kerala
റയിൽവേ കേരളത്തിലെ 13 ശതമാനം ആളുകളെ അപമാനിക്കുന്നു: രണ്ടത്താണി
162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത് എക്സ് പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറുമെന്ന് മുസ്ലിം ലീഗ് നേതാവ് അബ്‌ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ്ണരൂപം:
വന്ദേഭാരത് എക്സ് പ്രസ്സിനു തിരൂരിൽ സ്റ്റോപ്പില്ലത്രേ…
കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂരിലായിരുന്നു.
162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണു.
45 ലക്ഷത്തിൽ പരം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷൻ കൂടിയായ തിരൂർ അന്തർ ദേശീയ നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച എ ക്ലാസ് റയിൽവേ സ്റ്റേഷൻ ഗണത്തിലുള്ള ആദർശിൽ ഉൾപ്പെട്ടത് കൂടിയാണു.
വരുമാനത്തിന്റെ കാര്യത്തിലും തിരൂർ മുൻ നിരയിലാണു.
തിരൂർ മലയാളം സർവ്വകലാശാല,കോഴി ക്കോട് സർവ്വകലാശാല,അലീഗഡ് യൂണിവേഴ് സിറ്റി മലപ്പുറം കേമ്പസ്,
മഞ്ചേരി മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ മെഡിക്കൽ കോളേജ്,
കോട്ടക്കൽ ആയുർവേദ കോളേജ്,
തുടങ്ങിയ ഒട്ടനേകം വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കും
കാടാമ്പുഴ ഭഗവതി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം,തിരുനാവായ നവാ മുകുന്ദ ക്ഷേത്രം,അങ്ങാടിപ്പുറം തളി ശിവക്ഷേത്രം,
മമ്പുറം മഖാം മസ് ജിദ്,പുത്തൻ പള്ളി മഖാം, പൊന്നാനി മഖ്ദൂം പള്ളി, വെളിയങ്കോട് ഉമർ ഖാസി മസ്ജിദ് മുതൽ ഒട്ടനേകം ദേവാലയങ്ങളി ലേക്കും പോകാൻ ഈ സ്റ്റേഷനെയാണു ആശ്രയിക്കുന്നത്.
ലോക പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാലയും പ്രശസ്തമായ ഒട്ടേറെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ജില്ലയിലുണ്ട്.
നിരന്തരമായി തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എയർ പോർട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസി യാത്രക്കാരുടെ ആശ്രയവും ഈ റെയിൽവേ സ്റ്റേഷനാണു.
പ്രശസ്തമായ തിരൂർ ഫോറിൻ മാർക്കറ്റ് അടക്കമുള്ള ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ട്രെയിൻ മാർഗ്ഗ മെത്തുന്നവരുടെ ആശ്രയവും തിരൂർ സ്റ്റേഷനാണു.
മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത് എക്സ് പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറും.
യഥാസമയം ഈ കാര്യം ശ്രദ്ധയിൽ പെടുത്തി കേന്ദ്ര റയിൽവേ മന്ത്രിയുമായി യുമായി ഇടപെട്ട് ശ്രീ ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം പി ശക്തമായ ശ്രമങ്ങൾ നടത്തുകയാണു. ജില്ലയിലെ എം പി മാരുടേയും എം എൽ എ മാരുടേയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കാൻ കേന്ദ്രസർക്കാർ ഇട വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
kerala
കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു
തോരായിക്കടവ് പാലമാണ് തകര്‍ന്നുവീണത്.

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. തോരായിക്കടവ് പാലമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു.
പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. പുഴയുടെ മധ്യത്തിലേക്കാണ് പാലം തകര്‍ന്നുവീണത്. അതേസമയം നിര്‍മാണത്തൊഴിലാളികള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോഴിക്കോട്-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്ബി മുഖേനയാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുന്നത്. 23.82 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. മലപ്പുറത്തെ പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്.
india
ശുചീകരണ തൊഴിലാളികള്‍ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്‍; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്‌തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.
2022 ലും 2023 ലും നടന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്‌കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
kerala
അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്
അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.
ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്‍കിയ പരാതി. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.
അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.
എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു