More
വാട്സ്ആപ്പിലെ പുതിയ ഫീച്ചര്‍ നിങ്ങളറിഞ്ഞോ?
പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ?
സല്ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍.
മൂന്ന് തരത്തിലുള്ള എഡിറ്റിങ്ങാണ് ഇമോജി ഫീച്ചറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഫോട്ടോകളില്‍ ഇമോജികള്‍(സ്മൈലി ലോഗോകള്‍) ചേര്‍ത്തുവെച്ച് ചിത്രങ്ങള്‍ക്ക്
ഭാവങ്ങള്‍ നല്കാന് കഴിയുന്നതാണ് പുതിയ സംവിധാനം. ഏതെങ്കിലും ഭാവത്തിലുള്ളതോ മറ്റോ ആയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചിത്രങ്ങളിലൂടെ തന്നെ സന്ദേശത്തിന്റെ സ്വഭാവവും എത്തിക്കാന്‍ കഴിയുന്നു. ഇമോജികള്‍ക്ക് പുറമെ ഫോട്ടോകളില്‍ വരക്കാനാനും നിറം കൊടുക്കാനും ഫീച്ചറില്‍ സാധിക്കുന്നുണ്ട്.
പുതിയ ഒരു ചിത്രം അയക്കാനായി ഗാലറിയില്‍ നിന്നോ ക്യാമറയില്‍ നിന്നോ എടുക്കുമ്പോള്‍ തന്നെ എഡിറ്റിങ് ടൂണ്‍ സ്ക്രീനിനു മുകളിലായി പ്രത്യക്ഷപെടും. ഇതിലൂടെ ഇഷ്ടമുള്ള ഇമോജികള്‍ എടുത്ത് ഫോട്ടോയില്‍ ഭാവന നിറഞ്ഞതും തമാശ പകരുന്നതുമായ മാറ്റം വരുത്താനാവുന്നു. തുടര്‍ന്നു പെന്‍സില്‍ ടൂള്‍ ഉയോഗിച്ച് ഫോട്ടോയില്‍ സന്ദേശവും എഴുതാം. പുതിയ ഫീച്ചര്‍ കൗമാരക്കാരെ ലക്ഷ്യം വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്നാപ്ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ഇത്തരം ഇമോജി ഫീച്ചറുകള്‍ പ്രചാരത്തിലായിരുന്നു.
ബീറ്റാ 2.16.263 ഫീച്ചര്‍ ആന്‍ഡ്രോയിഡിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന വാട്സാപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈ സേവനമുണ്ട്.
കൂടാതെ വാട്സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഇപ്പോള്‍ കോള്‍ ബാക്ക്, വോയ്സ് മെയില്‍ ഫീച്ചറുകള്‍ ലഭ്യമാണ്. വാട്സാപ്പ് കോള്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള് ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ തുടര്‍ന്ന് വിവരം അറിയിക്കാന്‍ വോയ്സ് മെയിലിലൂടെയാവും. വോയ്സ് മെസേജ് അയക്കുന്ന പോലെ തന്നെയാണ് ഇതും. ഒരേസമയം ഒന്നിലധികം പേര്‍ക്ക് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി പുതിയ ഓപ്ഷനുകളുമുണ്ട്. മുന്‍പ് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം മെസേജ് അയക്കാനേ സാധിച്ചിരുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ തവണ ചാറ്റ് ചെയ്യുന്ന മൂന്നു അക്കൗണ്ടുകള്‍ അവസാനം ചാറ്റ് ചെയ്ത മൂന്നു അക്കൗണ്ടുകളും പുതിയ വേര്‍ഷനില്‍ വാട്സാപ്പ് ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ചാറ്റിങ് എളുപ്പമാക്കുന്നു.
ജിഫ് ഇമേജ് ഷെയറിങും കമ്പനി സാധ്യമാക്കി കഴിഞ്ഞു. വലിയതും വിവധ തരത്തിലുള്ളതുമായ ഇമോജികളും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സൂം ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഈയിടെ വാട്സാപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 4 മുതലുള്ള പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാനായി ഗൂഗിള്‍ പ്ലേയുടെ ‘ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാം ഫോര്‍ വാട്സാപ്പ് ‘ എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് ഏറ്റവും പുതിയ വാട്സാപ്പ് പതിപ്പ് നോക്കി അപ്ഡേറ്റ് ചെയ്യുകയും വേണം. വിഡിയോ കോളിങ് സൗകര്യം ഉടനെ വരുമെന്ന് സൂചനയുണ്ട്.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
india2 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
kerala13 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി