Connect with us

Culture

വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം; പോര് മുറുകുന്നു

Published

on

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച വി.എസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ ഭിന്നത തുടരുന്നു. അഡീഷണല്‍ പി.എ ആയി തന്റെ വിശ്വസ്തന്‍ വി.കെ ശശിധരനെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്റെ ശിപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തള്ളിയിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിന്റെ അംഗസംഖ്യ 13 ആയി നിശ്ചയിച്ചിരുന്നെങ്കിലും വി.എസ് 20 പേരുടെ പട്ടികയാണ് ണല്‍കിയത്. ഇതു തള്ളിയ സെക്രട്ടറിയേറ്റ് പുതുക്കിയ പട്ടിക ണല്‍കാന്‍ വി.എസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വി.എസ് ഇതുവരെയും പുതുക്കിയ പട്ടിക ണല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ലെങ്കിലും വി.എസ് തന്റെ യാത്രകള്‍ ഔദ്യേഗിക വാഹനത്തിലാക്കി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ച 77ാം നമ്പര്‍ ടൊയോട്ട കൊറോള കാറാണ് ഇപ്പോഴും അനുവദിച്ചത്. ശനിയാഴ്ച തിരുവല്ലയില്‍ നടന്ന മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹത്തിന് വി.എസ് എത്തിയത് ഔദ്യോഗിക വാഹനത്തിലായിരുന്നു. പൊലീസ് എസ്‌കോര്‍ട്ടുമുണ്ടായിരുന്നു. തമ്പുരാന്‍ മുക്കിലെ വാടകവീട്ടില്‍ താമസിക്കുന്ന വി.എസ് ഇന്നലെ, സര്‍ക്കാര്‍ അനുവദിച്ച കവടിയാര്‍ ഹൗസിലേക്ക് താമസം മാറി.

പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കൂടുതല്‍ പേരുകള്‍ വി.എസ് നിര്‍ദേശിച്ചത് പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. ഭരണപരിഷ്‌കാര കമ്മീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫീസിന്റെ സ്ഥലം സെക്രട്ടറിയേറ്റിന് പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് ചീഫ് സെക്രട്ടറിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.

വി.കെ ശശിധരന്റെയും സന്തോഷിന്റെയും പേര് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു വി.കെ ശശിധരന്‍. സി.പി.എം സംസ്ഥാന നേതൃത്വവുമായുള്ള വി.എസിന്റെ ഏറ്റുമുട്ടല്‍ കാലത്തെ വിഭാഗീയതയിലും വാര്‍ത്താചോര്‍ത്തലിലുംപെട്ടാണ് അദ്ദേഹം പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താകുന്നത്. യു.ഡി. എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വം പറയുന്നത്. ക്യാബിനറ്റ് പദവിയോടെ വി.എസ് സ്ഥാനം ഏല്‍ക്കുമ്പോള്‍ പാര്‍ട്ടി ശത്രുപക്ഷത്ത് നിര്‍ത്തിയവരാരും അദ്ദേഹത്തിന് ശക്തി നല്‍കാന്‍ ഒപ്പം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഗ്രഹിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്.

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തിലും വീട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. പരമാവധി ചെലവ് ചുരുക്കിവേണം കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനെന്നും നേതൃത്വം വാദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വി.എസിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍ ആവശ്യമുള്ളത് പിടിച്ചുവാങ്ങാനുള്ള ശേഷി വി.എസിനുണ്ടാകില്ല. അതുകൊണ്ടുതന്നെ കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ പരാതി പറഞ്ഞ് വി.എസ് പതിഷേധം പ്രകടിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending