X

മുണ്ടുടുത്ത് എത്തിയപ്പോള്‍ ഇറക്കിവിട്ടു; വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിനെതിരെ ആരോപണവുമായി യുവാവ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്‌റ്റോറന്റിന് എതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്‌റ്റോറന്റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഒരു മില്ല്യണിലധികം പേരാണ് കണ്ടത്.

മുംബൈയില്‍ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്‌റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തമിഴ്‌നാട്ടിലെ പ്രധാന വേഷമായ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് യുവാവ് റെസ്‌റ്റോറന്റില്‍ എത്തിയത്. എന്നാല്‍ വേഷം കണ്ട് റെസ്‌റ്റോറന്റിനുള്ളിലേക്ക് കടക്കാന്‍ പോലും സ്റ്റാഫ് അനുവദിച്ചില്ല. റെസ്‌റ്റോറന്റിന്റെ ഡ്രെസ് കോഡിന് ചേരുന്നതല്ല യുവാവ് ധരിച്ചതെന്നായിരുന്നു ലഭിച്ച വിശദീകരണം.

webdesk14: