Connect with us

kerala

പരസ്യ പ്രചാരണം ഇനി ഒരു ദിവസം കൂടി; മുന്‍തൂക്കവുമായി യു.ഡി.എഫ്‌

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ചരിത്രവിജയം നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

Published

on

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ചരിത്രവിജയം നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് തിരിച്ചടി നല്‍കാനുള്ള സുവര്‍ണാവസരമായി ഉപതിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കാണുന്നതിനപ്പുറം ചിട്ടയായും ഐക്യത്തോടെയുമുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് മണ്ഡലത്തിലുടനീളം കാഴ്ചവെച്ചത്. വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കവേ പൂര്‍ണമായും ഗൃഹപാഠം ചെയ്ത സംതൃപ്തിയും ഫലപ്രാപ്തിയെ കുറിച്ചുള്ള തികഞ്ഞ പ്രതീക്ഷയുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രകടമാകുന്നത്. ഞായറാഴ്ചയാണ് കൊട്ടിക്കലാശം.

ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിവിഷന്‍ നടത്താനും വിട്ടുപോയവ പൂരിപ്പിക്കാനുമായിരിക്കും ശനി, ഞായര്‍ ദിവസങ്ങള്‍ യു.ഡി.എഫ് ഉപയോഗപ്പെടുത്തുക. കൊട്ടിക്കലാശത്തോട് അടുക്കുന്തോറും മണ്ഡലത്തെ ഇളക്കിമറിച്ചുള്ള പ്രകടനവും മറ്റു പ്രചരണ പരിപാടികളുമാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. 164 ബൂത്തുകളിലും പ്രചരണ രംഗത്ത് യു.ഡി.എഫ് വ്യക്തമായ ലീഡ് നേടി കഴിഞ്ഞു. ഓരോ ബൂത്തിലും ഉന്നത നേതാക്കളെ നേതൃത്വത്തിലായിരുന്നു വീടു കയറിയിറങ്ങിയുള്ള പ്രചാരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും.

കോണ്‍ഗ്രസിന്റേയും ഘടകകക്ഷികളുടേയും മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ റോഡ് ഷോ പ്രചരണങ്ങള്‍ക്ക് പതിന്മടങ്ങ് ശക്തി പകരുന്നതായി മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃക്കാക്കരയില്‍ രണ്ടാംതവണ എത്തുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്.

മുസ്‌ലിംലീഗ് എം.എല്‍. എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തെ ആറ്പ്രദേശങ്ങളാക്കി തിരിച്ച് പ്രത്യേക പ്രചരണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. എന്‍. ശംസുദ്ദീന്‍ എം. എല്‍. എയാണ് ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വീടുകളും എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള സംഘം കയറിയിറങ്ങി. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending