Connect with us

Culture

യുദ്ധത്തിനായി ആര്‍ത്തുവിളിക്കുന്നവര്‍ കേള്‍ക്കണം ഈ ജവാന്റെ ഭാര്യയുടെ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ്

Published

on

കോഴിക്കോട്: പാക്കിസ്ഥാനെതിരെ യുദ്ധം വേണമെന്ന ആര്‍പ്പുവിളികളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുമെന്നത്. എന്നാല്‍ യുദ്ധം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഈ അവസരത്തില്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അതുണ്ടായക്കുന്ന അശാന്തിയെ കുറിച്ചും തുറന്നെഴുതുകയാണ് ഒരു വിമുക്ത ഭടന്റെ ഭാര്യ.

ഒരു വിമുക്തഭടന്റെ ഭാര്യയ്ക്കും ഓർമ്മകൾ ആകാം അല്ലേ.

2002-ൽ വിവാഹം കഴിക്കുമ്പോൾ അച്ചായൻ മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്തായിരുന്നു. വളരെ സമാധാനമുള്ള ഒരു സ്ഥലമായിരുന്നു. എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നെങ്കിലും MH ൽ പോകുമ്പോൾ മാത്രമേ മറ്റു പട്ടാളക്കാരെ ശ്രദ്ധിച്ചിട്ടുള്ളൂ. ഡോക്ടറെ കാണാനിരിക്കുമ്പോൾ പല തരം തൊപ്പി വച്ച തരത്തിലുള്ള ബാഡ്ജുകൾ കുത്തിയ വിവിധ രജിമെന്റുകളിലെ പട്ടാളക്കാരെ കൗതുകത്തോടെ നോക്കിയിരിക്കും. ഓരോരുത്തരുടേയും വേഷഭൂഷാദികൾ ചൂണ്ടി “ഇതേ തു റജിമെന്റാ ഇയാൾടെ തൊപ്പി എന്താ ഇങ്ങനെ” അച്ചായനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിരുന്നു. തലയിൽ (തൊപ്പിയിൽ) കോഴിത്തൂവലുള്ള പട്ടാളക്കാരൻ പട്ടാളത്തിലെ പ്രധാന കോഴി ക്കള്ളനാണെന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട് അച്ചായൻ. അതു കൊണ്ടാണത്രേ തലയിൽ കോഴിത്തൂവൽ

പിന്നീട് പഞ്ചാബിലെ അബോ ഹാറിൽ മൂന്നു മാസം അച്ചായനോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് അതിർത്തി എന്നാലെന്താണെന്ന് മനസ്സിലാകുന്നത്. ഏതാനും കിലോമീറ്ററുകൾക്കപ്പുറം തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ ഉണ്ടെന്നുള്ളത് പലപ്പോഴും എന്റെ ഉറക്കം കെടുത്തി. ഭൂകമ്പവും ഭീകരാക്രമണവും ഭയന്ന് വിറച്ചാണ് പല രാത്രികളും തള്ളി നീക്കിയിരുന്നത്.

ഫാജിൽ ക ബോർഡർ വെറും മുപ്പത് KM മാത്രമകലെയായിരുന്നു.എല്ലാ ഞായറാഴ്ചയും ഇന്ത്യയും പാക്കിസ്ഥാനും നേർക്ക് നേർപരേഡ്, പതാക ഉയർത്തൽ ഇവ നടക്കുന്ന ഒരു ചിന്ന ബോർഡർ. ബോർഡിന് അൽപം അകലെ ഉയർത്തി മാറ്റാവുന്ന പാലവും അടിയിൽ കനാലുമുണ്ട് യുദ്ധസമയം പാലാ മാറ്റി കനാലിലൂടെ ജലമൊഴുക്കും. ശത്രു അകത്തേയ്ക്ക് പ്രവേശിക്കാതിരിക്കാൻ. അവിടേയ്ക്കു ള്ള യാത്രയിൽ സൈനിക വേലിക്കടുത്ത് വരെ കൃഷി ചെയ്യാൻ ഉഴുതിട്ടിരിക്കുന്ന വയലുകളും, (ഇവിടെ ധാരാളം മൈനുകൾ കുഴിച്ചിട്ടിരിക്കുന്നു ഇടയ്ക്കിടെ പൊട്ടി ആളപായമുണ്ടാവുന്നു.) ഇടയ്ക്ക് യുദ്ധത്തിൽ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകങ്ങളും, BSFകാരുടെ ട്രഞ്ചുകളും ഒക്കെയുണ്ട്. ട്രഞ്ച് എന്നു പറഞ്ഞാൽ ഒരെലിപ്പൊത്ത് അത്രേള്ളൂ. യാതൊരു സൗകര്യവും ഇല്ലാത്ത സ്ഥലത്ത് ജീവിക്കുന്ന അവരെ കണ്ടാൽ സങ്കടം തോന്നും. എണ്ണത്തിൽ വളരെ തുച്ഛമായBSF ജവാൻമാരല്ലാതെ മറ്റു മനുഷ്യർ ആരുമില്ല. അടുത്തെങ്ങും ഒരു മുറുക്കാൻ കടപോലും ഇല്ല . വെള്ളം പോലുമില്ലാത്ത ഇല കൊണ്ട് മറച്ച മറപ്പുര (ബാത്ത് റൂമെന്നൊന്നും പറയാനാവില്ല ) ദുർഗന്ധമൊഴിവാക്കാൻ ബ്ലീച്ചിംഗ് പൗഡർ മാത്രം. പാക്കിസ്ഥാൻകാരെ അടുത്ത് കാണാനായി ഗേറ്റിനു സമീപം വേലിയുടെ അടുത്തേയ്ക്ക് നീങ്ങിയ എന്നെ BSF കാരൻ വഴക്ക് പറഞ്ഞു. മൈനുകൾ ഉണ്ടാകാമത്രേ.

ഇപ്പോഴും മൂന്നു നാലു തവണ പാക്ക് അധിനിവേശം ഉണ്ടായ ആ മണ്ണിൽ പ്രീയപ്പെട്ട പലരും ഉണ്ട്. സൈന്യത്തിലും ഉണ്ട്. കേരളമെന്ന സേഫ് സോണിലിരുന്ന് യുദ്ധത്തിന് മുറവിളി കൂട്ടുന്നവരേ,. അത്ര ആവേശമൊന്നും വേണ്ട. ഉഴുമ്പോൾ പൊട്ടിത്തെറിക്കുന്ന മൈനുകളും, വീടിന് മുകളിൽ പതിക്കുന്ന ഷെല്ലുകളും സ്വപ്നം കാണുന്ന അനേകം ജീവിതങ്ങൾ അതിർത്തി ക്ക് ഇരുവശവുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Trending