Connect with us

Video Stories

ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന് ജില്ലാടിസ്ഥാനത്തില്‍ പൊലീസ് പദ്ധതി

Published

on

 
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് മുഖ്യകാരണക്കാര്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നവരാണ്. കുട്ടികളില്‍ പാന്‍പരാഗ്, സിഗററ്റ്, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം ഇതുവഴി വര്‍ധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനെതിരെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാപൊലീസ് ഓപ്പറേഷന്‍ ഗുരുകുലം’പദ്ധതി ആവിഷ്‌കരിച്ചത്. ലഹരിവസ്തുക്കളുടെ വില്‍പന തടയുക, ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, ലഹരിക്കടിമപ്പെടാതെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് പദ്ധതിപ്രകാരമുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പദ്ധതി വിജയമാണെന്ന് കണ്ടിരുന്നു. നല്ല രീതിയില്‍ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, ഏതുകാര്യത്തിലും ഉദാസീനമനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകള്‍, ആരോടും സംസാരിക്കാതെ ഒതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുക എന്നിവയൊക്കെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമാണ്. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക, അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവത്കരണം നല്‍കുക, വിദ്യാലയ പരിസരങ്ങളില്‍ ലഹരിവസ്തുക്കളും വ്യാജ മദ്യവും വില്‍പന നടത്തുവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവ കോട്ടയത്ത് ആവിഷ്‌കരിച്ചിരുന്നു.
ചികിത്സ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയാധികൃതരും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. ഓണ്‍ലൈനായി കൗണ്‍സിലിങ് നല്‍കുന്നതിനും അവസരമുണ്ട്. സ്‌കൂളില്‍ എത്താത്ത കുട്ടികളെ സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കുന്നതിനും കോട്ടയം ജില്ലാ ഗുരുകുലം പദ്ധതിയില്‍ സംവിധാനമുണ്ട്. ഇവ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് നിര്‍ദേശം. കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലകളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് ഭേദഗതികളോടെ നടപ്പാക്കണം. കുടുംബം, വിദ്യാലയം, പൊതുസ്ഥലം എന്നീ ഘടകങ്ങള്‍ക്ക് കുട്ടികളില്‍ ലഹരി ഉപയോഗത്തിന് വഴിവെക്കുന്നതിനുള്ള പങ്ക് വിശകലനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ തടയുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending