Connect with us

More

അറവുശാലകള്‍ പൂട്ടി; യോഗിയുടെ നാട്ടില്‍ മൃഗശാലയില്‍ പട്ടിണി

Published

on

ലക്‌നൗ: അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയിലായി. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത അനധികൃത അറവുശാലകള്‍ പൂട്ടുന്നതിന് തീരുമാനമായത്. എന്നാല്‍ അറവുശാലകള്‍ മൊത്തമായും പൂട്ടുന്ന സാഹചര്യം വന്നതോടെ മൃഗങ്ങളും പട്ടിണിയിലായി.

പോത്തിറച്ചി ലഭ്യമല്ലാത്തത് ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് സിംഹത്തേയും കടുവയേയുമാണ്. ഓരോ ദിവസവും അവര്‍ക്ക് 12കിലോ ഇറച്ചിയാണ് ഭക്ഷിക്കാന്‍ നല്‍കുന്നത്. അറവുശാലകള്‍ക്ക് പൂട്ടുവീണതോടെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കോഴിയിറച്ചി നല്‍കിയെങ്കിലും അത് കഴിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി മൃഗശാലയിലെ ഇക്കൂട്ടര്‍ പട്ടിണിയെന്ന ദുരവസ്ഥയിലാണ്.

f6b516eb-6f2b-4b13-97b0-c540d7d0f3a1

ഇറ്റാവ മൃഗശാലയിലേക്ക് ഒരു ദിവസം 235കിലോഗ്രാം ഇറച്ചിയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ അറവുശാലകള്‍ പൂട്ടിയതോടെ ലഭിച്ചിരുന്ന പോത്തറിച്ചി വെറും 80കിലോഗ്രാമായി താഴ്ന്നു. പോത്തിറച്ചിയുടെ അഭാവം കോഴിയിറച്ചികൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് മൃഗങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നതാണ്. അമിതമായ രീതിയില്‍ കൊഴുപ്പുണ്ടാക്കുന്നതാണ് കോഴിയിറച്ചി. ഇത് മൃഗങ്ങള്‍ക്ക് കഴിക്കാന്‍ അനുയോജ്യവുമല്ല. എന്നാല്‍ സാഹചര്യം മോശമായതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കോഴിയിറച്ചി രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം മൃഗങ്ങള്‍ കഴിക്കാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുന്നതും മൃഗശാലയെ ദോഷകരമായി ബാധിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Environment

പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള കുഞ്ഞിക്കാൽവെപ്പുകൾ ;പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ

പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം.എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

Published

on

ആധുനിക ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണെന്ന് ഏതെങ്കിലും അമ്മമാരോട് ചോദിച്ചു നോക്കൂ. ഒരു സംശയവും വേണ്ട,  അവർ ആദ്യം പറയുന്ന പേര് ഡിസ്പോസിബിൾ നാപ്ക്കിൻറെതായിരിക്കും. കുട്ടിത്തുണികൾ നിരന്തരം കഴുകുകയും ഉണക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടിൽ നിന്നും സമയനഷ്ടത്തിൽ നിന്നും അവരെ മോചിപ്പിച്ച ആ ഉത്പന്നം അവരുടെ കുടുംബജീവിതത്തിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു.1940-കളുടെ അവസാനത്തിലാണ് നാപ്കിനുകൾ ആദ്യമായി വൻതോതിൽ വിപണിയിൽ എത്തിതുടങ്ങിയത്. അന്ന് വലിയൊരു സൗകര്യം പ്രധാനം ചെയ്ത് അവതരിച്ച അവ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക ആഘാതം എത്രമാത്രം വിനാശകരമായിരിക്കുമെന്ന് മനുഷ്യരാശി മനസിലാക്കിയില്ല.

2021-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിൾ ചെയ്യുന്നതോ ആയ നാപ്കിനുകൾ കൂടുതലും വിസ്കോസ് റേയോൺ, പ്ലാസ്റ്റിക്കുകൾ – പോളിസ്റ്റർ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഡിസ്പോസിബിൾ നാപ്കിനുകൾ അവയുടെ മുഴുവൻ ജീവിതചക്രത്തിലും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉല്പന്നമായി മാറി.

പ്‌ളാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നതിനോടൊപ്പം നാപ്കിനുകൾ കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ പേറി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ട് ഇത് പുനരുപയോഗം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി. പ്രതിവർഷം 71 ബില്യൺ യുഎസ് ഡോളറിന്റെ വിപണി സാന്നിധ്യമുള്ള ഡിസ്പോസിബിൾ നാപ്കിൻ ആഗോളതലത്തിൽ പൊതുമാലിന്യത്തിലേക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിരിക്കുന്നു .ഓരോ മിനിറ്റിലും ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 250 ദശലക്ഷം നാപ്‌കിനുകൾ കത്തിക്കപ്പെടുകയോ കുഴിച്ചിടപ്പെടുകയോ അല്ലെങ്കിൽ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നു.

ഇതിനുള്ള ഒരു പരിഹാരമാണ് പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ .പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

“ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നാപ്പിനുകൾ സൗകര്യപ്രദമാണ്, പക്ഷെ അവ നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.പുനരുപയോഗിക്കാവുന്ന നാപ്കിനുകളിലേക്ക് മാറുന്നത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ഒരു ഭൂമി പ്രധാനം ചെയ്യാനും കഴിയും. പുനരുപയോഗിക്കാവുന്ന നാപ്പിനുകളുടെ ഉപയോഗത്തിന് കഴുകാൻ വൈദ്യുതിയും വെള്ളവും ആവശ്യമാണെങ്കിലും, ഓരോ പുനരുപയോഗത്തിലും അവയുടെ മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതം കുറയുന്നു ” യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം റിസോഴ്‌സ് ആൻഡ് മാർക്കറ്റ്സ് ബ്രാഞ്ച് മേധാവി എലിസ ടോണ്ട പറയുന്നു.

ഉപഭോക്താക്കൾ വെള്ളം, ഊർജ്ജം-കാര്യക്ഷമമായ വാഷിംഗ് മെഷീനുകൾ തിരഞ്ഞെടുക്കുക, കൂടുതൽ സുസ്ഥിര സോപ്പുകൾ ഉപയോഗിക്കുക, 60 ഡിഗ്രി സെൽഷ്യസിൽ താഴെ കഴുകുക, ലൈൻ-ഡ്രൈയിംഗ് നാപ്പികൾ, കഴിയുന്നത്ര തവണ നാപ്കിനുകൾ വീണ്ടും ഉപയോഗിക്കുക എന്നിവയിലൂടെ ഈ ആഘാതങ്ങൾ കുറയ്ക്കാനാകും.പല ഡിസ്പോസിബിൾ നാപ്കിൻ ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ബയോഡീഗ്രേഡബിൾ ആണെന്ന് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ് “ബയോഡീഗ്രേഡബിൾ” എന്നതിന് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, ആ പദം വിപണനത്തിനുള്ള ഒരു മാധ്യമം എന്നതിന് അപ്പുറം ഒന്നും അർത്ഥമാക്കുന്നില്ല. പുനരുപയോഗിക്കാവുന്ന നാപ്കിനുകൾക്ക് ആദ്യ വില ഒറ്റത്തവണ ഉപയോഗിക്കുന്ന നാപ്പിനേക്കാൾ കൂടുതലാണ് എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ ചെലവ് കുറക്കുന്നു.

ആത്യന്തികമായി, മനുഷ്യരുടെയും പാരിസ്ഥിതിക ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി നാപ്കിൻ ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ഒരു മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം,. ഉപഭോഗം മുതൽ മാലിന്യ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും പുനരുപയോഗം മാലിന്യം കുറക്കുകയും പരിസരത്തെ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

 

 

Continue Reading

crime

എംഡിഎംഎയുമായി തൃശൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽ

ഇവരുടെ കയ്യില്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Published

on

തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശി സുരഭി, കണ്ണൂര്‍ സ്വദേശി പ്രിയ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കയ്യില്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രിയ ഫാഷന്‍ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയിനറും.

Continue Reading

kerala

ഒഡീഷയില്‍ വീണ്ടും തീവണ്ടി അപകടം; ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

Published

on

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ബാര്‍ഗാഹ് ജില്ലയിലെ മെന്ദപള്ളിയിലാണ് അപകടം.

ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം ട്രെയിന്‍ ദുരന്തം ഉണ്ടായ ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

Continue Reading

Trending