Connect with us

Culture

‘സിനിമാപ്രേക്ഷകർ ‘ -ഒരവലോകനം

Published

on

പ്രേക്ഷകർ പല തരത്തിലുള്ളവരാണ്‌ .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള ചില തരം പ്രേക്ഷകരെ പരിചയപ്പെടാം .

1 .മനസ്സ് കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇവരാണ് യഥാർത്ഥ സിനിമാസ്വാദകർ .അവരുടെ മനസ്സിനെ തൃപ്ത്തിപ്പെടുത്തുന്ന സിനിമകൾ അവർക്കു നല്ല സിനിമകളാണ് .മറിച്ചാണെങ്കിൽ മോശം സിനിമയും .ഇതിന് രണ്ടിനുമിടയിലുള്ള ഒരു അനുഭവമാണെങ്കിൽ ‘തരക്കേടില്ല ‘ എന്ന ഒരഭിപ്രായവും രേഖപ്പെടുത്തും .ഇവരാണ് നല്ല സിനിമകളുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല് .

2 . ‘ബുദ്ധി ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ സിനിമ കാണുന്ന സമയത്ത് ആസ്വദിച്ചു തന്നെ കാണും . പക്ഷെ കണ്ടു കഴിഞ്ഞു പുറത്തിറങ്ങി വല്ലവരും അഭിപ്രായം ചോദിച്ചാൽ ഇവരുടെ ബുദ്ധി ഉണരും . “കൊള്ളില്ലെടാ ,നായകൻ ട്രെയിനിനു പിന്നാലെ ഓടുന്നു .30 ഗുണ്ടകളെ തല്ലിയോടിക്കുന്നു .എല്ലാം ഔട്ട് ഓഫ് ലോജിക് .ഇങ്ങനെയുള്ള സിനിമകൾ കാണുന്നതേ waste of time ആണ്, എന്നൊക്കെ അങ്ങ് കാച്ചും .മിക്കവാറും തമിഴ് ,ഹിന്ദി സിനിമകൾക്കാണ് ഇവരുടെ ഈ ബുദ്ധി കൊണ്ടുള്ള മുറിവേൽപ്പിക്കൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരിക .എന്നിരുന്നാലും അടുത്ത തവണ ഇത്തരം സിനിമകൾ റിലീസ് ചെയ്താൽ ടിക്കറ്റിനായുള്ള ക്യൂവിൽ ഇവർ മുന്നിൽ തന്നെ കാണും .

(മലയാളത്തിൽ ഇവരുടെ ഈ ബുദ്ധിപരമായ വിമർശനങ്ങൾ ഏറ്റവും കൂടുതലായി എറ്റു വാങ്ങിയ ഒരു സിനിമക്കുദ്ദാഹരണമാണ് ‘CID മൂസ ‘)

3. ‘താരാരാധന ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ ഏതെങ്കിലും ഒരു താരത്തിന്റെ കട്ട ഫാൻ ആയിരിക്കും. അത് പോലെ തന്നെ ഇവർക്കു ഒരു എതിരാളി കൂടി ഉണ്ടായിരിക്കും .തങ്ങളുടെ ഹീറോയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു സൂപ്പര്താരമായിരിക്കും മിക്കവാറും ഈ എതിരാളി. തങ്ങളുടെ ഹീറോയുടെ സിനിമ മോശമാണെങ്കിൽ തീയറ്ററിൽ ഇവരുടെ ഉള്ളൊന്നു പിടയും .പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയാൽ അവർ ഇത് സമ്മതിച്ചു തരില്ല . ” ഞങ്ങളുടെ ഹീറോ നന്നായി ട്ടുണ്ട്.സംവിധാനം അത്ര പോര .സ്ക്രിപ്ട് കൊള്ളില്ല ” ഇതൊക്കെയാണ് ഇവർ ഉയർത്തുന്ന സ്ഥിരം പല്ലവികൾ .ഇനി തരക്കേടില്ലാത്ത ചിത്രമാണെങ്കിൽ ഇവർ തന്നെ ആ സിനിമക്ക് ഓസ്കാറും തങ്ങളുടെ ഹീറോക്ക് ‘ഷെവലിയാർ പട്ടവും ‘ ഓൺലൈനിലും പുറത്തും ചാർത്തിക്കൊടുക്കും .ഇതെല്ലാം കണ്ടു നമ്മുടെ ആദ്യ വിഭാഗം സിനിമക്കു കയറിയാൽ അവർ ‘ശശി’ യാകുമെന്നു പറയേണ്ടതില്ലല്ലോ .

അത് പോലെ സ്വന്തം ഇഷ്ടതാരങ്ങളുടെ ചിത്രത്തേക്കാൾ എതിർ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കാണാനും ഇവർ ഇഷ്ടപ്പെടും.സിനിമ കാണുന്നതിനിടയിൽ ഇവരുടെ സിനിമ നല്ലതാണെന്ന് തോന്നിയാലും ഇവരുടെ ഉള്ളു പിടയും .പിന്നെ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ ബഹു രസമാണ്.ഒരുദാഹരണം പറയാം .

ഒരു മമ്മൂട്ടി ഫാനിനോട് ദൃശ്യം സിനിമ എങ്ങനെയുണ്ടെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും .

“ആ കൊള്ളാം .ജിത്തു ജോസഫിന്റെ സൂപ്പർ സ്ക്രിപ്റ്റ് .നല്ല സംവിധാനം.ആശാ ശരത്തും ഷാജോണും വളരെ നന്നായിട്ടുണ്ട് ”

“അപ്പൊ ലാലേട്ടൻ നന്നായിട്ടില്ലേ ?”

“ആ.തരക്കേടില്ല .പക്ഷെ ഈ റോൾ ജയറാം ചെയ്താലും നന്നാകും .പ്രത്യേകിച്ച് അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ലല്ലോ ”

എത്ര നന്നായാലും ഒരിക്കലും എതിർ സൂപ്പർസ്റ്റാറിനെ കുറിച്ച് അത്ര പെട്ടെന്ന് നന്നാക്കിപ്പറയാൻ ഇവരുടെ മനസ്സ് സമ്മതിക്കില്ല .

ഇത് പോലെ തന്നെയാണ് ചില ലാലേട്ടൻ ഫാൻസും പറയുക .പത്തേമാരി എങ്ങനെ ഉണ്ടെന്നു ചോദിച്ചാൽ സിദ്ധീക്ക് നന്നായിട്ടുണ്ട് .സലിം അഹമ്മദിന്റെ സ്ക്രിപ്റ്റ് കൊള്ളാം .എന്നിങ്ങനെ അവിടേം ഇവിടേം തൊടാതെ മറുപടി പറയും .

എന്നിരുന്നാലോ ഇവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ തീയെറ്ററിൽ വന്നാൽ ഈ പറയുന്നവന്മാരെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല .

4 . ‘തൊഴുത്തിൽ കുത്തി ‘ പ്രേക്ഷകർ

മുൻപ് പറഞ്ഞ പ്രേക്ഷകരുടെ ഒരു പ്രത്യേക തരം വേർഷൻ ആണ് ഇക്കൂട്ടർ .ഇവരെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവർ വളരെ സൂത്രശാലികളും വക്രബുദ്ധിയുള്ളവരുമാണ് .തങ്ങൾക്കിഷ്ടമില്ലാത്ത ഒരു താരത്തിന്റെ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രൊജെക്ടുകൾ വരുമ്പോൾ ഇവർ മുന്നോടിയായി തന്നെ പ്രഖ്യാപനങ്ങൾ നടത്തും . ഉദാഹരണമായി ‘പട്ടണത്തിൽ ഭൂതം ‘ എന്ന സിനിമയാണെന്ന് കരുതുക .ആ സിനിമ യുടെ ഭാവി ഏകദേശധാരണ ഉള്ള ഇവർ പോസ്റ്റുകളുമായി വരും .
” ഈ സിനിമ കലക്കും ,ഭയങ്കരമായ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു .ഭാവിയിൽ മലയാള സിനിമയിലെ നാഴികക്കല്ലായേക്കാവുന്ന സിനിമ ” എന്നിങ്ങനെയൊക്കെയായിരിക്കും തട്ടിവിടൽ . പോസ്റ്റുകളിട്ടു കഴിഞ്ഞാൽ അപ്പുറത്തിരുന്നു ഇവർ തന്നെ തല തല്ലി ചിരിക്കുന്നുണ്ടാകും .മോഹൻലാൽ -മേജർ രവി ചിത്രങ്ങൾ വരുമ്പോഴും ഇക്കൂട്ടർ ഇത്തരം പോസ്റ്റുകളുമായി തലപൊക്കി വരാറുണ്ട് .

MESSI mudadi AP-DO-NOT-USE-PM1847171SAFRICA-Gallows-1
ഇവരെ ആർക്കും അത്ര പെട്ടെന്ന് പിടി കിട്ടില്ല .പിടി കിട്ടാൻ അവർ സമ്മതിക്കുകയുമില്ല.ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് കണ്ടു വേഗം മറ്റുള്ളവർക്കായി റിവ്യൂ പങ്കു വെക്കുന്ന ഇവർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്യുന്നത് .എന്നാൽ ഇവരിലും നെല്ലും പതിരുമുണ്ട് .നല്ല റിവ്യൂ എഴുത്തുകാർ സിനിമകൾക്ക് മുതൽക്കൂട്ടാകുമ്പോൾ മറിച്ചുള്ളവർ സിനിമയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .സിനിമ കാണുന്നത് ആത്യന്തികമായി ഒരാളുകളുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചായിട്ടാണെങ്കിലും ചിലർ ഇവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട് .അത്തരം പ്രേക്ഷകരിലാണ് ഇവരുടെ സ്വാധീനം അനുകൂലവും പ്രതികൂലവുമായി അനുഭവപ്പെടുക .അതിനാൽ തന്നെ മലയാള സിനിമയുടെ ഭാവിയിൽ ഇവർക്കും ചെറിയ രീതിയിലുള്ള ഒരു സ്വാധീനമുണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും .

എല്ലാത്തിനുമുപരി സിനിമ നമുക്കെല്ലാം ഒരു അനുഭവവും ഏറ്റവും മികച്ച ഒരു വിനോദോപാധിയുമാണ് .അതിനാൽ നല്ല സിനിമകൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അതോടൊപ്പം നമുക്ക് നല്ല സിനിമകൾക്ക് പിന്തുണ നൽകുന്ന നല്ലൊരു പ്രേക്ഷകനുമാകാം .

( NB : അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം )

അസ്ലം സവാബ്
(സിനിമാ പാരഡിസോ ക്ലബ്ബ്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending