Connect with us

india

സിമി നിരോധനം: ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്‌സഥാന്‍ എന്നിവിടങ്ങളില്‍ സിമിക്ക് പ്രവര്‍ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയെ ഇവര്‍ അംഗീകരിക്കുന്നില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.

Published

on

സിമി നിരോധനക്കേസില്‍ സത്യവാങ്മൂലവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് സിമി ശ്രമിക്കുന്നതെന്നും ഇവര്‍ അന്യരാജ്യങ്ങളിലെ ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു. എസ്.കെ കൗള്‍. എ.എസ് ഓഗ, ജെ.പി പര്‍ദിവാല എന്നീ ജഡ്ജിമാരാണ ്‌കേസ് പരിഗണിച്ചത്. അഡ്വ. രജത് നായരാണ് കേന്ദ്രത്തിനുവേണ്ടി ഹാജരാകുന്നത്. 2001 സെപ്തംബര്‍ 27 നാണ് നിരോധിച്ചത്.

എട്ടുതവണ ഇത് തുടര്‍ന്നു. ലഷ്‌കര്‍ ഇ ത്വയ്ബ, ഐസിസ് തുടങ്ങിയവയുമായി സിമിക്ക് ബന്ധമുണ്ടെന്നും കേന്ദ്രത്തിന്‍രെ കത്തില്‍ പറയുന്നു. ശരീഅത്ത് നിയമം നടപ്പാക്കാനും ഇസ്‌ലാമിക വിപ്ലവം സ്ഥാപിക്കാനുമാണ് ശ്രമം. വിഗ്രഹാരാധന പാപമായാണ് സംഘടന കാണുന്നത്. നിരോധനത്തിന് ശേഷവും ഗൂഢമായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സഈദി, ബംഗ്ലാദേശ്,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സംഘടനക്ക് സഹായം ലഭിക്കുന്നുണ്ടെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. മൂന്ന ്ഡസന്‍ സംഘടനകള്‍ സിമിക്ക് കീഴിലുണ്ട്.

കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്‌സഥാന്‍ എന്നിവിടങ്ങളില്‍ സിമിക്ക് പ്രവര്‍ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയെ ഇവര്‍ അംഗീകരിക്കുന്നില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം, 2047ല്‍ ഇന്ത്യയില്‍ ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടതായും ഇവരുടെ ചാവേര്‍പടയാണ് കര്‍ണാടകയില്‍ പ്രവീണ്‍ നെട്ടാരു എന്ന ആര്‍.എസ്.എസ്സുകാരനെ കൊന്നതെന്നും കൊലപാതകക്കേസിന്റെ കുറ്റപത്രത്തില്‍ എന്‍.ഐ.എ കുറ്റപ്പെടുത്തി.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending