kerala
ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു ബജറ്റ്
ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല.

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റ് ആകെ തുക അവലോകനം ചെയ്താൽ, ചില മേഖലകളിൽ മാത്രം ആവശ്യമായ സഹായവും പരിഷ്‌ക്കരണവും അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ കുറവിനും കടുത്ത നികുതി വർധനവും കാരണം കേരള ജനതയ്ക്കും പ്രതിപക്ഷത്തിനും നിരാശയാണ് ബജറ്റ് സമ്മാനിച്ചത്.
2,500 കോടി രൂപയുടെ ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല. എന്നാൽ അഷ്വേർഡ് പെൻഷൻ പദ്ധതി എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.റോഡുകൾ, പാലങ്ങൾ, ടൂറിസം പ്രോജക്റ്റുകൾ , ഗ്രാമീണ വീടുകൾ എന്നിവയിലേക്ക് വലിയ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 4,219.41 കോടി രൂപ റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. ലൈഫ് മിഷൻ വഴി 1 ലക്ഷം വീടുകൾ, കെ ഹോംസ് ടൂറിസം പദ്ധതി പ്രകാരം കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ ഒഴിഞ്ഞ വീടുകൾ വഴി കൂടുതൽ ടൂറിസം വികസിപ്പിക്കാനും നിർദ്ദേശം ലഭിച്ചു.
കൃഷി വളർച്ചയ്ക്കായി 150 കോടി, വിലക്കയറ്റം തടയുന്നതിനായി 2063 കോടി, മുതിർന്ന പൗരന്മാർ ക്കും പുതിയ സംരഭം ആരംഭിക്കാൻ പ്രത്യേക പരിഗണന, വന്യമൃഗ ആക്രമണം നേരിടാനും, തീരദേശ മേഖല വികസിപ്പിക്കാൻ 100 കോടി രൂപ തുടങ്ങിയവ വകയിരുത്തി. ജനപ്രിയമായ ക്ഷേമപെൻഷൻ വർധന പ്രതീക്ഷ ചെയ്തിരുന്നുവെങ്കിലും 100-150 രൂപ കൂട്ടലിന്‍റെ അഭാവം കാണപ്പെട്ടു.പങ്കാളിത്ത പെൻഷനുള്ള പ്രതീക്ഷയും, 12ആം ശമ്പള പരിഷ്കരണ കമ്മീഷൻ അറിയിപ്പ് നന്നായി നടപ്പിലാകുന്നില്ലെന്ന കാര്യം അപ്രതീക്ഷിതമായിരുന്നു.
ഭൂനികുതി, കോടതിയുടെ ഫീസ്, ഇലക്ട്രിക് വാഹന നികുതി എന്നിവയുടെ വർധനവുകൾ ചെലവുകൾ ഉയർത്തിയേക്കാം. ഇത് സാധാരണ ജനതയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റുന്നതിനായി 100 കോടി വകയിരുത്തിയിരുത്തിയിട്ടുണ്ട്. എന്നാൽ, കൃഷി-വികസനത്തിന് കൂടുതൽ ശക്തമായ കരുതലുകൾ ആവശ്യമാണ്.
ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ സഹായങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, നികുതി വർധനയും പൊതുജനത്തെ കബളിപ്പിക്കലുമാണ് യഥാർത്ഥത്തില്‍ നടന്നത്. വിശാലമായ വികസന പദ്ധതികൾ ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം നാട്ടില്‍ മാത്രമായി ഒതുങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷകളും നിറവേറ്റിയില്ല. ആകെ 2025 ബജറ്റ്, കാര്യക്ഷമമായി പദ്ധതികൾ നടപ്പാക്കുമെന്ന് തോന്നുന്നില്ല. എന്നാൽ പൊതുജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കാത്തതിനാൽ സമഗ്രമായ പ്രതിഫലനങ്ങൾ ലഭിക്കുവാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെ ധാരാളം.
kerala
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.
ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
kerala
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
kerala
‘സി. ദാവൂദിനെതിരെ കൊലവിളി നടത്തിയയാളെ സി.പി.എം താക്കീത് ചെയ്യണം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാമർശം പിൻവലിച്ച് സി.പി.എം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാർത്ത കൊടുത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരുടെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കൊലവിളി നടത്തിയയാളെ സി.പി.എം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
‘ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി