X

സ്റ്റാലിന്റെ ചുമലിൽ കൈവെച്ച് പിതൃ തുല്യ വാത്സല്യത്തോടെ സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള മനുഷ്യനാണ് ഖാദർ മൊയ്‌ദീൻ സാഹിബ്‌-പി.കെ. കുഞ്ഞാലിക്കുട്ടി

സ്റ്റാലിന്റെ ചുമലിൽ കൈവെച്ച് പിതൃ തുല്യ വാത്സല്യത്തോടെ സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള മനുഷ്യനാണ് ഖാദർ മൊയ്‌ദീൻ സാഹിബ്‌. സ്റ്റാലിനും കാദർ മൊയ്‌ദീൻ സാഹിബും സ്നേഹാദരങ്ങളോടെ നിൽക്കുന്ന കാഴ്ച കുളിർമയുള്ളൊരു അനുഭവമാണ്.

അണ്ണാ ദുരൈയുടെ കാലം മൂതൽ തുടങ്ങിയതാണ് ഈ ആത്മബന്ധം.പിന്നീടത് കരുണാനിധിയിലൂടെ ദൃഢമായി. ആദ്യമായി അധികാരമേറിയപ്പോൾ അധികാരമേറ്റെടുക്കാൻ പോകും മുൻപ് ഖാഇദേമില്ലത്തിനെ കണ്ട് അനുഗ്രഹം വാങ്ങാൻ പോയ മുഖ്യമന്ത്രി കരുണാനിധിയുടെ കഥ ആവേശത്തോടെ നമ്മൾ കേൾക്കാറുണ്ട്. ഖാദർ മൊയ്‌ദീൻ സാഹിബിനോടും കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കളോടും കലൈഞ്ചർ അതേ സ്നേഹാദരവ് കാണിച്ചിരുന്നു.

മുസ്ലിം ലീഗും ഡിഎംകെ യും തമ്മിലുള്ള ദൃഢ ബന്ധത്തിന്റെ ചരിത്രം കൂടിയാണത്. ആ മഹാ പൈതൃകപാരമ്പര്യം സ്റ്റാലിന്റെ കാലത്തും കാദർ മൊയ്‌ദീൻ സാഹിബും, സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളിലൂടെ ഇഴ തെറ്റാതെ തുടരുകയാണ്. ആ മഹാ പാരമ്പര്യത്തിന്റെ കണ്ണിയാകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

webdesk14: