Connect with us

Video Stories

പ്രവാസലോകത്തിന്റെ ആശങ്ക

Published

on

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ് പിരിക്കുമെന്ന വാര്‍ത്തക്ക് സ്ഥീരീകരണമില്ലെങ്കിലും ആശങ്കയിലാണ് പ്രവാസികള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇഖാമയുള്‍പ്പെടെ 3100 റിയാല്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ പ്രതിവര്‍ഷം 1200 റിയാലിന്റെ കൂടി വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു കുടുംബാംഗത്തിന് മാത്രമാണിത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും ചെലവേറും. 2019ല്‍ ഇത് മൂന്നിരട്ടിയാകും. വിഷന്‍ 2030ഉം അതിന്റെ ഭാഗമായ 2020ലേക്കുള്ള ദേശീയപരിവര്‍ത്തന പദ്ധതിയും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാരില്‍ ചെറുതല്ലാത്ത ശതമാനം പേര്‍ കുടുംബങ്ങളെ അവിടെകൂടെകൊണ്ടുപോയി താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. എണ്ണവിലത്തകര്‍ച്ചയും മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും കാരണം കൂടുതല്‍ തുക പ്രതിരോധമേഖലയിലേക്ക് നീക്കിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുന്നു.

2018 മുതല്‍ സഊദി വിദേശികളുടെ വരുമാനത്തിന് വാറ്റുനികുതി ഏര്‍പെടുത്തുമെന്നും സൂചനയുണ്ട്. മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശികള്‍ ഗള്‍ഫിലേക്കയക്കുന്ന പണത്തിന് നികുതിയും നിയന്ത്രണവുമുണ്ടെങ്കിലും സഊദിയില്‍ ഇനിയും അതുണ്ടാവില്ലെന്നത് ആശ്വാസകരമാണ്. വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാനുള്ള നിതാഖാത് പോലുള്ള പദ്ധതികള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. പുതിയ ബജറ്റില്‍ വിദേശികള്‍ കുറവുള്ള കമ്പനികള്‍ക്ക് മറിച്ചുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഏര്‍പെടുത്തിയിരിക്കുന്നത്- നാനൂറും മുന്നൂറും റിയാല്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും അടുത്ത കാലത്തായി വര്‍ധന വരുത്തുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ എണ്ണവിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയും രാജ്യം ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും വരും വര്‍ഷങ്ങളില്‍ വിലവര്‍ധനയുണ്ടാവുമെന്നാണ് ബജറ്റിനെതുടര്‍ന്ന് പുറത്തുവരുന്ന സൂചനകള്‍. പഞ്ചസാരയുടെയും പാനീയത്തിന്റെയും മേലുള്ള സബ്‌സിഡി എടുത്തുകളഞ്ഞത് തുടരും. സന്ദര്‍ശക വിസക്കുള്ള വര്‍ധിപ്പിച്ച ഫീസ് തുടരും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മറ്റുഗള്‍ഫ് രാജ്യങ്ങളെപോലെ തന്നെ വിശാലമായ കാഴ്ചപ്പാടുകളും സാമ്പത്തികാസൂത്രണവും സാമൂഹിക ചുറ്റുപാടുകളുമുള്ള രാജ്യമാണ് സഊദി.

സാമ്പത്തിക രംഗത്ത് മലയാളി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടും അവിടുത്തെ ഭരണാധികാരികളോടുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണിത്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് സിലോണും ബര്‍മയും മലേഷ്യയുമായിരുന്നെങ്കില്‍ ശേഷം ഗള്‍ഫ് നാടുകളായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന ഭൂപരിഷ്‌കരണമുണ്ടായെങ്കിലും തീര്‍ത്തും ദരിദ്രരായ വലിയൊരു ശതമാനംപേര്‍ തീരാത്ത പട്ടിണി കൊണ്ട് വീണ്ടും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഇവരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളായിരുന്നു. വന്‍കിട വ്യവസായശാലകളുടെയും കാര്‍ഷികഭൂമിയുടെയും പരിമിതികള്‍ കാരണമുള്ള തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യമാണ് കേരളത്തെ എന്നും അലട്ടിയിരുന്നത്. പെട്രോളിയം ഖനനത്തിലൂടെ എഴുപതുകളില്‍ ഗള്‍ഫ് മേഖല നേടിയ ഉണര്‍വാണ് സഹായകമായത്. ഇതിലൂടെ നേടിയ വരുമാനം സംസ്ഥാനത്തെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം എത്തിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ യൂറോപ്പിനോടൊപ്പമെത്തിയ കൊട്ടിഘോഷിച്ച കേരള സാമ്പത്തിക മാതൃക. പക്ഷേ നാം നേടിയ നേട്ടങ്ങള്‍ അധികവും നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിട്ടില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വന്‍മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ കൂടെ ചെറിയ ശതമാനം പേര്‍ മാത്രമാണ് വാണിജ്യവ്യവസായരംഗത്ത് തുക മുടക്കിയത്. എന്നിട്ടും ചാവക്കാട്ടടക്കം മിക്കവാറും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണിപ്പോള്‍.

അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ചയാണ് ഗള്‍ഫിനെ ഭയപ്പാടിലേക്ക് ആനയിച്ചത്. അടുത്ത കാലത്താണ് നിരവധി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ പൂട്ടുന്ന സ്ഥിതി വന്നത്. പൊടുന്നനെയുണ്ടായ ഈ പ്രതിഭാസം 2007ല്‍ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. പൊതുമാപ്പ് അടക്കം 1996 മുതല്‍ യു.എ.ഇയില്‍ നിന്നും മറ്റുമായി 20 ലക്ഷത്തോളം പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ മാറിയ സാഹചര്യങ്ങള്‍ കാരണവും കേരളത്തിലെ പ്രതികൂല സാഹചര്യവും മൂലം ഇതില്‍ മുക്കാല്‍ പങ്കും തിരിച്ചുപോയി. എങ്കിലും ഗള്‍ഫ് തിരിച്ചുവരവിന്റെ ദൂഷ്യഫലം ഇപ്പോഴും കേരളത്തില്‍ പ്രതിഫലിച്ചുകിടക്കുകയാണ്. ഇറാഖിലും കുവൈത്തിലും യമനിലും മറ്റും അടുത്ത കാലങ്ങളിലുണ്ടായതും തുടര്‍ന്നുവരുന്നതുമായ ആഭ്യന്തരയുദ്ധങ്ങള്‍ മലയാളിയെയാണ് മറ്റാരേക്കാളും ബാധിച്ചിരിക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ നിന്ന് വന്‍തോതിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന മധ്യവയസ്‌കര്‍ പലരും തൊഴിലില്ലാതെ അലയുന്നു. കേരളത്തിന്റെ ബാങ്കിംഗ് രംഗത്തും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതാദ്യമായി കേരളത്തിന്റെ പ്രവാസിനിക്ഷേപം കീഴ്‌പോട്ടായി.

പ്രവാസികളുടെ പണം ഉല്‍പാദനക്ഷമമായ രീതിയില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും കാര്യമായ ഫലം കണ്ടില്ല. കേരളസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച കിഫ്ബി പദ്ധതി പോലും പ്രവാസികളുടെ പണം ലക്ഷ്യം വെക്കുന്നുവെന്നതിലുപരി അവയെ അവരുടെ ഭാവിക്കുതകുന്ന രീതിയിലാക്കാവുന്ന കാഴ്ചപ്പാടൊന്നും കാണുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തേക്കുറിച്ച് പലപ്പോഴും കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പിന്നീട് ജലരേഖയായിപ്പോകുന്നു. പ്രവാസികള്‍ സമ്പന്നരാണെന്ന മിഥ്യാധാരണയാണ് കാരണം. നിത്യച്ചെലവല്ലാതെ സമ്പാദിച്ചുവെച്ചവര്‍ തുലോം കുറവാണ്. എങ്കിലും പല പ്രവാസികളും ഇപ്പോള്‍ കാര്‍ഷികരംഗത്ത് താല്‍പര്യം കാട്ടുന്നുണ്ട്. ഈ രംഗത്തും ഐ.ടിയിലും മറ്റും തുടര്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ആരായണം. ബാങ്കുകളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങളുണ്ടായേ തീരു. നിര്‍മാണമേഖലയില്‍ ബംഗാളിയും ബീഹാറിയും എടുക്കുന്ന ജോലി മലയാളി ഇനി സ്വീകരിക്കുമെന്ന് പറയാനാവില്ല. അപ്പോള്‍ കൂടുതല്‍ സേവനമേഖലയെയും ആശ്രയിക്കേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending