Connect with us

More

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്: ഉപരാഷ്ട്രപതി

Published

on

 

തിരുവനന്തപുരം: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അത് ചില വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ 24-ാമത് ശ്രീചിത്തിര തിരുനാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവം, കഴിവ്, ശേഷി, പെരുമാറ്റം എന്നീ നാലു സ്വഭാവങ്ങള്‍ നോക്കിയാണ് ജനാധിപത്യത്തില്‍ ജനങ്ങള്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇന്ന് അവയുടെ സ്ഥാനം ജാതി, മതം, പണം എന്നിവ അപഹരിച്ചിരിക്കുകയാണ്. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. കഴിവും ശേഷിയുമുള്ളവരാണ് രാഷ്ട്രീയക്കാരാകേണ്ടത്.
ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊക്കെ തന്നെ നിയമം കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയില്ല. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും മികച്ച ഭരണസംവിധാനങ്ങളും അനിവാര്യമാണ്. ഓരോരുത്തരുടെയും മനോനിലയിലാണ് മാറ്റമുണ്ടാകേണ്ടത്. സ്ത്രീശാക്തീകരണം നടക്കാതെ സാമൂഹികനീതി ഉറപ്പാക്കാനാവില്ല. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതാണ് നമ്മുടെ സംസ്‌ക്കാരം. നമ്മുടെ രാജ്യത്തെ തന്നെ മാതാവായാണ് നാം കരുതുന്നത്. അത്തരമൊരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ല. ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകണമെങ്കിലും പരിവര്‍ത്തനം ആവശ്യമാണ്.
ക്ഷേത്രപ്രവേശന വിളംബരത്തിലുടെ വലിയ വിപ്ലവകരമായ ഒരു മാറ്റമാണ് ചിത്തിരതിരുന്നാള്‍ മഹാരാജാവ് കൊണ്ടുവന്നത്. ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ച അദ്ദേഹത്തിന്റെ നടപടി സ്വാതന്ത്ര്യസമരത്തിന് പ്രചോദനവുമായിരുന്നു. ഒരു ഹിന്ദു പുരാണ ഗ്രന്ഥവും മനുഷ്യനെ ക്ഷേത്രങ്ങളില്‍ കടക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ല. അത് ചില ഇടനിലക്കാര്‍ ചെയ്യുന്നതാണ്. ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നതിനെ ഒരു സംസ്‌ക്കാരസമ്പന്നമായ സമൂഹമായി കാണാനാവില്ല. ജാതിയും മതവുമല്ല, സംസ്‌ക്കാരമാണ് ഏറ്റവും വലുത്. അത് ഒരു ജീവിതരീതിയാണ്. തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നതാണ് ഇന്ത്യന്‍ സംസ്‌ക്കാരം.
ഗുരുവിന്റെ പകരക്കാരനാവാന്‍ ഗൂഗിളിനു കഴിയില്ലെന്ന് പറഞ്ഞ ഉപ രാഷ്ട്രപതി മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവ ഒരു സാഹചര്യത്തിലും വിസ്മരിക്കരുതെന്ന് ആവശ്യപ്പെട്ടു. ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എം.എല്‍.എ, പാലോട് രവി, വി.കെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

Trending