Connect with us

kerala

സഹകരണ നിയമ ഭേദഗതികള്‍;ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടക വിരുദ്ധം

ബാങ്കിങ് റഗുലേഷന്‍ ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ 74 എച്ച് ഭേദഗതികള്‍ ഈ വ്യവസ്ഥക്ക് എതിരാണ്

Published

on

കേരള ബാങ്ക് രൂപീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടകവിരുദ്ധമാണെന്ന് വിദഗ്ധര്‍. 1969 ലെ സഹകരണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ, 74 എച്ച് ഭേദഗതികള്‍ 1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന് കടക വിരുദ്ധമാണെന്ന് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം. ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ യു.ഡി.എഫ് സഹകാരികള്‍ക്ക് വേണ്ടി ഹാജരാവുന്നത് അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടമാണ്.

ബാങ്കിങ് റഗുലേഷന്‍ ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ 74 എച്ച് ഭേദഗതികള്‍ ഈ വ്യവസ്ഥക്ക് എതിരാണ്. 2021 ഏപ്രിലിലെ ആര്‍.ബി.ഐ യുടെ സഹകരണ ബാങ്കുകള്‍ക്കുള്ള നിര്‍ദേശത്തില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിന് പ്രാഥമിക, അന്തിമാനുമതികള്‍ വേണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണമെന്നും പ്രാഥമികാനുമതിക്കായി ബാങ്കുകള്‍ തമ്മില്‍ എം.ഒ.യു ഒപ്പുവെച്ച് നബാര്‍ഡ് പരിശോധനയും ശിപാര്‍ശയും സഹിതം ആര്‍.ബി.ഐയെ സമീപക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവുമുണ്ട്. നിലവില്‍ കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യസ്ഥകള്‍ പാലിക്കാതെയാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്കുണ്ടാക്കിയത്. ഇതു കൂടാതെയാണ് സ്വതന്ത്രമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച മലപ്പുറം ജില്ലാ ബാങ്കിനെയും ലയിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം ആര്‍.ബി.ഐക്കാണെന്നിരിക്കെ ആര്‍.ബി.ഐ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ നടപ്പാക്കുന്ന ലയനത്തിന് അന്തിമാനുമതി ലഭിക്കുക സംശയകരമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 19 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് 13 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാറിന് പ്രാഥമികാനുമതി നല്‍കിയിരുന്നത്. ഇതില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് 13 ലൈസന്‍സുകളും സറണ്ടര്‍ ചെയ്യുന്ന നടപടികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. സോഫ്ട്‌വെയര്‍ ഏകീകരണമടക്കം ആര്‍. ബി.ഐ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ലയന ശേഷവം 714 കോടി സഞ്ചിത നഷ്ടത്തിലാണ് കേരള ബാങ്ക്. നിഷ്‌ക്രിയ ആസ്തി ആര്‍. ബി.ഐ മാനദണ്ഡത്തിന്റെ ഇരട്ടിയിലധികവുമാണ്. നിലവില്‍ നടത്തിയ ലയനത്തിന് പോലും അന്തിമാനുമതി ലഭിക്കുമോയെന്ന ആശങ്കക്കിടെയാണ് മലപ്പുറം ജില്ലാ ബാങ്കിനെക്കൂടി നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് 4200 കോടി നിക്ഷേപം. 3500 കോടി വായ്പയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.82 കോടി ലാഭത്തിലുള്ള മലപ്പുറം ജില്ലാ ബാങ്കിനെ 714 കോടി സഞ്ചിത നഷ്ടത്തിലുള്ള ബാങ്കില്‍ ലയിപ്പിക്കുന്നത് എം.ഡി.സി ബാങ്കിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുക മാത്രമാണ് ചെയ്യുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending