Connect with us

kerala

ശിഹാബ് തങ്ങള്‍ സഹിഷ്ണുതയുടെ അംബാസിഡര്‍:  സാദിഖലി തങ്ങള്‍

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏത് തിരക്കിനിടയിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ്  ജനഹൃദയങ്ങളില്‍ ഇടം നേടാനും കാലത്തിന് മുന്നേ നടക്കാനും തങ്ങള്‍ക്ക് കഴിഞ്ഞത്

Published

on

തൊടുപുഴ:  എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിജയഗാഥ  സൃഷ്ടിച്ച  സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും  അംബാസിഡറായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം  ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ജീവിതത്തില്‍ സഹവര്‍തിത്വത്തിന്റെ ശൈലിയായിരുന്നു ശിഹാബ് തങ്ങള്‍ക്ക്. സമൂഹമായിരുന്നു പ്രവര്‍ത്തന മാധ്യമം. ബഹുസ്വരസമൂഹത്തോട് ഇടകലര്‍ന്ന് അവരില്‍ ഒരാളായാണ് തങ്ങള്‍ സംവദിച്ചത്.  മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏത് തിരക്കിനിടയിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ്  ജനഹൃദയങ്ങളില്‍ ഇടം നേടാനും കാലത്തിന് മുന്നേ നടക്കാനും തങ്ങള്‍ക്ക് കഴിഞ്ഞത്.

മനുഷ്യര്‍ അകലാനുള്ളതല്ല, കൂടുതല്‍ അടുക്കുകയാണ് വേണ്ടതെന്നതാണ് തങ്ങള്‍ പകര്‍ന്ന് നല്‍കിയ ജീവിത ദര്‍ശനം.  ഇത്തരത്തിലുള്ള നേതാക്കള്‍ കുറയുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ പ്രതിസന്ധി. മണിപ്പീരില്‍ അതാണ് കണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പറഞ്ഞ് തീര്‍ക്കാനും ആരും തയ്യാറാകാത്തതാണ്  മണിപ്പൂരില്‍ സംഘര്‍ഷത്തിന് കാരണം.  സമൂഹത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ എല്ലാവരെയും ഒരുമിച്ചിരുത്തി പരിഹാര വഴികളിലേക്ക് നയിക്കുകയാണ് തങ്ങള്‍ ചെയ്തത്. ലാളിത്യവും ശക്തിയും കൂടിച്ചേര്‍ന്ന കരുത്തുറ്റ രാഷ്ട്രീമായിരുന്നു ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി .എം. എ സലാം അധ്യക്ഷത വഹിച്ചു. കലുഷിതമായ സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന  ശക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടായിരുന്നു.  യോജിച്ച് നിന്നാല്‍  വലിയ വിജയം നേടാനാകുമെന്നതാണ് തങ്ങള്‍ പകര്‍ന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി രൂപതാ  മെത്രാപ്പോലീത്ത  സഖറിയാസ് മാര്‍ സേവേറിയോസ് തിരുമേനി, എറണാകുളം കരയോഗം പ്രസിഡന്റ് പി രാമചന്ദ്രന്‍, എന്‍ എന്‍ ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെവിദ്യാസാഗര്‍, ഹാഫിസ് മുഹമ്മദ് നൗഫല്‍ കൗസരി, സി പി മാത്യു, എം ജെ ജേക്കബ്, പി കെ ഫിറോസ്, ടി എം സലിം,അബ്ദുള്‍ റഹ്മാന്‍ കല്ലായി,  പാറക്കല്‍ അബ്ദുല്ല, സി എച്ച് റഷീദ്, അഡ്വ.  മുഹമ്മദ് ഷാ ,  അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി,  സുഹ്‌റ മമ്പാട്, പി കെ അബ്ദുറബ്ബ്, അഹമ്മദ്കുട്ടി ഉണ്ണികുളം , അഡ്വ. എസ് അശോകന്‍,  കെ. എം. എ ഷുക്കൂര്‍, കെ .എസ് സിയാദ് , എം എസ് മുഹമ്മദ് തുടങ്ങിയവര്‍  സംസാരിച്ചു.

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

Trending