Connect with us

Video Stories

പ്രവാസലോകത്തിന്റെ ആശങ്ക

Published

on

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ് പിരിക്കുമെന്ന വാര്‍ത്തക്ക് സ്ഥീരീകരണമില്ലെങ്കിലും ആശങ്കയിലാണ് പ്രവാസികള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇഖാമയുള്‍പ്പെടെ 3100 റിയാല്‍ ആണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ പ്രതിവര്‍ഷം 1200 റിയാലിന്റെ കൂടി വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരു കുടുംബാംഗത്തിന് മാത്രമാണിത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും ചെലവേറും. 2019ല്‍ ഇത് മൂന്നിരട്ടിയാകും. വിഷന്‍ 2030ഉം അതിന്റെ ഭാഗമായ 2020ലേക്കുള്ള ദേശീയപരിവര്‍ത്തന പദ്ധതിയും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാരില്‍ ചെറുതല്ലാത്ത ശതമാനം പേര്‍ കുടുംബങ്ങളെ അവിടെകൂടെകൊണ്ടുപോയി താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. എണ്ണവിലത്തകര്‍ച്ചയും മധ്യേഷ്യയിലെ അരക്ഷിതാവസ്ഥയും കാരണം കൂടുതല്‍ തുക പ്രതിരോധമേഖലയിലേക്ക് നീക്കിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുന്നു.

2018 മുതല്‍ സഊദി വിദേശികളുടെ വരുമാനത്തിന് വാറ്റുനികുതി ഏര്‍പെടുത്തുമെന്നും സൂചനയുണ്ട്. മറ്റു പല ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശികള്‍ ഗള്‍ഫിലേക്കയക്കുന്ന പണത്തിന് നികുതിയും നിയന്ത്രണവുമുണ്ടെങ്കിലും സഊദിയില്‍ ഇനിയും അതുണ്ടാവില്ലെന്നത് ആശ്വാസകരമാണ്. വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാനുള്ള നിതാഖാത് പോലുള്ള പദ്ധതികള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ നടപ്പാക്കുകയുണ്ടായി. പുതിയ ബജറ്റില്‍ വിദേശികള്‍ കുറവുള്ള കമ്പനികള്‍ക്ക് മറിച്ചുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഏര്‍പെടുത്തിയിരിക്കുന്നത്- നാനൂറും മുന്നൂറും റിയാല്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും അടുത്ത കാലത്തായി വര്‍ധന വരുത്തുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ എണ്ണവിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയും രാജ്യം ലക്ഷ്യമിടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും വരും വര്‍ഷങ്ങളില്‍ വിലവര്‍ധനയുണ്ടാവുമെന്നാണ് ബജറ്റിനെതുടര്‍ന്ന് പുറത്തുവരുന്ന സൂചനകള്‍. പഞ്ചസാരയുടെയും പാനീയത്തിന്റെയും മേലുള്ള സബ്‌സിഡി എടുത്തുകളഞ്ഞത് തുടരും. സന്ദര്‍ശക വിസക്കുള്ള വര്‍ധിപ്പിച്ച ഫീസ് തുടരും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മറ്റുഗള്‍ഫ് രാജ്യങ്ങളെപോലെ തന്നെ വിശാലമായ കാഴ്ചപ്പാടുകളും സാമ്പത്തികാസൂത്രണവും സാമൂഹിക ചുറ്റുപാടുകളുമുള്ള രാജ്യമാണ് സഊദി.

സാമ്പത്തിക രംഗത്ത് മലയാളി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടും അവിടുത്തെ ഭരണാധികാരികളോടുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ 80 ശതമാനവും ഗള്‍ഫില്‍ നിന്നാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണിത്. സംസ്ഥാന രൂപീകരണത്തിനുമുമ്പ് സിലോണും ബര്‍മയും മലേഷ്യയുമായിരുന്നെങ്കില്‍ ശേഷം ഗള്‍ഫ് നാടുകളായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന ഭൂപരിഷ്‌കരണമുണ്ടായെങ്കിലും തീര്‍ത്തും ദരിദ്രരായ വലിയൊരു ശതമാനംപേര്‍ തീരാത്ത പട്ടിണി കൊണ്ട് വീണ്ടും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി. ഇവരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളായിരുന്നു. വന്‍കിട വ്യവസായശാലകളുടെയും കാര്‍ഷികഭൂമിയുടെയും പരിമിതികള്‍ കാരണമുള്ള തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യമാണ് കേരളത്തെ എന്നും അലട്ടിയിരുന്നത്. പെട്രോളിയം ഖനനത്തിലൂടെ എഴുപതുകളില്‍ ഗള്‍ഫ് മേഖല നേടിയ ഉണര്‍വാണ് സഹായകമായത്. ഇതിലൂടെ നേടിയ വരുമാനം സംസ്ഥാനത്തെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം എത്തിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ യൂറോപ്പിനോടൊപ്പമെത്തിയ കൊട്ടിഘോഷിച്ച കേരള സാമ്പത്തിക മാതൃക. പക്ഷേ നാം നേടിയ നേട്ടങ്ങള്‍ അധികവും നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിട്ടില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വന്‍മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ കൂടെ ചെറിയ ശതമാനം പേര്‍ മാത്രമാണ് വാണിജ്യവ്യവസായരംഗത്ത് തുക മുടക്കിയത്. എന്നിട്ടും ചാവക്കാട്ടടക്കം മിക്കവാറും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണിപ്പോള്‍.

അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ചയാണ് ഗള്‍ഫിനെ ഭയപ്പാടിലേക്ക് ആനയിച്ചത്. അടുത്ത കാലത്താണ് നിരവധി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവാതെ പൂട്ടുന്ന സ്ഥിതി വന്നത്. പൊടുന്നനെയുണ്ടായ ഈ പ്രതിഭാസം 2007ല്‍ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. പൊതുമാപ്പ് അടക്കം 1996 മുതല്‍ യു.എ.ഇയില്‍ നിന്നും മറ്റുമായി 20 ലക്ഷത്തോളം പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ മാറിയ സാഹചര്യങ്ങള്‍ കാരണവും കേരളത്തിലെ പ്രതികൂല സാഹചര്യവും മൂലം ഇതില്‍ മുക്കാല്‍ പങ്കും തിരിച്ചുപോയി. എങ്കിലും ഗള്‍ഫ് തിരിച്ചുവരവിന്റെ ദൂഷ്യഫലം ഇപ്പോഴും കേരളത്തില്‍ പ്രതിഫലിച്ചുകിടക്കുകയാണ്. ഇറാഖിലും കുവൈത്തിലും യമനിലും മറ്റും അടുത്ത കാലങ്ങളിലുണ്ടായതും തുടര്‍ന്നുവരുന്നതുമായ ആഭ്യന്തരയുദ്ധങ്ങള്‍ മലയാളിയെയാണ് മറ്റാരേക്കാളും ബാധിച്ചിരിക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ നിന്ന് വന്‍തോതിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന മധ്യവയസ്‌കര്‍ പലരും തൊഴിലില്ലാതെ അലയുന്നു. കേരളത്തിന്റെ ബാങ്കിംഗ് രംഗത്തും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. ഇതാദ്യമായി കേരളത്തിന്റെ പ്രവാസിനിക്ഷേപം കീഴ്‌പോട്ടായി.

പ്രവാസികളുടെ പണം ഉല്‍പാദനക്ഷമമായ രീതിയില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും കാര്യമായ ഫലം കണ്ടില്ല. കേരളസര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച കിഫ്ബി പദ്ധതി പോലും പ്രവാസികളുടെ പണം ലക്ഷ്യം വെക്കുന്നുവെന്നതിലുപരി അവയെ അവരുടെ ഭാവിക്കുതകുന്ന രീതിയിലാക്കാവുന്ന കാഴ്ചപ്പാടൊന്നും കാണുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തേക്കുറിച്ച് പലപ്പോഴും കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പിന്നീട് ജലരേഖയായിപ്പോകുന്നു. പ്രവാസികള്‍ സമ്പന്നരാണെന്ന മിഥ്യാധാരണയാണ് കാരണം. നിത്യച്ചെലവല്ലാതെ സമ്പാദിച്ചുവെച്ചവര്‍ തുലോം കുറവാണ്. എങ്കിലും പല പ്രവാസികളും ഇപ്പോള്‍ കാര്‍ഷികരംഗത്ത് താല്‍പര്യം കാട്ടുന്നുണ്ട്. ഈ രംഗത്തും ഐ.ടിയിലും മറ്റും തുടര്‍നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ആരായണം. ബാങ്കുകളുടെ ഭാഗത്തുനിന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങളുണ്ടായേ തീരു. നിര്‍മാണമേഖലയില്‍ ബംഗാളിയും ബീഹാറിയും എടുക്കുന്ന ജോലി മലയാളി ഇനി സ്വീകരിക്കുമെന്ന് പറയാനാവില്ല. അപ്പോള്‍ കൂടുതല്‍ സേവനമേഖലയെയും ആശ്രയിക്കേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending