Connect with us

kerala

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കേണ്ട ആവശ്യമില്ല, ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദു രാഷ്ട്രം; ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഹൊസബാലെ

ഇന്ത്യയില്‍ ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് ഹെഡ്‌ഗെവാര്‍ പറഞ്ഞിട്ടുണ്ട്.

Published

on

ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞെന്നും അതിനാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്ക മാറ്റേണ്ട ആവശ്യം ഇനിയില്ലെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഭാവിയിലും ഇന്ത്യ ഹിന്ദുരാഷ്ട്രമായി തുടരും. ഇന്ത്യയില്‍ ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് ഹെഡ്‌ഗെവാര്‍ പറഞ്ഞിട്ടുണ്ട്.

ഭരണഘടന ഒരു ഭരണവ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്, അത് വ്യത്യസ്തമാണ്. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായിരുന്നു. ഇപ്പോഴും ഹിന്ദുരാഷ്ട്രമാണ്, ഭാവിയിലും ഹിന്ദുരാഷ്ട്രമായിരിക്കും ഗുജറാത്തിലെ കച്ചില്‍ നടന്ന ആര്‍.എസ്.എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാലെ.

ഇന്ത്യ എപ്പോഴാണ് ഹിന്ദുരാഷ്ടമാകുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതും ‘ഹിന്ദുത്വ’യാണെന്ന് അദ്ദേഹം പറഞ്ഞു.’ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്.ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യം ഇനിയില്ല. കാരണം ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദുരാഷ്ട്രമാണെന്നാണ് ആര്‍.എസ്.എസ് കരുതുന്നത് ഹൊസബാലെ പറഞ്ഞു.

ഇന്ത്യയെ വടക്കെന്നും തെക്കെന്നും വിഭജിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അത് വലിയ വെല്ലുവിളിയാണ്. ദക്ഷിണേന്ത്യ ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ചിലര്‍ ഇപ്പോള്‍ പറയുന്നത്. ദക്ഷിണേന്ത്യയെ ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റി പ്രത്യേകമായി കാണാന്‍ ഒരു ഗൂഢാലോചന രാഷ്ട്രീയതലത്തിലും ബൗദ്ധികതലത്തിലും നടക്കുന്നുണ്ട്.

ദ്രാവിഡന്മാരും അവരുടെ ഭാഷയും വ്യത്യസ്തമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇത് രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ്ഇതിനെതിരെ ജനം മുന്നോട്ടുവരണംഇത്തരക്കാര്‍ ഇനിയും മുന്നോട്ടുപോകുന്നത് തടയണം ഹൊസബാലെ പറഞ്ഞു.ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാജ്യത്തെ എല്ലാ വീടുകളിലും നേരിട്ടെത്തി ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായി

സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു

Published

on

ആലപ്പുഴ: സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു.

25 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു.സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

22 വോട്ടിനാണു രാജേന്ദ്ര കുമാര്‍ കഴിഞ്ഞ തവണ ജയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാര്‍ പറയുന്നത്. സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.

Continue Reading

Trending