X

എല്‍സാല്‍വഡോറില്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുപ്പെട്ട് 12 മരണം

മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. തലസ്ഥാമനായ സാന്‍സാല്‍വഡോറിലെ കസ്‌കറ്റാന്‍ സ്‌റ്റേഡിയത്തില്‍ പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം.

100ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. അലിയാന്‍സ, എഫ്.എസ് ടീമുകള്‍ തമ്മിലായിരുന്നു മത്സരം. പ്രവേശന ഗേറ്റുകള്‍ അടച്ചതിനുശേഷവും നിരവധി ആളുകള്‍ ബാരിക്കേഡ് തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. പ്രസിഡന്റ് നയിബ് ബുകെലെ അന്വേഷണത്തിന് ഉത്തരവിട്ടു.

webdesk13: