ഘ്യമേറിയ മെമ്മറി എന്നിവയാണ് മുന്നോട്ട് വയ്ക്കുന്നത്.

ഓപ്പണ്‍എഐയുടെ അഭിപ്രായത്തില്‍, കമ്പനിയുടെ പ്ലസ്, പ്രോ ശ്രേണികളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഉയര്‍ന്ന ചെലവുകളില്ലാതെ, ദൈനംദിന ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുടെ ജനപ്രിയ സവിശേഷതകളിലേക്ക് വിശാലമായ പ്രവേശനം നല്‍കുന്നതിനാണ് ഈ അപ്ഗ്രേഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ChatGPT Go ഇന്ന് മുതല്‍ chat.openai.com -ലും ChatGPT മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാണ്. സബ്സ്‌ക്രൈബ് ചെയ്യാന്‍, ഉപയോക്താക്കള്‍ ‘അപ്ഗ്രേഡ്’ ടാപ്പ് ചെയ്ത് Go പ്ലാന്‍ തിരഞ്ഞെടുത്ത് UPI അല്ലെങ്കില്‍ ഏതെങ്കിലും പ്രധാന ഇന്ത്യന്‍ പേയ്മെന്റ് രീതി ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

താങ്ങാനാവുന്ന വിലയില്‍ എന്‍ട്രി പ്ലാന്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഓപ്പണ്‍എഐ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് രീതിയായ യുപിഐ സംവിധാനവും ഉപയോഗിക്കാം. ആദ്യമായി, ഗോ, പ്ലസ്, പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ചാറ്റ്ജിപിടി സബ്സ്‌ക്രിപ്ഷന്‍ ശ്രേണികളും നിലവിലുള്ള മറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് വാങ്ങാം. ഈ മാറ്റം ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കും.

”ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പഠനത്തിനും ജോലിക്കും സര്‍ഗ്ഗാത്മകതയ്ക്കും പ്രശ്നപരിഹാരത്തിനും വേണ്ടി ദിവസവും ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കി. ചാറ്റ്ജിപിടി ഗോ ഉപയോഗിച്ച്, ഈ കഴിവുകള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും യുപിഐ വഴി പണമടയ്ക്കാന്‍ എളുപ്പവുമാക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,” ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടര്‍ലി പറഞ്ഞു.

Continue Reading

india

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്‍ശന്‍ റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്‍

Published

on

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഡത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിരു ബി. സുദര്‍ശന്‍ റെഡ്ഡിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും നിയമജ്ഞനും പൗരസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ചാമ്പ്യനുമായ അദ്ദേഹം തന്റെ കരിയറില്‍ ഉടനീളം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും നമ്മുടെ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന ഒരു സമയത്ത്, ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തിപ്പെടുത്തുന്നതായും എം.കെ സ്റ്റാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ അനുബന്ധ സ്ഥാപനങ്ങളാക്കി മാറ്റി, ഭരണഘടന തന്നെ അപകടത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, ഫെഡറലിസം, സാമൂഹിക നീതി, വൈവിധ്യത്തില്‍ ഏകത്വം എന്നിവയില്‍ വിശ്വസിക്കുന്ന ഒരാളെ മാത്രം പിന്തുണയ്ക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഉത്തരവാദിത്തം.’- സ്റ്റാലിന്‍ പറഞ്ഞു.

നീറ്റില്‍ നിന്ന് ഒഴിവാക്കല്‍, കീഴടിയുടെ പൗരാണികത അംഗീകരിക്കല്‍, ഫണ്ട് വിഭജനത്തില്‍ നീതി, വിദ്യാഭ്യാസ ഫണ്ടുകള്‍ നിര്‍ത്തലാക്കാതിരിക്കല്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ തമിഴ്നാടിനെതിരെ തുടര്‍ച്ചയായി അനീതി അടിച്ചേല്‍പ്പിക്കുന്നു. ഗവര്‍ണര്‍മാര്‍ വഴി, അവര്‍ ഒരു സമാന്തര സര്‍ക്കാര്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നു, അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളിലും ഏര്‍പ്പെടുന്നു.

ഭരണഘടനാ വിരുദ്ധമായി സംസ്ഥാന അവകാശങ്ങള്‍ നിഷേധിക്കല്‍, യൂണിയനില്‍ അധികാര കേന്ദ്രീകരണം, വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍, ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും നിരന്തരമായ അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്ക്കെതിരെ ഡിഎംകെ പാര്‍ലമെന്റില്‍ സ്ഥിരമായും ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട് – ഇവയെല്ലാം ഭരണഘടനയ്ക്ക് ഒരു ശവക്കുഴി കുഴിക്കുകയും അതിനെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ മതേതര ചിന്താഗതിക്കാരായ ജനങ്ങള്‍ തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഡിഎംകെ സഖ്യത്തിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വന്‍തോതില്‍ വോട്ട് ചെയ്തു. ഈ തീരുമാനം ജനങ്ങളുടെ വിശ്വാസത്തിന്റെ പുനഃസ്ഥാപിക്കലും അവരുടെ ജനവിധിയെയും വികാരത്തെയും ബഹുമാനിക്കുന്നതിന്റെ അടയാളവുമാണ്.

പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് ഇടം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലും, പ്രതിപക്ഷ ശബ്ദത്തിന് ശരിയായ സ്ഥാനം നല്‍കി സഭ നടത്തുന്നതിനും, ഭരണഘടനയിലും ഫെഡറലിസം, ബഹുസ്വരത, സാമൂഹിക നീതി, ഭാഷാപരമായ അവകാശങ്ങള്‍ എന്നിവയുടെ തത്വങ്ങളിലും വിശ്വാസമുള്ള ഒരു ജനാധിപത്യവാദി എന്ന നിലയിലും – ശ്രീ. സുദര്‍ശന്‍ റെഡ്ഡി നിലകൊള്ളുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Continue Reading

Trending