Video Stories
വമ്പന്മാര് മുഖാമുഖം

മ്യൂണിക്: ബയേണ്‍ മ്യൂണികിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഒന്നാം പാദത്തിനിറങ്ങുന്ന ആഴ്സണലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു തവണയും ഗണ്ണേഴ്സിനെ മറികടന്ന ആത്മ വിശ്വാസമാണ് ബയേണിനുള്ളത്. ഇന്ഗോള്സ്റ്റാഡിറ്റുമായുള്ള ബുണ്ടസ് ലീഗ മത്സരത്തിലെ വിജയവുമായാണ് ബയേണ്‍ ഗണ്ണേഴ്സിനെ നേരിടാനെത്തുന്നത്. അതേ സമയം ടീം ചാമ്പ്യന്‍സ് ലീഗിനെയാണ് ഉറ്റു നോക്കുന്നതെന്ന് ബയേണ്‍ താരം ലവന്‍ഡോസ്കി പറഞ്ഞു. മ്യൂണികില്‍ വെച്ച് മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും എന്നാല്‍ ആഴ്സണല്‍ മികച്ച ടീമാണ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രാധാന്യം കൂടിയാകുമ്പോള്‍ മത്സരം കടുത്തതായിരിക്കുമെന്ന് ലവന്‍ഡോസ്കി പറഞ്ഞു. ഞങ്ങളുടെ സ്വാഭാവിക കളി പുറത്തെടുക്കാനായാല്‍ ആഴ്സണലിന് കാര്യമായ അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2009-10 സീസണിനു ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിനപ്പുറം പോകാന്‍ ആഴ്സണലിനായിട്ടില്ല. അതേ സമയം ബയേണാവട്ടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സെമിയിലെത്താതിരുന്നിട്ടില്ല. കാര്‍ലോ ആന്‍ചലോട്ടിയുടെ സംഘം അവസാനം കളിച്ച 14ല്‍ 13 ഉം വിജയിച്ച ആത്മ വിശ്വാസവുമായാണ് ഇന്നിറങ്ങുന്നതെങ്കില്‍ ഗണ്ണേഴ്സ് അവസാനം കളിച്ച മൂന്നില്‍ രണ്ടും തോറ്റാണ് എത്തുന്നത്. അലയന്‍സ് അറീനയില്‍ പിടിച്ചു നിന്നെങ്കില്‍ മാത്രമേ ഗണ്ണേഴ്സിന് മാര്‍ച്ച് ഏഴിന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിട്ടേണ്‍ ലഗില്‍ പ്രതീക്ഷ നിലനിര്‍ത്താനാവൂ.
മാഡ്രിഡിലെ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടക്കുന്ന റയല്‍ മാഡ്രിഡ്-നാപ്പോളി പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ റയലിനാണ് അല്പം മുന്‍തൂക്കം. ലാ ലീഗയില്‍ ഒസാസുനക്കെതിരായ അവസാന മത്സരം 3-1ന് വിജയിച്ച ആത്മ വിശ്വാസവുമായാണ് റയല്‍ ഇന്ന് മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ താരം കൃസ്റ്റിയാനോ ഇന്ന് കളിക്കുമോ എന്ന് വ്യക്തമല്ല. അതേ സമയം 18 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തുന്ന നാപ്പോളി സീസണില്‍ യൂറോപ്പിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ്. സാന്പൗളോയിലെ നാപ്പോളിയുടെ കുപ്രസിദ്ധമായ അന്തരീക്ഷത്തില്‍ റിട്ടേണ്‍ ലഗ് കളിക്കാന്‍ എത്തും മുമ്പേ വ്യക്തമായ ലീഡ് നേടുകയെന്നതാണ് റയലിന് മുന്നിലെ വെല്ലുവിളി. നാപ്പോളി മികച്ച ടീമാണെങ്കിലും അവരെ മറികടക്കാന്‍ തങ്ങള്‍ക്കാവുമെന്ന് റയല്‍ ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് നാലു മാസമായി കളത്തില്‍ നിന്നും വിട്ടു നില്ക്കുന്ന നാപ്പോളിയുടെ സ്ട്രൈക്കര്‍ അര്‍കാഡിയസ് മിലിക് ഇന്നത്തെ മത്സരത്തില്‍ മടങ്ങിയെത്തുന്നത് സന്ദര്‍ശകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മിലികിന്റെ അഭാവത്തില്‍ ടീമിന്റെ കുന്തമുനയായി കളിച്ച നാപ്പോളിയുടെ ബെല്‍ജിയം ഫോര്‍വേഡ് ഡ്രൈസ് മെര്‍ട്ടന്‍സ് അവസാനം കളിച്ച 10 മത്സരങ്ങളില്‍ 13 ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു. ഇറ്റാലിയന്‍ സിരി എയില്‍ 2017ല്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടീം ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. ഇതിനു മുമ്പ് ഇരു ടീമുകളും തമ്മില്‍ ഒരേ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 1987-88 യൂറോപ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ റയല്‍ നാപ്പോളിയെ മറികടന്നിരുന്നു. ആദ്യ റൗണ്ടില്‍ 2-0നു വിജയിച്ച റയല്‍ രണ്ടാം റൗണ്ടില്‍ 1-1ന് സമനില പാലിക്കുകയായിരുന്നു. എങ്കിലും ഇറ്റാലിയന്‍ ടീമുകളുമായുള്ള ചാമ്പ്യന്‍സ് ലീഗ്, യൂറോപ്യന്‍ കപ്പ് മത്സരങ്ങളില്‍ എട്ടില്‍ ഏഴും റയല്‍ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ സീസണില്‍ റോമയെ റയല്‍ കീഴടക്കിയതാണ് ഇതില്‍ ഏക മാറ്റം. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജില്‍ റയല്‍ എത്തുന്നത് ഇത് തുടര്‍ച്ചയായ 20-ാമത്തെ തവണയാണ്.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
kerala1 day ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു