Connect with us

Culture

ഡിജിറ്റല്‍ ഇന്ത്യക്ക് ഭീഷണിയായി വാണാക്രൈ; വൈറസ് മൊബൈല്‍ ഫോണിലേക്കും!

Published

on

മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറിയ ‘വാണാക്രൈ’
വൈറസ് വറസിന്റെ ആക്രമം ഏറെക്കുറെ നിയന്ത്രണ വിധേയമായങ്കിലും വൈറസ് ആക്രമ രീതി രൂപംമാറ്റി ശക്തിപ്പെടാന്‍ സാധ്യത.

വൈറസ് ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് വിദഗ്തരാണ് രംഗത്തെത്തിയത്. വൈറസ് ആക്രമം കംപ്യൂട്ടര്‍ ഡാറ്റയിലേക്കും മൊബൈല്‍ ഫോണിനെയും ബാധിക്കുമെന്നാണ് വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാണാക്രൈ വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാകാത്ത വിധം പൂര്‍ണമായി ബ്ലോക്ക് ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്.
സിസ്റ്റത്തില്‍ വൈറസ് സാന്നിധ്യമറിയിക്കുന്നതിലൂടെ കമ്പ്യൂട്ടറിനെ ബ്ലോക്ക് ചെയ്ത് അതിലെ ഡാറ്റ ഉപയോക്താവില്‍ നിന്നും തടസപ്പെടുത്തുന്നതാണ് പ്രവര്‍ത്തന രീതി. ഇതോടെ സിസ്റ്റം തുറക്കാനാവാതെ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നു.
എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇതിലും വലിയ അപകടമുണ്ടാകാനാണ് സാധ്യതയെന്ന മുന്നറിയിപ്പുമായാണ് സൈബര്‍ വിദഗ്തര്‍ എത്തിയിരിക്കുന്നത്.

അതേസമയം, വൈറസ് ഭിഷണിയെ തുടര്‍ന്ന് രാജ്യത്തെ സൈബര്‍ മേഖല അതീവ സുരക്ഷ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും ഡിജിറ്റല്‍ സാധ്യതകളിലേക്ക് നീങ്ങുന്ന ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് വൈറസ് ഭീതി ഉയര്‍ത്തുന്നത്. ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും മറ്റും വൈറസ് ആക്രമത്തിലൂടെ ചോരാന്‍ സാധ്യതയുള്ളതിനാല്‍ ബാങ്കുകളും കടുത്ത സുരക്ഷാ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ സാങ്കേതിക ഗവേഷണവിഭാഗം റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു കഴിഞ്ഞു.

News

ഇസ്രാഈലി നഗരങ്ങളിലും യു.എസ് വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി: ഹൂതികള്‍

ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

Published

on

ഇസ്രാഈലിലെ മൂന്ന് നഗരങ്ങളില്‍ ഒന്നിലധികം റോക്കറ്റുകളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെതിരെ വീണ്ടും ആക്രമണം നടത്തിയതായും യെമനിലെ ഹൂതി സംഘം അറിയിച്ചു. ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

ഗസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ ഞങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തി,’ ഹൂതി സൈനിക വക്താവ് യഹ്യ സരിയ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടി.വിയിലൂടെയായിരുന്നു പ്രസ്താവന. ഇസ്രാഈലില്‍ നഗരങ്ങളായ ടെല്‍ അവീവ്, അഷ്‌കെലോണ്‍ എന്നിവിടങ്ങളിലെ മറ്റ് സുപ്രധാന നഗരങ്ങളും തന്റെ സംഘം ലക്ഷ്യം വച്ചതായും വടക്കന്‍ ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലിനെതിരെ ഏഴാമത്തെ ആക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഗസയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയോ ഇനിയും യുദ്ധം ആരംഭിക്കുകയോ ചെയ്താല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിയ പറഞ്ഞു. ഇസ്രാഈലിനെ ഫലസ്തീനില്‍ നിന്നും പുറത്താക്കുന്നത് വരെ തന്റെ സംഘം ഹമാസിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയുടെ വടക്ക് ഭാഗത്തുള്ള അമ്രാന്‍ പ്രവിശ്യയിലെ ഹാര്‍ഫ് സുഫിയാന്‍ ജില്ലയിലെ ഹൂതി സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ചെങ്കടലില്‍ യു.എസ് നാവികസേന 5 വ്യോമാക്രമണങ്ങള്‍ നടത്തിയതായി പുലര്‍ച്ചെ ഹൂതി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രാഈല്‍ നഗരങ്ങള്‍ക്കും യു.എസ് വിമാനവാഹിനിക്കപ്പലിനും നേരെ ആക്രമണം ഉണ്ടായത്.

Continue Reading

film

സെറിബ്രൽപാൾസിയെ അതിജീവിച്ച് സിനിമ സംവിധാനം ചെയ്‌തു, രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം

ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

Published

on

ഉണ്ണി മുകുന്ദൻ നായകനായി ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ (Marco) ലോകമാകെ തരംഗമായിരിക്കുകയാണ്.

100 കോടിക്ക് മേൽ കളക്ഷനുമായി ബോക്സോഫീസിൽ ചിത്രം കുതിക്കുകയാണ്. ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ‘മാർക്കോ’ ടീം.

രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു.

സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്”, രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ‘മാർക്കോ’ മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ‘മാർക്കോ’ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്.

Continue Reading

award

ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്

‘ഗോപ’ എന്ന നോവലിനാണ് 2024ലെ പുരസ്‌കാരം.

Published

on

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് 2024ലെ പുരസ്‌കാരം.

മഹാകവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്‍ പുരസ്‌കാരം കെ അരവിന്ദാക്ഷന് സമ്മാനിക്കും.

പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ ബി പ്രസന്നകുമാര്‍, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി എച്ച് ദിരാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.ശില്പവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.

ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് ‘ഗോപ’ എന്ന നോവലിന്റെ ഇതിവൃത്തം.തൃശൂര്‍ ജില്ലയിലെ വെങ്ങിണിശ്ശേരിയില്‍ 1953 ജൂണ്‍ 10-ന് ജനിച്ച കെ അരവിന്ദാക്ഷന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഗുരുദര്‍ശന അവാര്‍ഡും നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

സാക്ഷിമൊഴി, ഭോപ്പാല്‍, പുതിയ ഗോത്രത്തിന്റെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിലെ വിരലുകള്‍, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവയാണ് പ്രധാന കൃതികള്‍.

Continue Reading

Trending