Connect with us

Culture

അരിയില്ല; പകുതിയിലേറെ റേഷന്‍ കടകളും അടഞ്ഞു

Published

on

പണത്തിന് പിന്നാലെ അരിക്കുവേണ്ടിയും ജനങ്ങളുടെ ഓട്ടം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. ഇതുവരെയും അരി എത്തിയിട്ടില്ലാത്തതിനാല്‍ പകുതിയിലേറെ റേഷന്‍ കടകളും അടച്ചു. ഇതോടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിക്കുന്ന പാവങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.

പുതിയ നിയമമനുസരിച്ച് ഡീലര്‍മാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് എഫ്.സി.ഐയില്‍ ഭക്ഷ്യധാന്യത്തിനായി പണം അടയ്ക്കേണ്ടത്.ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും ഇന്നലെ മുതല്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് പണമടച്ചു തുടങ്ങിയത്. തുടര്‍ന്ന് ഫുഡ് കോര്‍പ്പറേഷന്‍ റേഷനരി നല്‍കിതുടങ്ങിയെങ്കിലും ഇത് റേഷന്‍ കടകളില്‍ എത്തുവാന്‍ ഇനിയും വൈകും. നിലവില്‍ ഭക്ഷ്യധാന്യങ്ങളൊന്നുമില്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങളായി റേഷന്‍ കടകള്‍ വെറുതെ തുറന്നിരിക്കുകയായിരുന്നു. അരി എത്തുവാന്‍ വൈകുമെന്നായതോടെ ഭൂരിപക്ഷം കടകളും അടച്ചു.

ആര്‍ക്കെല്ലാം റേഷന്‍ ലഭിക്കുമെന്ന ആശങ്കക്കൊപ്പം റേഷന്‍ കടകള്‍ അടക്കുകകൂടി ചെയ്തതോടെ സാധാരണക്കാര്‍ പരിഭ്രാന്തിയിലാണ്. റേഷന് അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച്13.5 ലക്ഷം പരാതികളാണ് ലഭിച്ചത്. അവയിലൊന്നും തീര്‍പ്പ്കല്‍പ്പിച്ചിട്ടില്ല. തീരെ ദരിദ്രരായവരും നിത്യപട്ടിണിക്കാരും ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിന് പുറത്താണ്. 15 ലക്ഷം അനര്‍ഹര്‍ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ അരി നല്‍കാന്‍ തുടങ്ങുന്നത്.

മുന്‍ഗണാ ലിസ്റ്റിന് പുറത്തുള്ള 1.21 കോടി പേര്‍ക്ക് 2 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ ഭക്ഷ്യധാനം നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. രണ്ടു രൂപ നിരക്കിലുള്ള അരി നല്‍കേണ്ട ഗൂണഭോക്താക്കളുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു പറയുന്നുണ്ടെങ്കിലും അതു സാധ്യമല്ലെന്ന് ഉറപ്പ്. കാരണം രണ്ടു രൂപ നിരക്കില്‍ അരി നല്‍കേണ്ട ആളുകളെ തിരഞ്ഞെടുക്കാന്‍ പുതിയ മാനദണ്ഡം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചതെയുള്ളൂ.

മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ മുന്‍പു നിശ്ചയിച്ച ഘടകങ്ങള്‍ പ്രകാരം ഒരു മാര്‍ക്കെങ്കിലും ലഭിച്ചവര്‍, മാര്‍ക്ക് ലഭിച്ചില്ലെങ്കിലും അയോഗ്യത മാനദണ്ഡത്തില്‍ പെടാത്തവര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഉണ്ടെന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍, നാലുചക്ര വാഹനമുണ്ട് എന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍ എന്നിവരെ ഉള്‍പ്പെടുത്തി, ആദ്യം വരുന്ന 1.21 കോടി പേരെ കണ്ടെത്തുന്നതിന് കഠിന പ്രയത്‌നം തന്നെ നടത്തേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending