Connect with us

News

ഇന്ന് പറയുമോ; ലാലീഗയിലെ ഇന്നത്തെ അവസാന മല്‍സരത്തിന് മെസിയില്ല നായകന്‍ അര്‍ജന്റീനയിലെത്തി, ഇന്ന് ഒലെ പത്രവുമായി അഭിമുഖം

അര്‍ജന്റീനക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാര്‍സയിലെത്തുമെന്നാണ് കരുതപ്പെടുന്നത്

Published

on

ബ്യുണസ് അയേഴ്‌സ്: ലിയോ മെസി ഇന്ന് മനസ് തുറക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ ഒലെ എന്ന പത്രവുമായി. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ക്കായാണ്-എന്തായിരിക്കും അദ്ദേഹം പറയാന്‍ പോവുന്നത്..

ബാര്‍സിലോണക്കായി അദ്ദേഹം അവസാന മല്‍സരം കളിച്ചിരിക്കുന്നു എന്നാണ് ചില സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാലീഗയില്‍ ബാര്‍സയുടെ സാധ്യതകള്‍ അവസാനിച്ച സാഹചര്യത്തില്‍ നാളെ ഐബറിനെതിരെ നടക്കുന്ന അവസാന മല്‍സരത്തില്‍ നിന്നും മെസിക്ക് കോച്ച് റൊണാള്‍ഡ് കൂമാന്‍ അവധി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ സീസണില്‍ ഇനി അദ്ദേഹം ബാര്‍സ ജഴ്‌സി അണിയില്ല. അടുത്ത മാസം അദ്ദേഹവും ക്ലബും തമ്മിലുള്ള കരാര്‍ അവസാനിക്കും. അതോടെ മെസി ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് സ്വയം തീരുമാനമെടുക്കാം. മെസിയുടെ കാര്യത്തില്‍ ക്ലബിന്റെ പുതിയ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടെക്ക് താല്‍പ്പര്യമുണ്ട്.

പക്ഷേ നിലവിലെ സാമ്പത്തിക പ്രയാസത്തില്‍ വലിയ പ്രതിഫലത്തില്‍ അദ്ദേഹത്തെ എങ്ങനെ നിലനിര്‍ത്തുമെന്ന വലിയ ചോദ്യം മുന്നിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ശേഷം മെസിയെ നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ലപ്പോര്‍ട്ടെ ഇപ്പോള്‍ മൗനത്തിലാണ്. സെല്‍റ്റാ വിഗോക്കെതിരായ മല്‍സരത്തില്‍ ടീം തോറ്റപ്പോള്‍ അദ്ദേഹം രോഷാകുലനായിരുന്നു. ടീം അടിമുടി അഴിച്ച് പണിയുമെന്ന് പറയുകയും ചെയ്തതോടെ പലരും സമ്മര്‍ദ്ദത്തിലാണ്.

മെസിയുടെ കാര്യത്തില്‍ ബാര്‍സക്ക് ഏക പ്രതീക്ഷ സെര്‍ജി അഗ്യൂറോയുടെ വരവ് മാത്രമാണ്. അര്‍ജന്റീനക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാര്‍സയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മെസിയെ കണ്ടാണ് അഗ്യൂറോ വരുന്നത്. ഇവര്‍ നല്ല സുഹൃത്തുക്കളുമാണ്. ഇന്ന് നല്‍കുന്ന അഭിമുഖത്തില്‍ മെസി തന്റെ ഭാവി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നാളെ ഐബറിനെതിരെ അവധി ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം വളരെ നേരത്തെ അര്‍ജന്റീനയിലേക്ക് പോവുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമിനെ നയിക്കുന്നത് മെസിയാണ്. ഇത്തവണ സ്വന്തം രാജ്യത്ത് നടക്കുന്ന ചാമ്പ്യന്‍ഷിപ്പായതിനാല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും നായകനെ തുണക്കില്ല. ഇത്തവണയും തോറ്റാല്‍ ദേശീയ ടീമില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെടാനും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

Trending