Connect with us

Video Stories

ഈ പിഴവുകള്‍ക്ക് തിരുത്ത് അനിവാര്യമാണ്

Published

on

ഭരണവിരുദ്ധ തരംഗം ജനവിധിയുടെ ചാലകശക്തിയായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം ഭരണപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിയും വന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം കേവലം സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ രൂപംകൊണ്ട ഭരണവിരുദ്ധ തരംഗം എന്നതില്‍ ചുരുക്കിക്കെട്ടാവുന്നതല്ല. 403 അംഗ നിയമസഭയില്‍ 325 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ഹിന്ദി ഹൃദയഭൂമിയില്‍ 14 വര്‍ഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് യു.പി ജനവധിയെ നേരിട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെതന്നെ യു.പി നിയമസഭ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി തുടങ്ങിയിരുന്നു. ബൂത്ത് തലങ്ങളില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന കേഡര്‍ പ്രവര്‍ത്തകരുടെ പ്രത്യേക നിര സജ്ജമാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും ഓം മാഥൂര്‍, കേശവ് പ്രസാദ് മൗര്യ, സുനില്‍ ബന്‍സാല്‍ എന്നിവരടങ്ങുന്ന നേതാക്കളെ ഉപയോഗിച്ച് ആ സംവിധാനത്തെ കൃത്യമായി ചലിപ്പിക്കുന്നതിലും അമിത് ഷാ വിജയം കണ്ടു. ഈ മെഷിനറിക്ക് ആവശ്യമായ ചേരുവകള്‍ വിവാദങ്ങളായും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളായും പടുകൂറ്റന്‍ റാലികളായും യഥാസമയത്ത് എത്തിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം ചെയ്തത്.
ബി.ജെ.പിക്കു സമാനമായി പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചും റോഡ് ഷോകള്‍ നടത്തിയുമാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഉപരിപ്ലവമായ പ്രകടനങ്ങള്‍ മാത്രമായിരുന്നു അതെല്ലാം.
ഒരു പക്ഷത്ത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ബി.ജെ.പി സമര്‍ത്ഥമായി സാധ്യമാക്കിയപ്പോള്‍ മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി, ബി.എസ്.പി എന്നിവക്കുമിടയില്‍ ചിതറിപ്പോവുകയായിരുന്നു. ആര്‍.എല്‍.ഡി, ഇടതുപക്ഷം തുടങ്ങിയ സ്വാധീന ഘടകങ്ങളല്ലാത്ത കക്ഷികള്‍പോലും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചു. നോട്ടു നിരോധനത്തിന്റെ കെടുതികളും സാമ്പത്തികരംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനോ സമാന ചിന്താഗതിയുള്ള മറ്റു പാര്‍ട്ടികള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. നോട്ടു നിരോധനത്തെ മിന്നലാക്രമണമായി ചിത്രീകരിക്കുക കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളും സമര്‍ത്ഥമായി മറച്ചുവെക്കുകയായിരുന്നു മോദി.
ഭരണവിരുദ്ധ തരംഗം, തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ്്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട ആഭ്യന്തര കലഹം, അവസാന നിമിഷം ഏച്ചുകെട്ടിയുണ്ടാക്കിയ എസ്.പി- കോണ്‍ഗ്രസ് സഖ്യം എന്നിവയെല്ലാം ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണയില്‍ നേരിയ ഇടിവ് വന്നു എന്നതു മാത്രമാണ് മതേതര കക്ഷികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റ മുസ്്‌ലിമിനു പോലും ടിക്കറ്റ് നല്‍കാതെ, തുടക്കത്തില്‍തന്നെ ഭൂരിപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കുകയെന്ന തന്ത്രം ബി.ജെ.പി പുറത്തെടുത്തിരുന്നു. ശ്മശാനവും ഖബറിസ്ഥാനും റമസാനും ദീപാവലിയും പ്രസംഗങ്ങളില്‍ കൊണ്ടുവരികവഴി പ്രധാനമന്ത്രിയെപ്പോലും വര്‍ഗീയ പ്രചാരണത്തിന്റെ വാഹകനാക്കി മാറ്റുകയായിരുന്നു ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഇതര കക്ഷികള്‍ പ്രചാരണമായുധമാക്കിയതിലൂടെ മറുപക്ഷത്ത് സ്വാഭാവികമായുണ്ടാകുന്ന ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണം തന്നെയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം പയറ്റിയ ഡിവൈഡ് ആന്റ് റൂള്‍ നയം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അത് തിരിച്ചറിയുന്നതിലും വര്‍ഗീയ വിഷയങ്ങള്‍ വിട്ട് മോദി സര്‍ക്കാറിന്റെ ഭരണപരാജയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തതാണ് യു.പിയില്‍ ബി.ജെ.പിക്ക് അനായാസ വിജയം ഒരുക്കിക്കൊടുത്തത്. തീവ്ര ഹിന്ദുത്വവും വര്‍ഗീയതയും ബി.ജെ.പി വച്ചുനീട്ടുന്ന ചൂണ്ടയാണ്. ഏക സിവില്‍കോഡും മുത്തലാഖും അയോധ്യയും തുടങ്ങി മുസഫര്‍നഗര്‍ വരെ എല്ലാറ്റിനേയും അവര്‍ അതിനുള്ള ആയുധമാക്കുകയായിരുന്നു. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം.
അമരീന്ദര്‍സിങ് എന്ന നായകന്റെ ചുമലിലേറിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ സംസ്ഥാനത്ത് എസ്.എ.ഡി-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ചിത്രങ്ങളില്‍ നിന്ന് മാഞ്ഞിരുന്നു. എ.എ.പി-കോണ്‍ഗ്രസ് പോരാട്ടമാണ് പഞ്ചാബില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. ഡല്‍ഹിക്കു പുറത്ത് ആദ്യ ആം ആദ്മി സര്‍ക്കാര്‍ പിറവിയെടുക്കുമെന്ന തരത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നെങ്കിലും ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങും സംഘവും കൈവരിച്ചത്. ഭരണവിരുദ്ധ തരംഗത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ ചക്കളത്തിപ്പോരും ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിന് ചരമഗീതമായത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സഞ്ചാരം മാത്രം പരിശോധിച്ചാല്‍ മതി, കോണ്‍ഗ്രസിന്റെ പരാജയ കാരണമറിയാന്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കുന്നതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലും ബി.ജെ.പി നടത്തിയ ചരടുവലികള്‍ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത്തരമൊരു ചരടുവലിക്ക് കളമൊരുക്കാന്‍ പാകത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം പാകപ്പെട്ടുപോയതിന്റെ കാരണം ആ പാര്‍ട്ടി പുനഃപ്പരിശോധിക്കേണ്ടതുണ്ട്. തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണെങ്കിലും വഴിവിട്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരത്തിലേക്കുള്ള വഴി തേടുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നാലു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അമിത് ഷായുടെവാക്കുകള്‍ ഈ ദിശയിലേക്കുള്ള ഒളിയമ്പായി വേണം കാണാന്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ അടുത്ത ഉന്നം. അതിനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ക്ക് അവര്‍ പണിപ്പുരയില്‍ മൂര്‍ച്ച കൂട്ടിതുടങ്ങിയിട്ടുണ്ട്. മതേതര ഇന്ത്യയുടെ നിലനില്‍പ്പ് എന്ന വിശാല കാഴ്ചപ്പാടോടെ, സമാനമനസ്‌കരായ പാര്‍ട്ടികളെയല്ലാം കൂട്ടിയോജിപ്പിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തും വിശാലമായ ഒരു കുടക്കുകീഴില്‍ അണി നിരത്തിയെങ്കില്‍ മാത്രമേ മോദി ഭീഷണിയെ മറികടക്കാനാകൂ. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴും ഈ ദിശയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയൂ. അതവര്‍ പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

Trending