Connect with us

Video Stories

കണ്ണൂരിന്റെ കണ്ണീര്‍ നിലയ്ക്കട്ടെ

Published

on

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരതയും എണ്ണവും കൊണ്ട് രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് എല്ലാ കക്ഷികളും ഒരുമിക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടായ ധാരണകള്‍. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ആശയപരമായുമൊക്കെ രാജ്യത്തിന് മാതൃകയായി നില്‍ക്കുന്ന കേരളത്തിന് ‘കണ്ണൂരിന്റെ കണ്ണീര്‍’ ഏതുവിധേനയും തുടച്ചുമാറ്റിയേ തീരൂ. സമാധാന കാംക്ഷികളുടെ ഭാഗത്തുനിന്നുള്ള ഏറെ മുറവിളികള്‍ക്കു ശേഷമാണ് ഇത്തരമൊരു യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ‘ഇല്ലാത്തതിനേക്കാള്‍ ഭേദം വൈകിയത്’ ആണെന്നതിനാല്‍ നടപടി ശുഭോദര്‍ക്കമാണ്. മുപ്പത് വര്‍ഷത്തിനകം മുന്നൂറോളം പേര്‍ കൊലചെയ്യപ്പെട്ട കണ്ണൂരില്‍ ഒരിടത്ത് ഭരണ കക്ഷിയായ സി.പി.എം ആണെന്നതാണ് സമാധാന ശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷക്ക് ഒരു ഹേതു. അക്രമങ്ങളെ പ്രതിരോധിക്കുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂവെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും പറയുന്നതെങ്കില്‍ സി.പി.എമ്മിന്റെ ന്യായവും ഏതാണ്ടിതുതന്നെയാണ്. ഇടതുമുന്നണി അധികാരത്തിലേറി അഞ്ചുമാസം കൊണ്ട് പ്രതീക്ഷകള്‍ തകിടം മറിച്ച് ഏഴ് കൊടുംകൊലകള്‍ നടന്നതിനെ തുടര്‍ന്നാണ് പൊതുജനങ്ങളുടെയും പ്രതിപക്ഷമായ യു.ഡി.എഫിന്റെയും ഭാഗത്തുനിന്ന് സമാധാനത്തിനായി ശക്തമായ സ്വരമുയര്‍ന്നത്.

കണ്ണൂരില്‍ പല ഭാഗത്തും ആയുധ നിര്‍മാണവും ബോംബ് നിര്‍മാണവും നടക്കുന്നുണ്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചിരിക്കുന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോകുന്ന സ്ഥിതി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുകയുണ്ടായി. വീടുകളും പാര്‍ട്ടി ഓഫീസുകളും കേന്ദ്രീകരിച്ച് ആക്രമണം നടക്കുന്നുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം രാഷ്ട്രീയ കക്ഷികള്‍ ശക്തമായ ഉറപ്പുനല്‍കിയതായാണ് വിവരം. അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത് ശക്തമായി തന്നെ അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തിട്ടുണ്ട്. ഇത്തരമൊരു വാര്‍ത്ത സമാധാന കാംക്ഷികളായ കേരളീയരെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഗതാര്‍ഹമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളായാലും മറ്റേതു തരം നരഹത്യകളായാലും ആധുനിക മനുഷ്യന് ഭൂഷണമല്ല. ജീവന്‍ നല്‍കാനാകാത്തിടത്തോളം അതെടുക്കാനും ആര്‍ക്കും അവകാശവുമില്ല. രാഷ്ട്രീയം വളര്‍ത്താനായി എതിര്‍ കക്ഷിക്കാരെ പരസ്പരം അരിഞ്ഞുവീഴ്ത്തുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. ജനാധിപത്യവും ഭരണഘടനയും ക്രമ സമാധാനവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പൊലീസും നീതിപീഠവും നോക്കുകുത്തിയായിരിക്കാനുമാവില്ല. എത്രയോ യുവാക്കള്‍, അമ്മമാര്‍, ഭാര്യമാര്‍, കുരുന്നുകള്‍ എന്നിവരാണ് ഈ കുരുതികളുടെ ഇരകളായിട്ടുള്ളതും പലരും ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നതും. അമ്മമാരുടെ കണ്ണീരിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നതിന്റെ സൂചനയാണ് എതിര്‍പ്പുകള്‍ക്കിടയിലും ഓരോ തവണയും തുടര്‍ന്നുകൊണ്ടിരിക്കുന്ന നരഹത്യകള്‍. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘവുമാണ് ആയുധ നിര്‍മാണത്തിനും കൊലപാതകങ്ങള്‍ക്കും പിന്നില്‍. കേസന്വേഷണം നടക്കുമ്പോള്‍ ജയിലിലേക്ക് അയക്കാനായി വാടക പ്രതികളെ തയ്യാറാക്കുന്നതും ഇക്കൂട്ടരാണ്. സര്‍വകക്ഷി യോഗം നടന്ന ദിവസം തന്നെ, സി.പി.എം നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസുകാരന്‍ സുബീഷ് പൊലീസിനോട് നടത്തിയതായി പറയുന്ന മൊഴിയില്‍ ഫസലിനെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന് പറഞ്ഞതായാണ് വാര്‍ത്ത. സി.ബി.ഐ അന്വേഷിക്കുന്ന ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ്രതികളാണ്. രണ്ടു കൊലക്കേസില്‍ കൂടി ആര്‍.എസ്.എസിനെതിരെ സുബീഷ് മൊഴി നല്‍കിയിട്ടുണ്ടത്രെ.

മിക്ക കേസുകളിലും യഥാര്‍ഥ പ്രതികളെ പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുകയാണ് പതിവ്. ഇവരെ പിന്നീട് കൊല്ലപ്പെട്ടവരുടെ കക്ഷിക്കാര്‍ കൊന്ന് അവരുടേതായ നിയമം നടപ്പാക്കുകയാണ് ചെയ്യാറ്. ഇതിന് അറുതി വരുത്തിയാലേ കൊലപാതകങ്ങള്‍ ശാശ്വതമായി നില്‍ക്കൂ. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുന്ന സാഹചര്യവും എന്തു വിലകൊടുത്തും ഒഴിവാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കണ്ണൂര്‍ വിഷയം പരസ്യമായി ഉന്നയിച്ചെങ്കിലും അതവസാനിപ്പിക്കാന്‍ അദ്ദേഹം ഒരു നടപടിയുമെടുക്കുകയുണ്ടായില്ല. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ല. പാര്‍ട്ടി ഗ്രാമങ്ങളുടെയും പാര്‍ട്ടിയുടെയും സ്വയം പ്രഖ്യാപിത കോടതികളാണ് എതിരാളികള്‍ക്ക് വധ ശിക്ഷ വിധിക്കുന്നതെന്ന വൈചിത്ര്യവും ഇവിടെയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധത്തില്‍ നാമത് കണ്ടതാണ്.

കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കുറച്ച് നിര്‍ദേശങ്ങള്‍ തയ്യാറാക്കി രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കിയെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാടെടുക്കുകയാണ് ഭരണ കക്ഷിയായ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം ചെയ്തത്. സമാധാനം പാലിച്ചാല്‍ തങ്ങള്‍ മോശക്കാരാകുമെന്ന മിഥ്യാധാരണയായിരുന്നു സി.പി.എം നേതൃത്വത്തിന്. പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസ്താവനയും എരിതീ കെടുത്തതിന് പകരം അതില്‍ എണ്ണയൊഴിക്കുന്നതായിപ്പോയി. ഉത്തരവാദിത്തപ്പെട്ട ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അത്തരമൊരു പ്രസ്താവന. അണികള്‍ക്ക് ആവേശം പകരാനാണത്രെ ഇത്തരം വാചകക്കസര്‍ത്തുകള്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ കണ്ടും കേട്ടും ദേഹവും മനവും മരവിച്ച കുടുംബങ്ങളെയും പൊതു ജനങ്ങളെയും സംബന്ധിച്ച് ഇത്തരം വായാടിത്തങ്ങള്‍ ആ കക്ഷിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും സൃഷ്ടിക്കുന്ന ബോധമെന്തെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂര്‍ സംസ്ഥാനത്ത് ആറാം സ്ഥാനത്താണെന്ന കണക്കു നിരത്തി സ്വയം സമാധാനിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളി ചൂഷണത്തിനതിരെ രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന നിലക്ക് കണ്ണൂരില്‍ ദുരഭിമാനം വെടിഞ്ഞ് സി.പി.എം സമാധാനത്തിന് സന്നദ്ധമാകുമെന്നുതന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടായാല്‍ അവര്‍ക്കുതന്നെയാണ് ഖ്യാതി. ആയുധം കൊണ്ട് എല്ലാം നേടിക്കളയാമെന്ന ചിന്ത ആര്‍.എസ്.എസും വെടിഞ്ഞേ തീരു. സമാധാനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ കൊലപാതകത്തിന് അണിയറയില്‍ ഒരുക്കം നടത്തുന്ന ഇരട്ടമുഖം ഇനിയെങ്കിലും പാര്‍ട്ടികള്‍ വെടിയുമെന്ന് പ്രത്യാശിക്കാം. ഇനിയൊരമ്മക്കും മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ഇടവരരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending