Connect with us

News

ഇന്ത്യ സെമി കാണുമോ? അഫ്ഗാന്‍-ന്യൂസിലാന്‍ഡ് പോരാട്ടം ഇന്ന്‌

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും.

Published

on

അബുദാബി: ഇന്ന് ഞായര്‍. ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് ടി-20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നു. അഫ്ഗാന്‍, കിവി ആരാധകരെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ അബുദാബി പോരാട്ടത്തെ നിരീക്ഷിക്കുക ഇന്ത്യന്‍ ആരാധകരായിരിക്കും. കാരണം ഈ മല്‍സരം ഇന്ത്യയുടെ തലവിധിയെഴുതും. ഇന്ന് ന്യൂസിലാന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് അങ്കത്തില്‍ നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് സെമി കളിക്കാനാവും. ഗ്രൂപ്പ് രണ്ടില്‍ ഇപ്പോള്‍ പാക്കിസ്താന്‍ മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നവര്‍. കളിച്ച നാല് മല്‍സരങ്ങളിലും ജയിച്ചവര്‍. നാളെ അവര്‍ അവസാന മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നുണ്ട്. ഇതിലും തോറ്റാലും ബാബര്‍ അസമിന്റെ സംഘത്തിന് പ്രശ്‌നങ്ങളില്ല.

നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍ നിന്നായി 4 പോയന്റാണ് ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം നാല് മല്‍സരങ്ങളില്‍ കിവി സമ്പാദ്യം ആറ് പോയിന്റാണ്. അഫ്ഗാന്‍ നാലാമതാണ്. അവര്‍ക്കും നാല് മല്‍സരങ്ങളില്‍ നാല് പോയിന്റുണ്ട്. അബുദാബിയില്‍ മല്‍സരം നടക്കുന്നതാണ് ഇന്ത്യക്ക് തലവേദന. പേസിനെ തുണക്കുന്ന സാഹചര്യങ്ങളാണ് സായിദ് സ്‌റ്റേഡിയത്തില്‍. പേസിനെ മനോഹരമായി കളിക്കുന്നവരാണ് മാര്‍ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്ല്യംസണുമെല്ലാം. അഫ്ഗാന്‍ സംഘത്തിലാവട്ടെ നല്ല സീമര്‍മാരും കുറവാണ്. അതേ സമയം മുഹമ്മദ് നബി നയിക്കുന്ന പത്താനി സംഘത്തിന്റെ ശക്തി സ്പിന്നര്‍മാരാണ്. സായിദ് സ്‌റ്റേഡിയത്തിലെ ട്രാക്ക് സ്പിന്നിനൊപ്പം നിന്നാല്‍ മാത്രമാണ ്കിവിസിനെ വിറപ്പിക്കാനാവു. അവസാന മല്‍സരത്തില്‍ നമീബിയക്ക് മുന്നില്‍ കിവി മുന്‍നിര തകര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

പക്ഷേ വലിയ ചരിത്രം കിവിസിനൊപ്പമാണ്-നിര്‍ണായക മല്‍സരങ്ങളില്‍ തോല്‍ക്കാത്തവരാണവര്‍. ഇന്ന് ജയിച്ചാല്‍ സാധ്യത അഫ്ഗാനമുള്ളതിനാല്‍ അവരും ജാഗ്രതയിലാണ്. നല്ല മാര്‍ജിനില്‍ ജയിക്കാനായാല്‍ റണ്‍റേറ്റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനും അഫ്ഗാനാവും. സ്‌ക്കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരെയായിരുന്നു അഫ്ഗാന്‍ വിജയം. രണ്ട് മല്‍സരങ്ങളിലും സ്പിന്നര്‍മാരായിരുന്നു അരങ്ങ് തകര്‍ത്തത്. റാഷിദ് ഖാന്‍, മുജിബ് റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് നബിയും മികച്ച സ്പിന്‍ ഓപ്ഷനാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

kerala

സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കൾ സഹകരിക്കുന്നില്ലെന്ന് ദേവഗൗഡ

ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു.

Published

on

കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.

ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.

Continue Reading

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

Trending