Connect with us

Video Stories

സംസ്ഥാനത്തിന്റെ ‘അലോട്ടുമെന്റ്’കൊള്ള: വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുക്കുന്നത് കോടികള്‍

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: രാജ്യവ്യാപകമായി മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ പരീക്ഷ നടപ്പാക്കിയപ്പോള്‍ അലോട്ട്‌മെന്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൊള്ള. സര്‍ക്കാറിനോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിനോ ഒരു ചെലവുമില്ലെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് എണ്ണൂറു രൂപ വീതമാണ് പിടിച്ചുപറിക്കുന്നത്. ദേശീയ പ്രവേശന പരീക്ഷ(നീറ്റ്) മാത്രമെഴുതി അതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്വാശ്രയ കോളജുകളില്‍ പ്രവേശനം തേടുന്ന മെഡിക്കല്‍ എന്‍ട്രസ് വിദ്യാര്‍ഥികളില്‍ നിന്നാണ് ‘അലോട്ട്‌മെന്റ് നടപടി’യെന്ന ഓമനപ്പേരിട്ട് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പണം തട്ടുന്നത്.

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നുണ്ടെന്നിരിക്കെ കൈനനയാതെ പത്ത് കോടിയിലധികം രൂപയാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പോക്കറ്റടിച്ച് സംസ്ഥാനം കൈവശപ്പെടുത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 1,26,186 പേരാണ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 1,23,914 പേരായിരുന്നു എന്‍ജിനീയറിങ ്ആര്‍ക്കിടെക്ചര്‍ പരീക്ഷക്കുള്ള അപേക്ഷകര്‍. അപേക്ഷാഫീസിനത്തില്‍ മാത്രം ഇരുപത് കോടിയോളം രൂപയുടെ വരുമാനം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിനും അത് വഴി സംസ്ഥാന സര്‍ക്കാറിനും ലഭിച്ചു. ‘നീറ്റ്’ഓടെ മെഡിക്കല്‍ എന്‍ട്രന്‍സ് ‘കീം’പരീക്ഷക്ക് പുറത്തായപ്പോഴുണ്ടായ സാമ്പത്തിക ക്ഷീണം തീര്‍ക്കലാണ് ലക്ഷ്യം.

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നടത്തുന്ന കീം (കേരള എന്‍ജിനിയറിങ്,അഗ്രികള്‍ച്ചര്‍ ആന്റ് മെഡിക്കല്‍) പരീക്ഷ എഴുതേണ്ട എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും എണ്ണൂറ് രൂപയാണ് ഈടാക്കുന്നത്. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റും, എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് കീമും മാത്രമെഴുതിയാല്‍ മതിയെന്നായിരുന്നു തീരുമാനം.

കഴിഞ്ഞവര്‍ഷം വരെ രണ്ട് വിഭാഗം പരീക്ഷാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ഫീസ് ഈടാക്കിവരുന്ന സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് അതുകൊണ്ട് തന്നെ ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫീസ് ഈടാക്കാനാവില്ല. എന്നാല്‍, ഇതു മറച്ചുവെച്ചാണ് മെഡിക്കല്‍ എന്‍ട്രസ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും പണമീടാക്കുന്നത്. സി.ബി.എസ്.ഇക്ക് 1400 രൂപ ഓണ്‍ലൈനില്‍ നീറ്റിനുള്ള പരീക്ഷാ ഫീസ് അടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷാര്‍ത്ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കുള്ള എണ്ണൂറ് രൂപ അലോട്ട്‌മെന്റ് ഫീസുമുള്‍പ്പെടെ 2200 രൂപയാണ് ഇപ്പോള്‍ അടക്കുന്നത്.

നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍-സ്വാശ്രയ കോളജുകളിലേക്കും കല്‍പിത സര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറാണ്. അതിന്റെ മറവിലാണ് മുന്‍കൂറായി അപേക്ഷകരില്‍ നിന്ന് പിടിച്ചു പറിക്കുന്നത്. എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് ‘കീം’ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അലോട്ട്‌മെന്റ് ഇനത്തില്‍ പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്നില്ലതാനും. ഒരേ സംവിധാനത്തില്‍ ഒരു മേഖലയോട് മാത്രം പ്രത്യേക ഫീസ് ഈടാക്കുന്നതിന് വിശദീകരണം നല്‍കാതെ അധികൃതര്‍ ഒളിച്ചു കളിക്കുകയാണ്.

ഇത്തവണ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി. എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി, നിഷ് നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി.) എന്നീ കോഴ്‌സുകള്‍ക്കാണ് ‘നീറ്റ’് സ്‌കോര്‍ ബാധകം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ പ്രവേശന പരീക്ഷ.

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തന്നെ നീറ്റ് സ്‌കോര്‍ ബാധകമാക്കിയതോടെ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആയിരുന്നു കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും ഭൂരിഭാഗം സ്വാശ്രയ കോളജുകളിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്തത്. അന്ന് ചില സ്വാശ്രയ കോളജുകള്‍ കോടതിവിധി നേടി നീറ്റ് സ്‌കോര്‍ പ്രകാരം സ്വന്തം നിലക്കും പ്രവേശനം നടത്തിയിരുന്നെങ്കിലും ഇത്തവണ നിയമനിര്‍മ്മാണം വഴി അത്തരം നീക്കങ്ങള്‍ക്ക് തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം, എയിംസിന്റെ പ്രവേശനപരീക്ഷയ്ക്ക് പോലും പത്തോളം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാണ് ദേശീയ പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങള്‍ ലഭ്യമാക്കിയത്. പരീക്ഷയെഴുതുന്നവരുടെ ബാഹുല്യവും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള വിഷമവും കണക്കിലെടുത്ത് അടുത്തവര്‍ഷം മുതലെങ്കിലും സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending