Connect with us

News

സഹിഷ്ണുതയും കാരുണ്യവും കാത്തുസൂക്ഷിക്കുന്ന യുഎഇ ഭരണാധികാരികള്‍ ലോകത്തിന് മാതൃക: യൂസുഫലി

രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

Published

on

റസാഖ് ഒരുമനയൂർ

അബുദാബി: സഹിഷ്ണുതയും കാരുണ്യവും നിത്യജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ യുഎഇ ഭരണാധികാരികള്‍ എന്നും ലോകത്തിന് മാതൃകയാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച യുഎഇ 51-ാം ദേശീയദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിച്ചു സര്‍വ്വരെയും ചേര്‍ത്തുപിടിക്കുന്നവരാണ് യുഎഇ ഭരണകര്‍ത്താക്കള്‍. 200ല്‍ പരം രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്ക് സന്തുഷ്ട ജീവിതം നയിക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കുന്നതില്‍ ഭരണാധികാരികള്‍ എന്നും മുന്‍പന്തിയിലാണ്.

യുഎഇ യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ ജീവിതകാലത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലെ ഇന്ത്യക്കാരുടെ ജീവിതത്തെക്കുറിച്ച് ശൈഖ് സായിദ് ആരായുകയും തന്റെ മക്കളോട് അദ്ദേഹം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും മഹത്വം വിവരിക്കുകയും ചെയ്ത അനുഭവം യൂസുഫലി ഓര്‍ത്തെടുത്തു.

പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിലവിലെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇന്ത്യന്‍ സമൂഹത്തോട് എന്നും സ്നേഹവും താല്‍പര്യവും പുലര്‍ത്തുന്നു.
വ്യത്യസ്ഥ അഭിരുചിക്കാരായ വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു.
യുഎ ഇ ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മത്വര്‍ സാലിം അല്‍കഅബി ഉത്ഘാടനം ചെയ്തു. യു എ ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹാഷിമി മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ അല്‍ഹാഫിള് അഹ്‌മദ് നസീം ബാഖവി ഖിറാഅത്ത് നടത്തി.
ഇസ്ലാമിക് സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗും, സെന്റര്‍ മുന്‍ഭാരവാഹി എംഎം നാസര്‍ സ്മാരക സോക്കര്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും പത്മശ്രീ യൂസുഫലി നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ ഡോക്ടര്‍ ബാലാജി രാമസ്വാമി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മുഹിയദ്ദീന്‍, ഫാല്‍കണ്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ഗിറ്റ് മുള്ളര്‍, യുഎഇ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, അബൂദാബി സുന്നി സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദാബി കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എവി ശിഹാബുദ്ദീന്‍ നന്ദി രേഖപ്പെടുത്തി.

പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച മ്യുസിക്കല്‍ ഇവന്റും അരങ്ങേറി. മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നജാത്ത്, അബ്ദുല്‍ അസീസ്, സിദ്ധീഖ് എളേറ്റില്‍, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാര്‍മൂല, സലീം നാട്ടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തിരഞ്ഞെടുപ്പ്: എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

Published

on

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തും, കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല’; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്‍ത്ഥി നവ്‌നീത് റാണ. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്‍. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാടണം. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് – റാണ പറഞ്ഞു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരാവതിയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്‍പക്ഷം റാണയുടെ വാക്കുകള്‍ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്‍ സത്യമാണെന്നാണ് എന്‍സിപി ശരത്പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.

റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്‍സിപി ആരോപിച്ചു. ബിജെപി പാളയത്തില്‍ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

Continue Reading

india

പ്രിയങ്കാഗാന്ധി 20ന് കേരളത്തില്‍; രാഹുല്‍ ഗാന്ധിക്കൊപ്പം 24ന് വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 24ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുല്‍ ഗാന്ധി തൃശൂര്‍, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

Continue Reading

Trending