Connect with us

kerala

പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി

തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

Published

on

എസ്. സുധീഷ് കുമാർ

പടിക്കെട്ടുകള്‍ കയറിയെത്തുന്ന വള്ളക്കാലില്‍ ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്‍ മരകുരിശ്. വറ്റാത്ത വാല്‍സല്യമേകിയ പ്രിയപ്പെട്ടവര്‍ ചുറ്റിലൂം നില്‍ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്‍ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്‍ ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്‍ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി. ചൂടന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നവര്‍ക്കായി ഒരുക്കിയ നെടുനീളന്‍ കസേരയില്‍ ഇരിക്കാന്‍ ഇനിയാരും കടന്നു വരില്ല. തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

രണ്ടു നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്‍ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ബന്ധുക്കള്‍ എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്‍ ജീവിതം കരുപിടിപ്പിച്ചവര്‍ അലമുറയിട്ടാണ് എത്തിയത്. അവര്‍ പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്‍ തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്‍ വീടൊരുക്കി. ചിലര്‍ വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്‍ വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍.

മരണ വിവരമറിഞ്ഞ സമയം ബന്ധുകള്‍ മരകട്ടില്‍ വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്‍ വെയ്ക്കാനുള്ള പൂര്‍ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്‍ട്ടിസ്റ്റിന്റെ വരവ്.
ശുശ്രൂഷയ്ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി വലിയ പള്ളിയില്‍ നിന്ന് ഗായക സംഘമെത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്‍ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്‍ അന്തിമയങ്ങി. സൂര്യന്‍ തിരിതാഴ്ത്തിയപ്പോള്‍ കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്‍ സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്‍ പനിനീര്‍ പൂക്കളാല്‍ കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്‍ക്കിടയില്‍ ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്‍ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്‍മിക്കാന്‍ കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്‍ ചാണ്ടിക്കാലം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending