india
പ്രതിപക്ഷ നേതാവായി 100 ദിനങ്ങള്‍; രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുമെന്ന് രാഹുൽ ഗാന്ധി
സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി 100 ദിനങ്ങൾ തികച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പതിറ്റാണ്ടായി ഒഴിഞ്ഞുകിടന്ന ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ചുമതലയേറ്റത് ജൂൺ 24നാണ്. സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.
‘ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക’ എന്നതാണ് തൻ്റെ ദൗത്യമെന്ന് പറഞ്ഞുകൊണ്ട് തന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളിലും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘കൂടുതൽ നീതിയും അനുകമ്പയും സാമ്പത്തികമായി സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നെ നയിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ലാറ്ററൽ എൻട്രി നയം, റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നുള്ള ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിനെ നിർബന്ധിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പലപ്പോഴും പാർലമെൻ്റിൽ എത്താത്ത പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം വർധിപ്പിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും ഖേര പറഞ്ഞു.
‘നമ്മുടെ മന്ത്രിമാരുടെ വലിയ ബംഗ്ലാവുകളിൽ ആശങ്കകളുമായി എത്തുന്ന ആളുകൾക്ക് രാഹുൽ ഗാന്ധി ശബ്ദം നൽകി. അധികാരത്തിൻ്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ കാണിക്കുന്നു,’ ഖേര കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം , പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, സംസ്ഥാനത്തെ വംശീയ കലാപം പാർലമെൻ്റിൽ ഉന്നയിച്ചത്, 45 ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെൻ്റ് പരസ്യങ്ങളെ രാഹുൽ ഗാന്ധി എതിർത്തത്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ലോക്കോ പൈലറ്റുമാരുടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഖേര സംസാരിച്ചു.
india
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍
ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.
വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.
എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.
അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.
അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്