Connect with us

kerala

തിരുവല്ല സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയെടുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിന്‍ (34) ആണ് അറസ്റ്റില്‍ ആയത്.

Published

on

തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിന്‍ (34) ആണ് അറസ്റ്റില്‍ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസ് കൊണ്ടുപോകാനാണ് പ്രതി ശ്രമിച്ചത്.

എന്നാല്‍ ബസ് സ്റ്റാര്‍ട്ട് ആക്കി ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ശ്രമം തടയുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ്. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്ന ഇയാള്‍. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

 

kerala

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

Published

on

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

ചിറ്റൂര്‍ അത്തിക്കോട്ടിലില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ മാതാവ് എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പ് കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ

മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്.

Published

on

ആരൊക്കെ മുടക്കാൻ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കുമെന്നും വയനാട് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വയനാട്ടിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭൂമിയുടെ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പുനരധിവാസ പദ്ധതിയുമായി പാർട്ടി മുന്നോട്ട് പോവുകയാണ്.- അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള പരാതികൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാതി വരുമ്പോൾ ഭൂമിയുടെ ഉടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ച് നോട്ടീസ് നൽകും. ഉദ്യോഗസ്ഥർക്ക് വ്യക്തമായ രേഖകളോടെ എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കും. ഈ സ്വാഭാവിക നടപടികൾ നിയമക്കുരുക്കാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പദ്ധതി തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകാനുള്ള വീടുകളുടെ പണിയാണ് മുടക്കുന്നതെന്ന് അവർ ഓർക്കുന്നത് നല്ലതാണ്. മുസ്ലിംലീഗിന് ഇക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കും. വാങ്ങിയ സ്ഥലത്ത് തന്നെ വീടുകൾ ഉയരും. കൃത്യ സമയത്ത് പദ്ധതി പൂർത്തീകരിക്കും.- പി.കെ ബഷീർ വ്യക്തമാക്കി.

Continue Reading

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം

തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Published

on

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending