Connect with us

News

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ മലയാളി നായകനാകുമോ സഞ്ജു

ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

Published

on

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരെ സംസാരിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രബലരായിരുന്നു സുനില്‍ ഗവാസ്‌ക്കറും ആകാശ് ചോപ്രയും. മലയാളി നായകനെ നന്നായി പിന്തുണച്ചവരായിരുന്നു രവിശാസ്ത്രിയും ഇര്‍ഫാന്‍ പത്താനും. സഞ്ജുവിലെ ബാറ്റര്‍ അല്‍പ്പമധികം ജാഗ്രത പാലിക്കണമെന്ന പക്ഷത്തായിരുന്നു സഞ്ജയ് മഞ്ച്‌രേക്കര്‍.

ഇന്ന് യുവ നായകന്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന് വിമര്‍ശകരില്ല. രണ്ടാം എലിമിനേറ്ററില്‍ ബെംഗളൂരുവിനെ രാജസ്ഥാന്‍ തകര്‍ത്തതിന് പിറകില്‍ സഞ്ജുവിലെ നായകനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ബെംഗളൂരു നല്ല തുടക്കം നേടി (രജത് പടിദാര്‍-ഫാഫ് ഡുപ്ലസി എന്നിവര്‍ ക്രീസിലുള്ളപ്പോള്‍). എന്നാല്‍ ഈ കൂട്ടുകെട്ട്് തകര്‍ക്കാന്‍ മക്കോയിയെ രംഗത്തിറക്കിയ സഞ്ജു പിന്നെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലുടെ ബെംഗളൂരുവിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 155 എന്ന ബെംഗളൂരു സ്‌ക്കോര്‍ ഒരിക്കലും ഭദ്രമായിരുന്നില്ല. അഞ്ച് ബൗളര്‍മാരെ മാത്രം രംഗത്തിറക്കുന്നതും സാഹസികമാണ്. ആറാം ബൗളറായി റിയാന്‍ പരാഗുമുണ്ട്.

പക്ഷേ ആറാമന് അവസരം നല്‍കാതെ മുഖ്യ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന സഞ്ജു ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ അത് ചരിത്രമാണ്. ഇത് വരെ ഒരു മലയാളി നായകനും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

കൂള്‍ ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ നായക വളര്‍ച്ചയില്‍ ആശങ്കാകുലരാണ് രോഹിത് ശര്‍മയെ പോലുള്ള, കെ.എല്‍ രാഹുലിനെ പോലുള്ള ഇന്ത്യന്‍ നായകര്‍. കഴിഞ്ഞ ടി-20 ലോകകപ്പ് ഉള്‍പ്പെടെ ദേശീയ നിരയില്‍ നിന്ന് പരുക്കില്‍ മാറിയ ഹാര്‍ദിക് ഇത്തവണ ഐ.പി.എല്ലില്‍ പ്രത്യക്ഷപ്പെട്ടത് നായകനായിട്ടായിരുന്നു. മുംബൈ ഇന്ത്യന്‍ സംഘത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ച താരം ഐ.പി.എല്ലില്‍ പുതിയ ടീം വന്നപ്പോള്‍ അതിന്റെ അമരക്കാരനായി.

പിന്നെ കണ്ടതെല്ലാം ചരിത്രമാണ്. വിജയഗാഥ. തുടക്കം മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. നായകനായും ബാറ്ററായും ബൗളറായുമെല്ലാം തിളക്കം. ആദ്യ ക്വാളിഫയറിലും തകര്‍പ്പന്‍ വിജയം. ഹാര്‍ദിക്കിനും ടീമിനും അര്‍ഹിച്ചതാണ് ഇത്തവണത്തെ കിരീടമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുമ്പോള്‍ കിരീടം നേടിയാല്‍ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം പരിഗണിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending