kerala
റയിൽവേ കേരളത്തിലെ 13 ശതമാനം ആളുകളെ അപമാനിക്കുന്നു: രണ്ടത്താണി
162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത് എക്സ് പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറുമെന്ന് മുസ്ലിം ലീഗ് നേതാവ് അബ്‌ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ്ണരൂപം:
വന്ദേഭാരത് എക്സ് പ്രസ്സിനു തിരൂരിൽ സ്റ്റോപ്പില്ലത്രേ…
കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂരിലായിരുന്നു.
162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണു.
45 ലക്ഷത്തിൽ പരം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷൻ കൂടിയായ തിരൂർ അന്തർ ദേശീയ നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച എ ക്ലാസ് റയിൽവേ സ്റ്റേഷൻ ഗണത്തിലുള്ള ആദർശിൽ ഉൾപ്പെട്ടത് കൂടിയാണു.
വരുമാനത്തിന്റെ കാര്യത്തിലും തിരൂർ മുൻ നിരയിലാണു.
തിരൂർ മലയാളം സർവ്വകലാശാല,കോഴി ക്കോട് സർവ്വകലാശാല,അലീഗഡ് യൂണിവേഴ് സിറ്റി മലപ്പുറം കേമ്പസ്,
മഞ്ചേരി മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ മെഡിക്കൽ കോളേജ്,
കോട്ടക്കൽ ആയുർവേദ കോളേജ്,
തുടങ്ങിയ ഒട്ടനേകം വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കും
കാടാമ്പുഴ ഭഗവതി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം,തിരുനാവായ നവാ മുകുന്ദ ക്ഷേത്രം,അങ്ങാടിപ്പുറം തളി ശിവക്ഷേത്രം,
മമ്പുറം മഖാം മസ് ജിദ്,പുത്തൻ പള്ളി മഖാം, പൊന്നാനി മഖ്ദൂം പള്ളി, വെളിയങ്കോട് ഉമർ ഖാസി മസ്ജിദ് മുതൽ ഒട്ടനേകം ദേവാലയങ്ങളി ലേക്കും പോകാൻ ഈ സ്റ്റേഷനെയാണു ആശ്രയിക്കുന്നത്.
ലോക പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാലയും പ്രശസ്തമായ ഒട്ടേറെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ജില്ലയിലുണ്ട്.
നിരന്തരമായി തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എയർ പോർട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസി യാത്രക്കാരുടെ ആശ്രയവും ഈ റെയിൽവേ സ്റ്റേഷനാണു.
പ്രശസ്തമായ തിരൂർ ഫോറിൻ മാർക്കറ്റ് അടക്കമുള്ള ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ട്രെയിൻ മാർഗ്ഗ മെത്തുന്നവരുടെ ആശ്രയവും തിരൂർ സ്റ്റേഷനാണു.
മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത് എക്സ് പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറും.
യഥാസമയം ഈ കാര്യം ശ്രദ്ധയിൽ പെടുത്തി കേന്ദ്ര റയിൽവേ മന്ത്രിയുമായി യുമായി ഇടപെട്ട് ശ്രീ ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം പി ശക്തമായ ശ്രമങ്ങൾ നടത്തുകയാണു. ജില്ലയിലെ എം പി മാരുടേയും എം എൽ എ മാരുടേയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കാൻ കേന്ദ്രസർക്കാർ ഇട വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
india
മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.
kerala
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.
12 പ്രതികള്‍ പൊതുവായുള്ള അഞ്ച് കേസുകളിലും, തെളിവായി പ്രോസിക്യൂഷന്‍ വാട്ട്സ്ആപ്പ് ചാറ്റുകളെ വളരെയധികം ആശ്രയിച്ചിരുന്നു.
കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്ത ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ ഇവ ഉള്‍പ്പെടുന്നു. ബാക്കിയുള്ള നാല് കേസുകളില്‍ ഒരെണ്ണം വെറുതെവിട്ടു, മൂന്നെണ്ണം പ്രതികളുടെ അന്തിമ വാദങ്ങളുടെയും മൊഴികളുടെയും ഘട്ടത്തിലാണ്.
കലാപത്തില്‍ 53 പേര്‍ മരിക്കുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കുറ്റപത്രം അനുസരിച്ച്, പ്രതികളിലൊരാളായ ലോകേഷ് സോളങ്കി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എഴുതി: ”നിങ്ങളുടെ സഹോദരന്‍ 9 മണിക്ക് 2 മുസ്ലീം പുരുഷന്മാരെ കൊന്നു.” സോളങ്കിയുടെ ചോദ്യം ചെയ്യലില്‍ മറ്റ് ആളുകളുടെ അറസ്റ്റിലേക്ക് നയിച്ചു, ഒടുവില്‍ അവര്‍ ഒമ്പത് കൊലപാതകങ്ങളില്‍ പ്രതികളായിരുന്നു.
പ്രതികളെ വെറുതെവിട്ടുകൊണ്ട് കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അഞ്ച് ഉത്തരവുകളിലും കുറിച്ചു: ”ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു ഹീറോ ആകുക എന്ന ഉദ്ദേശത്തോടെ മാത്രമേ ഇത്തരം പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ഇടുന്നത്.”
പ്രതികളെ വെറുതെ വിട്ടപ്പോള്‍ വിശ്വസനീയമായ സാക്ഷികളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.
ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ ഏപ്രില്‍ 30ന് കോടതി ദൃക്സാക്ഷികളില്ലെന്ന് പറയുകയും 12 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
മാര്‍ച്ച് 28 ന് പ്രസ്താവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘അമീന്റെ കൊലപാതകത്തെക്കുറിച്ച് ഉറപ്പാണ്, എന്നാല്‍ കൊലപാതക സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭുരെ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ന് പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘ഭൂരെയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സാക്ഷികളാരും കണ്ടിട്ടില്ലെന്ന്’ കോടതി ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 27 ലെ മറ്റൊരു വിധിന്യായത്തില്‍, ‘ഹംസ (കലാപ ഇര) കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
മെയ് 13-ന് പുറപ്പെടുവിച്ച ഒരു വിധിയില്‍, എഎസ്ജെ പ്രമാചല കോടതി എല്ലാ പ്രതികളെയും കൊലക്കേസില്‍ കുറ്റവിമുക്തനാക്കി, എന്നാല്‍ പരസ്യമായ ദ്രോഹത്തിന് കാരണമാകുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതിന് സോളങ്കിയെ ശിക്ഷിച്ചു.
kerala
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി