Connect with us

GULF

വിമാന സർവീസ് റദ്ദാക്കൽ : കൈ കഴുകി കേന്ദ്ര സർക്കാർ

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

Published

on

സ്ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തികസാധ്യതയും കണക്കിലെടുത്ത് നിലവിലുള്ള സർവ്വീസുകളുടെ പുന:ക്രമീകരണ പ്രക്രിയയിലാണ് എയർ ഇന്ത്യ എന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വി.കെ. സിംഗ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2022 ലെ ഓഹരി വിൽപ്പനക്ക് ശേഷം എയർ ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമാണ്. വ്യാപാര സൗകര്യത്തിൻ്റെയും ട്രാഫിക്കിന്റെയും പരിധിയിൽ നിന്നുകൊണ്ട് സർവ്വീസുകൾ തിരഞ്ഞെടുക്കാൻ എയർ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മേഖലയുടെ വളർച്ചക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് സർക്കാർ ചെയ്യുന്നത്‌. വിമാനക്കമ്പനികളുടെ ഓപ്പറേഷൻ പ്ലാനുകളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സർവ്വീസുകളും ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവ്വീസും നിർത്താനുള്ള നിർദ്ദേശം വന്ന ഉടനെ വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ സമദാനി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അടിയന്തിര ഇ-മെയിൽ സന്ദേശമയച്ച് പ്രസ്തുത സർവ്വീസുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല ഘടകങ്ങൾ പരിഗണിച്ച് എയർ ഇന്ത്യ അതിന്റെ സർവ്വീസുകൾ പുന:പരിശോധിക്കുന്ന നടപടിയിലാണെന്നും കോഴിക്കോട്ടു നിന്ന് നിർത്തിവെക്കുന്ന രാജ്യാന്തര സർവ്വീസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് തുടങ്ങുന്ന കാര്യം എയർ ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി സമദാനിക്കയച്ച കത്തിൽ അറിയിച്ചു. ഡൽഹിയിലേക്കുള്ള സർവ്വീസ് പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപനം ഞായറാഴ്ച; സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യാതിഥി

സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും

Published

on

അബുദാബി : മാര്‍ത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. 11 നു ഞായറാഴ്ച 11 മണിക്ക് മുസ്സഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഡോ .ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉത്ഘാടനം ചെയ്യും.

സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. യുവജനസഖ്യം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫിലിപ്പ് മാത്യു, മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍ എന്നിവര്‍ പ്രസംഗിക്കും.

ആദിവാസി സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്നത് ലക്ഷ്യമിട്ടു മാര്‍ത്തോമ്മാ സഭയുടെ കാര്‍ഡ് എന്ന വികസനസമിതിയുമായി ചേര്‍ന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ.ജിജു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‌നങ്ങളില്‍ തളരുന്നവര്‍ക്കു അത്താണിയായി പ്രവര്‍ത്തിക്കുന്നതിന് സഹായകരമായ പുനലൂരിലെ മാര്‍ത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും, ധ്യാനകേന്ദ്ര നിര്‍മ്മിതിക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കമായി.

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം കഴിഞ്ഞ 10 വര്‍ഷമായി മാര്‍ത്തോമ്മാ സഭയിലെ തന്നെ ഏറ്റവും അംഗങ്ങളുള്ളതും മികച്ച ശാഖയുമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ലേബര്‍ ക്യാമ്പ് മിനിസ്ട്രി, നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാന്‍സര്‍ കെയര്‍, മിഷന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങിയ മേഖലകളിലും യുവജനസഖ്യം മികവാര്‍ന്ന പരിപാടികളാണ് തുടരുന്നത്. ജൂബിലിയുടെ ഭാഗമായി നിരവധി കല സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കല്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

റവ.അജിത് ഈപ്പന്‍ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ജെറിന്‍ ജേക്കബ് കുര്യന്‍ , വൈസ് പ്രസിഡന്റ് രെഞ്ചു വര്‍ഗീസ് , സെക്രട്ടറി അനില്‍ ബേബി , എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

GULF

പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Published

on

മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പത്തനംതിട്ട പന്തളം കുരമ്പാല മുക്കോടിയിൽ മനോജ്‌ (46)ആണ് മരണപ്പെട്ടത്.പെരുമ്പുളിയ്ക്കൽ കളിയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പിൻ്റെ മകനാണ്. ഭാര്യ: റാണി ആർ നായർ. മക്കൾ: പൂജ, ശ്രേയ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

Badminton

പതിനൊന്നാമത് നോബിൾ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം

Published

on

ദമ്മാം: നോബിൾ ബാഡ്മിന്റൺ ക്ലബും റാസ്താനുര അറാംകോയും ചേർന്നു സങ്കടിപ്പിച്ച പതിനൊന്നാമത് മെഗാ ഡബിൾ‍സ്‌ ടൂര്ണമെന്റ് റാസ്താനുര അരാംകോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജൂൺ 2, 3 തീയതികളിലായി 2 ഇൻഡോർ കോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ 450ൽ പരം കളിക്കാർ പങ്കെടുത്തു. മെൻസ്, ലേഡീസ്, മിക്സഡ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

മെൻസ് സൂപ്പർ പ്രീമിയറിൽ അക്ബർ – ഡിമാസ് ജോഡി റിക്കോ – റെക്സാ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വിജയികളായി. പ്രീമിയറിൽ ഫഹദ് – ഡിമാസ് ജോഡി ആവെശകരമായ ഫൈനലിൽ അമേർജിത് – അമ്മാർ ടീമിനെ തോൽപിച്ചു. ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അമീർ – ആബേൽ ജോൺ ടീം അസ്‌ലം – നൗഷീർ ടീമിനെ തോൽപ്പിച്ച്. ലേഡീസ് ഡബിൾ‍സ്‌ ടോപ് ഫ്ലൈറ്റിൽ ബിയൻക – ഗാർനെറ്റ്‌ ടീം ഇഷ – നൈയഹ്‌ ടീമിനെ തോൾപിച്ചു. മിക്സഡ് ഡബിൾ‍സ്‌ ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അഖിൽ – ആദിത്യ ടീം അമീർ – മാഹീൻ ടീമിനെ തോൽപ്പിച്ചു.
ഫഹദ് അൽ ഷെമീറി ടൂർണമെന്റ് ഉൽഘാടനം ചെയ്തു. പെർകിൻസ് ഡിവിഷണൽ സെയിൽസ് മാനേജർ അബ്ദുൽ റൗഫ് സോവനീർ പ്രകാശനം ചെയ്തു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് സ്പോൺസർമാരായ കാനൂ ഗ്രൂപ്പ് സീനിയർ ഫിനാൻസ് മാനേജർ സുരേഷ്, സെദ്‌രീസ്സ് ഗ്രൂപ്പ് കൺട്രി മാനേജർ അർഷദ്‌ സലാഹുദീൻ, പോർട്ട്‌ഗോഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ദിനേശ്, രാഗേഷ് റാസ്താനുര അരാംകൊ ബാഡ്മിന്റൺ പ്രസിഡന്റ് ഹരിബാബു എന്നിവർ വിതരണം ചെയ്തു.
നോബിൾ ക്ലബ് അംഗങ്ങളായ ഷറഫുദീൻ കാസിം, അബ്ദുൽ ജബ്ബാർ, പ്രശാന്ത് എന്നിവരെ മെമെന്റൊ നൽകി ആദരിച്ചു.
നോബിൾ ക്ലബ് പ്രസിഡന്റ് ഡോ. ഹസ്സൻ മുഹമ്മദ്, ചെയർമാൻ ഖാലിദ് സാലെ, ടൂർണമെന്റ് കോർഡിനേറ്റർ രാകേഷ് പി നായർ, ജീവൻ കുമാർ, വർഗീസ് ചെറിയാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Continue Reading

Trending