Connect with us

kerala

എസ്.ടി.യു സംസ്ഥാന ക്യാമ്പിന് ഉജ്വല തുടക്കം രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗം: സാദിഖലി തങ്ങള്‍

തൊഴിലാകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാ ബോധം ഇല്ലാതാക്കി അവരെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ എസ്. ടി യു സാന്നിധ്യം ഉണ്ടായെന്നും കോര്‍പ്പറേറ്റ് ഭരണകാലത്ത് തൊഴിലാളികള്‍ വലിയ ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ എസ്.ടി.യു നടത്തുന്ന എല്ലാഅവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുസ്്‌ലിംലീഗിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Published

on

പാലക്കാട്:രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗമാണെന്നും അവരെ വിസ്മരിച്ച് രാജ്യപുരോഗതി സാധ്യമാകില്ലെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മലമ്പുഴയില്‍ നടക്കുന്ന എസ്.ടി.യു സംസ്ഥാന നേതൃ ക്യാമ്പും ട്രേഡ് യൂണിയന്‍ സ്‌കൂളും ഉദ്്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ ഐക്യ മനോഭാവം സമൂഹത്തിനും രാജ്യത്തിനും ആവശ്യമാണ്. അത് തൊഴിലാളികള്‍ക്കിടയില്‍ വളര്‍ത്തുന്നതില്‍ എസ്.ടി.യുവിന്റെ പങ്ക് നിസ്തുലമാണ്. മുന്‍കാലങ്ങളില്‍ തൊഴിലാകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാ ബോധം ഇല്ലാതാക്കി അവരെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ എസ്. ടി യു സാന്നിധ്യം ഉണ്ടായെന്നും കോര്‍പ്പറേറ്റ് ഭരണകാലത്ത് തൊഴിലാളികള്‍ വലിയ ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ എസ്.ടി.യു നടത്തുന്ന എല്ലാഅവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുസ്്‌ലിംലീഗിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.എം. എ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീം, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം,നടത്തി. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന ജനറല്‍സെക്രട്ടറി യു.പോക്കര്‍,ദേശീയ ഭാരവാഹികളായ അഡ്വ.പി.എം ഹനീഫ, എം.എം ഹമീദ്, സി.എച്ച് ജമീല ടീച്ചര്‍, വി.എ.കെ തങ്ങള്‍, ആതവനാട് മുഹമ്മദ്കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍,സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സെഷനുകളില്‍ കിലെ എകസ്‌ക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ്, കിലേ സീനിയര്‍ ഫാക്കല്‍റ്റി വര്‍ക്കിയച്ചന്‍ പെട്ട തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.മാഹിന്‍ അബൂബക്കര്‍, എ.മുനീറ, സി.അബ്ദുല്‍ നാസര്‍, ഷരീഫ് കൊടവഞ്ചി,കല്ലടി അബൂബക്കര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ക്യാമ്പ് ഇന്ന് സമാപിക്കും.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending