Connect with us

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

kerala

പോക്‌സോ കേസ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്.

Published

on

പോക്‌സോ കേസില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്. ബസില്‍ വച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Continue Reading

kerala

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.

Published

on

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2361.36 അടിയിലെത്തി. നിലവില്‍ 808.34 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 55.39 ശതമാനം വരുമിത്. ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.

1459.49 ഘനയടി വെള്ളമാണ് ആകെ ഡാമിലെ സംഭരണശേഷി. റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട് നല്‍കും. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.

Continue Reading

kerala

കേരള സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പിനെതിരെ പരാതി; ക്ലാസ് നടത്താതെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചതായി ആരോപണം

നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Published

on

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംബിഎ പരീക്ഷ നടത്തിപ്പിനെതിരെ പരാതി നല്‍കി വിദ്യാര്‍ഥികള്‍. നാലാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. ഒറ്റ ക്ലാസ് പോലും നടത്താതെയാണ് സര്‍വകലാശാല പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചതെന്നും ഇറക്കിയത് എംബിഎ പരീക്ഷക്കുള്ള നോട്ടിഫിക്കേഷന്‍ മാത്രമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ക്ലാസ് തുടങ്ങിയത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ് മറുപടി പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Continue Reading

Trending