X

പൊലീസിന്റെ നരനായാട്ടില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു

സമരത്തിനിടെ പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. 2 മാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കിടപ്പിലായതോടെ 25 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

ആലപ്പുഴ എസ്.പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടയിലാണ് മേഘയ്ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. മേഘയുടെ കഴുത്തിനും തലയിലുമായി 2 തവണയാണ് പൊലീസ് ലാത്തി കൊണ്ട് അടിച്ചത്. ലാത്തി അടിയില്‍ കഴുത്തിലെ അസ്ഥികളുടെ സ്ഥാനം മാറി. ഞരമ്പിന് ക്ഷതമേറ്റതോടെ കിടപ്പിലായി. പത്തു മാസങ്ങള്‍ക്കു മുന്‍പ് 25 ലക്ഷം രൂപ ലോണെടുത്ത് സംരംഭം തുടങ്ങി.

കിടപ്പിലായതോടെ വായ്പയെടുത്ത് തുടങ്ങിയ സംരംഭം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. 2 മാസം പൂര്‍ണ്ണവിശ്രമം ആണ് മേഘയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എഴുന്നേല്‍ക്കാന്‍ ആയാലും വാഹനം ഓടിക്കരുത് എന്ന നിര്‍ദ്ദേശവും ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയായ മേഘ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

webdesk13: