Video Stories
പാര്‍ട്ടിയില്‍ പിടിമുറുക്കിയ ബേബിക്കും കൂട്ടര്‍ക്കും തിരിച്ചടി നല്കി പിണറായി

സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു
സംസ്ഥാനത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ വി.എസ് പക്ഷമാണ് ശക്തമായി നിലകൊണ്ടിരുന്നതെങ്കില്‍ ഇന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. എം.എ ബേബിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പിണറായി വിഭാഗവും ഒരുങ്ങിത്തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനമൊന്നടങ്കം പ്രത്യേകിച്ച് തൃശൂര്‍ മുതല്‍ തെക്കോട്ട് ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ എറണാകുളം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യവുമായി എം.എ ബേബിയും കൂട്ടരും നടത്തിയ കരുനീക്കങ്ങള്‍ ഏറെക്കുറെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ കേസുകള്‍ കുത്തിപൊക്കി അതിശക്തമായ തിരിച്ചടി നല്കാന് പിണറായി വിഭാഗം തയ്യാറായത്.
ഗുണ്ടാ-ഭൂമാഫിയ സംഘങ്ങളുമായി എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കുള്ള നിഗൂഡ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെങ്കിലും സക്കീര്‍ ഹുസൈനെതിരായ നീക്കം വഴി ജില്ലയില്‍ അവശേഷിക്കുന്ന സ്വാധീനമെങ്കിലും നിലനിര്‍ത്താന്‍ പിണറായി വിഭാഗം കളിച്ച കളിയാണ് മുന്‍ ഏരിയാ സെക്രട്ടറിയുടെ ജയില്‍ വാസത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടിയിലെ കൊച്ചു കുട്ടിക്ക് പോലും അറിയാവുന്നതാണ്.
15 ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ച് വ്യവസായിയെ ഗുണ്ടാ സ്റ്റൈലില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാകുകയും ചെയ്ത ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈനെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ മതിപ്പൊന്നുമില്ലെങ്കിലും സി.പി.എമ്മില്‍ എം.എ ബേബി വിഭാഗം ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമായാണ് 22 ദിവസം പൊലീസിന്റെ മൂക്കിനു താഴെ ഒളിച്ചു താമസിക്കാന്‍ സക്കീര്‍ ഹുസൈനെ സഹായിച്ചത്.
ജില്ലയിലെ അറിയപ്പെടുന്ന ബേബി ഭക്തരാണ് സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി പി. രാജീവും. എറണാകുളം ജില്ലയില്‍ വി.എസ് പക്ഷം നാമമാത്രമോ അതില്‍ താഴെയോ ആയി ചുരുങ്ങുകയും എവിടെയും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനകം പിണറായി വിഭാഗത്തിനു ജില്ലയില്‍ കാര്യമായ ഇടിവു തന്നെയാണ് തട്ടിയിരിക്കുന്നത്.
20 ഏരിയാ കമ്മിറ്റികളില്‍ മൂന്നെണ്ണം മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. മുളന്തുരുത്തി, നെടുമ്പാശേരി, ആലങ്ങാട് എന്നിവയൊഴിച്ച് എല്ലാ ഏരിയാ കമ്മിറ്റികളും ബേബി വിഭാഗക്കാരനായ മുന്‍ എം.പി പി. രാജീവിന്റെ സ്വാധീനത്തിലാണ് ഇപ്പോഴുള്ളത്. 12 അംഗ ജില്ലാ സെക്രട്ടിറയേറ്റില്‍ രണ്ട് പേര് മാത്രമാണ് പിണറായി ഗ്രൂപ്പുകാരന്. ജില്ലാ കമ്മിറ്റിയില്‍ പിണറായി വിഭാഗത്തിന്റെ നില ഇത്രമേല്‍ പരുങ്ങലിലല്ലെങ്കിലും അവിടെയും കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്കാന് സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം എത്തിച്ചത്. സംസ്ഥാന സി.പി.എമ്മിന് മൊത്തത്തില്‍ സക്കീര്‍ ഹുസൈന് സംഭവം കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പുണ്ടായിരുന്നിട്ടും കൂടി പിണറായി ഗ്രൂപ്പിന് അത് ചെയ്യേണ്ടി വന്നത്. ഗ്രൂപ്പിന്റെ പിടിച്ചു നില്പ്പിനു വേണ്ടിയാണെന്ന് ഈ വിഭാഗക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പിണറായി വിരുദ്ധ ഗ്രൂപ്പിനു ജില്ലയില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന സൂചനയും ഇരു വിഭാഗങ്ങളും നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയും നിലവിലുണ്ട്. പി. രാജീവിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജനെയോ, സി.എം മോഹനനെയോ കൊണ്ടു വന്നതിന് ശേഷം ആറു മാസത്തിനപ്പുറം നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനാണ് പിണറായി കരുക്കള്‍ നീക്കുന്നത്.
പി. രാജീവിന്റെ പാര്‍ട്ടി സ്വാധീനം വര്‍ധിക്കുന്നതിനെതിരെ കണ്ണൂര്‍ ലോബി ശക്തമായി കളിച്ചിട്ടുണ്ടെന്ന അഭ്യൂഹം സ്ഥിരീകരിക്കുന്നതിലേക്കാണ് മുന്‍ മന്ത്രി ഇ.പി ജയരാജനെ ജില്ലാ നേതൃത്വസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പാലക്കാട്ടും തമിഴ്നാട്ടിലടക്കം അന്യസംസ്ഥാനങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി കൂട്ടിയ ജില്ലയിലെ ഏതാനും സി.പി.എം നേതാക്കള്‍ക്കെതിരെ കൂടി സമീപ ഭാവിയില്‍ കേസ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ ചിലവന്നൂരിലെ ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയത് കുത്തിപ്പൊക്കി മറ്റൊരു എതിരാളിയെ കൂടി തളക്കാനും പിണറായിയും കൂട്ടരും പദ്ധതിയിടുന്നുണ്ടെന്നാണറിയുന്നത്.
എറണാകുളത്ത് ഗ്രൂപ്പ് ശോഷിച്ചാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ അത് ബാധിക്കുമെന്ന് പിണറായി വിഭാഗത്തിനും ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. രാജീവിന് തൃപ്പൂണിത്തുറ മണ്ഡലം നിഷേധിച്ചതിനു പിന്നില്‍ മുതല്‍ പുതിയ ഗ്രൂപ്പ് മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആതുരരംഗത്തു ജൈവ കൃഷി രംഗത്തും ആളുകളെ സംഘടിപ്പിക്കുന്നതിന്റെ മറവില്‍ ഗ്രൂപ്പ് വളര്‍ത്തുകയാണ് ബേബി ചെയ്യുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഈ നീക്കങ്ങള്‍ക്കാണ് കേസുകളുടേയും ആരോപണങ്ങളുടേയും രൂപത്തില്‍ തടയിടാന്‍ പിണറായി വിഭാഗം ശ്രമിക്കുന്നത്.
ഏതായാലും എറണാകുത്ത് ഗ്രൂപ്പ് ശക്തമാക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വി.എസ് പക്ഷത്തിന്റെ ശക്തനായ വക്താവായ ചന്ദ്രന്‍പിള്ളയടക്കമുള്ള നേതാക്കള്‍ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം എറണാകുളത്ത് കാലുറപ്പിച്ച് നിര്‍ത്തി തെക്കു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകള്‍ പിടിച്ചെടുക്കാനാണ് എം.എ ബേബി കരുക്കള്‍ നീക്കുന്നത്. തൃശൂരിന് വടക്കോട്ട് തല്ക്കാലം ശ്രമിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. വരും നാളുകള്‍ തൊഴുത്തില്‍കുത്തും ഗ്രൂപ്പ് പോരും സി.പി.എമ്മില്‍ അതീവ രൂക്ഷമാകുമെന്നതിലേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി