Culture
മഹാ യാത്ര: ആദ്യ പകുതി ജയിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര തുടങ്ങുന്നത്.
തെരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിയെ അസ്വസ്ഥമാക്കാന്‍ യാത്രക്കായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കാര്യമായും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലാക്കാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചരണം. കൃത്യമായ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്രമണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത ബി.ജെ.പിക്ക് അവസാന നിമിഷം മോദിയുടെ റാലികളിലൂടെ തിരിച്ച് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കൂടാതെ മോദി പ്രചരണത്തിനെത്തുമ്പോള്‍ പുറത്തെടുക്കാനായി പ്രിയങ്ക ഗാന്ധിയെന്ന വജ്രായുധവും കോണ്‍ഗ്രസ് അണിയറയിലുണ്ട്.
സമാജ് വാദി പാര്‍ട്ടിക്ക് അഖിലേഷ് യാദവിലൂടെ ശക്തമായ ഒ.ബി.സി മുഖവും ബിഎസ്പിയുടെ മായാവതി ദളിത് വിഭാഗത്തില്‍ നിന്നുമുള്ളവരായതിനാല്‍ മുന്നോക്ക വിഭാഗത്തെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിലൂടെ ശക്തമായ ബ്രാഹ്മണ മുഖത്തെയാണ് അവതരിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന തലവന്‍ കേശവ്പ്രസാദ് മൗര്യയടക്കം ജനസ്വീകാര്യതയുള്ള നേതാക്കളോ ഏതെങ്കിലും ജാതിയുടെ ശക്തമായ പിന്തുണയുള്ളവരോ അല്ല. ഇതു പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിമുഖത പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താക്കൂറുമാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതു ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ബ്രാഹ്മണരും കോണ്‍ഗ്രസിനോട് അടുപ്പത്തിനു ശ്രമിക്കുന്നുണ്ട്. 13 ശതമാനം ബ്രാഹ്മണര്‍, 21 ശതമാനം ഒ.ബി.സി, 40 ശതമാനം ദളിത്, 8 ശതാനം താക്കൂര്‍, 18 ശതമാനം മുസ്ലിംകള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍. ഇതില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ അത്ഭുതങ്ങള്‍ വല്ലതും സംഭവിച്ചാലേ ബിജെപിക്ക് തിരിച്ചു വരാനാവൂ.
ഹിന്ദു പാര്‍ട്ടിയെന്ന ബി.ജെ.പി അവകാശവാദത്തെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്‌ട്രോക്കായാണ് അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്ര സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇതുവഴി രാഷ്ട്രീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ശ്രമത്തെയും രാഹുല്‍ ഗാന്ധി ഒരു വിധം തടയാന്‍ ആദ്യ പകുതിയില്‍ രാഹുലിനായി. കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ സമീപനം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ വാദത്തെ തകര്‍ക്കാന്‍ മാത്രം ശക്തമാണെന്ന് ഇലക്ഷന്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാഹുലിന്റെ ഖാട്ട് സഭയിലേക്ക് ആളെക്കൂട്ടുന്നത് കര്‍ഷകരുടെ ലോണ്‍ എടുത്തുകളയല്‍ പ്രഖ്യാപനവും, വൈദ്യുതി ചാര്‍ജ് കുറക്കല്‍ പ്രഖ്യാപനവുമാണ്. നേരത്തെ, 2009ല്‍ ഇതേ മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് ലോക്‌സഭയിലേക്ക് 21 സീറ്റുകളില്‍ ജയിക്കാനായത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി